Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണടച്ചാല്‍ ശവമടക്ക് പ്ലാന്‍ ചെയ്യുന്ന നാട്…എനിക്കൊരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല, ഫാന്‍സ് ക്ലബ്ബുമില്ല: വേദനയോടെ ബാബു ആന്‍റണി

തനിക്ക് ഇതുവരെ നടന്‍ എന്ന നിലയ്‌ക്ക് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ലെന്നും തന്റെ പേരില്‍ ഒരു ഫാന്‍സ് ക്ലബ്ബ് പോലും ഇല്ലെന്നും മലയാളസിനിമയില്‍ 40 വര്‍ഷക്കാലം ചെലവിട്ട നടന്‍ ബാബു ആന്‍റണി. ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹം സങ്കടം പങ്കുവെച്ചത്. താങ്കളുടെ അഭിനയം നന്നായി എന്ന് പറഞ്ഞ് ആരെങ്കിലും ഒരു നാരങ്ങ മിഠായി പോലും വാങ്ങിത്തന്നില്ലെന്നും അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2025, 09:45 pm IST
in Kerala, Entertainment

കൊച്ചി: തനിക്ക് ഇതുവരെ നടന്‍ എന്ന നിലയ്‌ക്ക് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ലെന്നും തന്റെ പേരില്‍ ഒരു ഫാന്‍സ് ക്ലബ്ബ് പോലും ഇല്ലെന്നും മലയാളസിനിമയില്‍ 40 വര്‍ഷക്കാലം ചെലവിട്ട നടന്‍ ബാബു ആന്‍റണി. ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹം സങ്കടം പങ്കുവെച്ചത്. താങ്കളുടെ അഭിനയം നന്നായി എന്ന് പറഞ്ഞ് ആരെങ്കിലും ഒരു നാരങ്ങ മിഠായി പോലും വാങ്ങിത്തന്നില്ലെന്നും അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു.

കണ്ണടച്ചാല്‍ ശവമടക്ക് പ്ലാന്‍ ചെയ്യുന്നവരുടെ നാടാണിതെന്നും അതില്‍ നിന്നൊക്കെ രക്ഷപ്പെട്ട് ഇന്നും ജീവിക്കുകയാണെന്നും ബാബു ആന്‍റണി പറയുന്നു. കൃതാര്‍ത്ഥതയോടെ ഓര്‍ക്കുന്ന മുഖം സംവിധായകന്‍ ഭരതേട്ടന്‍റേയാണെന്നും ബാബു ആന്‍റണി പറയുന്നു. നീയൊരു സിനിമ ചെയ്യുമ്പോള്‍ 50 വര്‍ഷത്തിനപ്പുറം ഓര്‍ക്കാന്‍ പറ്റുന്ന സിനിമയായിരിക്കണമെന്ന് ഭരതേട്ടന്‍ എപ്പോഴും പറയുമായിരുന്നെന്നും ബാബു ആന്‍റണി.

എമ്പുരാന്‍ എന്ന സിനിമയില്‍ പൃഥ്വിരാജ് വിളിക്കുമെന്ന് പ്രതീക്ഷിച്ചു. കാരണം പൃഥ്വിരാജൊക്കെ എന്റെ മടിയില്‍ ഇരുന്ന് വളര്‍ന്ന പിള്ളേരാണ്. – ബാബു ആന്‍റണി പറയുന്നു. എത്രയോ സിനിമകളില്‍ കയ്യടി വാങ്ങിയിട്ടും ഇതുവരെയും ഒരാളും തന്നെ അധികം നായകനാക്കാന്‍ തയ്യാറായിട്ടില്ലെന്ന് ബാബു ആന്‍റണി പറയുന്നു. താന്‍ ഇപ്പോഴും വേണ്ടത്ര ഉപയോഗിക്കപ്പെടാത്ത നടനാണെന്നും ബാബു ആന്‍റണി പറയുന്നു.

12 ഹിറ്റുകള്‍ തുടര്‍ച്ചയായി ഉണ്ടായ സമയത്താണ് തനിക്ക് ജീവിതത്തില്‍ തിരിച്ചടി കിട്ടിയത്. തനിക്കെതിര വിവാദങ്ങളു വിമര്‍ശനങ്ങളും ഉണ്ടായപ്പോള്‍ താന്‍ അതിനെ ശ്രദ്ധാപൂര്‍വ്വം അതിജീവിക്കുകയായിരുന്നുവെന്നും ഒഴുക്ക് ശക്തമായാല്‍ അതിനെതിരെ നീന്തരുതെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ പതച്ചുകിടക്കുകയേ ഉള്ളൂവെന്നും ബാബു ആന്‍റണി. ദൈവവിശ്വാസിയാണ് ഞാന്‍. എന്നോട് പലരും ദൈവം ഉണ്ടെന്ന് തെളിയിക്കാന്‍ പറയാറുണ്ട്. അപ്പോള്‍ ഞാന്‍ അവരോട് ദൈവം ഇല്ല എന്നത് തെളിയിക്കാമോ എന്ന് ചോദിക്കും. അപ്പോള്‍ അവര്‍ കൈമലര്‍ത്തും. ദൈവമുള്ളതിന് തെളിവാണ് തനിക്ക് വീണ്ടും റോളുകള്‍ കിട്ടിയതെന്ന് ബാബു ആന്‍റണി. ജനങ്ങളുടെ സ്നേഹം അപാരമാണെന്നും അദ്ദേഹം പറയുന്നു. ഹിറ്റ് ലര്‍ ബ്രദേഴ്സ് എന്ന സിനിമയായിരുന്നു ഒരു ഗ്യാപിന് ശേഷം ചെയ്തത്. അത് വന്‍ വിജയമായി. പിന്നീട് സ്രാവ് എന്ന സിനിമ ചെയ്തു. അതും വിജയമായി. അതിന് ശേഷം സിനിമയില്ല. പിന്നീട് ഉത്തമന്‍ എന്ന ഒരു സിനിമ ചെയ്തു. പിന്നീട് ഗ്രാന്‍റ് മാസ്റ്റര്‍, ഇടുക്കി ഗോള്‍ഡ്, കായം കുളം കൊച്ചുണ്ണി, കാക്കമുട്ട എന്നീ സിനിമകളില്‍ നല്ല കയ്യടി കിട്ടി. എന്നിട്ടും സിനിമകള്‍ കിട്ടിയില്ല. പക്ഷെ ഇപ്പോഴാണ് കൂറെ സിനിമകള്‍ കിട്ടുന്നത്. അതും സഹനടന്റെ റോളുകളില്‍. പക്ഷെ ഇപ്പോഴും ഒരു നായകസിനിമകിട്ടണമെന്ന് ആഗ്രഹിച്ചുപോകുന്നുവെന്ന് ബാബു ആന്‍റണി പറയുന്നു.

സംവിധായകന്‍ ഭരതന്റെ ‘ചിലമ്പ്’ എന്ന സിനിമയില്‍ ആയിരുന്നു ഒരു അഭ്യാസിയായ വില്ലനായിരുന്നു ഇത്. 1986ല്‍ ബാബു ആന്‍റണിയുടെ അരങ്ങേറ്റം. വില്ലനായി തുടങ്ങിയെങ്കിലും പിന്നീട് സഹനടനും നായകനും വരെയായി. ഭരതന്റെ തന്നെ വൈശാലി (1988), എം.പി. സുകുമാരന്‍നായര്‍ സംവിധാനം ചെയ്ത അപരാഹ്നം (1991), ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ഉപ്പുകണ്ടം ബ്രദേഴ്സ് (1993) എന്നിവയാണ് ബാബു ആന്‍റണിയുടെ സിനിമാജീവിതത്തില്‍ ഏറെ കയ്യടി വാങ്ങിക്കൂട്ടിയ സിനിമകള്‍. പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ആ കഥാപാത്രത്തിന് ഇന്നും ബാബു ആന്‍റണിയ്‌ക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.

പല സിനിമകളിലും റോള്‍ വേണമെന്ന് ഞാനും ജനങ്ങളും ആഗ്രഹിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. എങ്കിലും വൈശാലിയിലെ ലോമപാദരാജാവും ചന്തയിലെ സുല്‍ത്താനും കടലിലെ ബാപ്പുട്ടിയും അപരാഹ്നത്തിലെ നന്ദകുമാര്‍ ഉള്‍പ്പെടെ ഓര്‍ക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ കിട്ടി. ആര്‍ഡിഎക്സില്‍ തനിക്ക് നല്ല കയ്യടി കിട്ടിയെന്നും ബാബു ആന്‍റണി പറയുന്നു. വെറും ഒമ്പത് സെക്കന്‍റ് മാത്രമാണ് താന്‍ ആര്‍ഡിഎക്സില്‍ ഉള്ളത്. പക്ഷെ അതിന് നല്ല സ്വീകരണം കിട്ടി. – ബാബു ആന്‍റണി പറയുന്നു.

ഇദ്ദേഹം സിംഹളയും ഇംഗ്ലീഷും ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ആകെ 170 സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴും അമേരിക്കയിലെ ഹൂസ്റ്റണില്‍ ഒരു മാര്‍ഷ്യല്‍ ആര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. സിംബയോസിസില്‍ നിന്നും എച്ച് ആറില്‍ എംബിഎ എടുത്തയാളാണ് ബാബു ആന്‍റണി.

 

Tags: OruJathiJathakamLatest infovaishaliMalayalamCinemaBabuAntonyCharmilaDirectorBharathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാം ആത്മീയപ്രാധാന്യമുള്ള ഈ സംസ്കൃത പേരുകള്‍…

Kerala

ഒരു വിദേശ ടൂർ പ്ലാൻ ചെയ്യും മുന്‍പേ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?- പ്രശാന്ത് വാസുദേവിന്റെ പോസ്റ്റ്

Kerala

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

India

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.