മലപ്പുറം: വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ മനപൂര്‍വമായ നരഹത്യാകുറ്റം ചുമത്തും അമിത രക്തസ്രാവമാണ് അസ്മയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
സമയത്തിന് വൈദ്യശുശ്രൂഷ ലഭിക്കാത്തതിനാലാണ് അസ്മ മരിച്ചത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ യുവതിയുടെ ജീവന് രക്ഷിക്കാനാകുമായിരുന്നുവെന്നും കളമശേരി മെഡിക്കല്‍ കോളജേില്‍ നടത്തിയ പോസ്്്റ്റ്മോര്ട്ടത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം അസ്മയുടെ പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും.
അതേസമയം,ഇത്തരം സംഭവങ്ങളെ ഒറ്റകെട്ടായി എതിര്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മറഞ്ഞ് നിന്നാണ് ആശാവര്ക്കര്മ്മാരോട് യുവതി സംസാരിച്ചിരുന്നതെന്നാണ് അറിയുന്നത്. ഇത്തരം കാര്യങ്ങളില്‍ അവബോധമില്ലാത്തതാണ് അതിന് കാരണം. സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണം നടത്തുമെന്നും സംഭവം മനപ്പൂര്‍വമുളള നരഹത്യയാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ചട്ടിപ്പറമ്പില്‍ വാടക വീട്ടിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും മക്കളും താമസിച്ചിരുന്നത്. അക്യുപഞ്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കവെയാണ് അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. കേസ് മലപ്പുറം പൊലീസിന് കൈമാറും.പെരുമ്പാവൂര്‍ സ്വദേശിനി അസ്മ ഇന്നലെ രാത്രിയാണ് മരിച്ചത്. മരണ വിവരം ആരെയും അറിയിക്കാതെ ഭര്‍ത്താവ് സിറാജുദ്ദീന് മൃതദേഹം പെരുമ്പാവൂരില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നിയതോടെ പൊലീസില്‍ വിവരം അറിയിച്ചു. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: