Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രം കുറിച്ച നിയമനിര്‍മാണം

വഖഫ് നിയമഭേദഗതി പാസായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മുനമ്പത്ത് സ്വത്ത് അന്യാ ധീനപ്പെടുന്ന 600 ലേറെ കുടുംബങ്ങളാണ്. വക്കഫ് ബോര്‍ഡിന്റെ കയ്യേറ്റത്തിനെതിരെ ഈ കുടുംബങ്ങള്‍ക്ക് ഇനി കോടതിയെ സമീപിക്കാം. ഭേദഗതി ബില്ല് നിയമമാകുന്നതോടെ വെട്ടിലാകുന്നത് കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 10:59 am IST
inEditorial, Vicharam

തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കും ഒരു വിഭാഗം മത-രാഷ്‌ട്രീയ നേതാക്കള്‍ കുത്തിപ്പൊക്കിയ വിവാദങ്ങള്‍ക്കുമൊടുവില്‍, നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന വക്കഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കിയിരിക്കുന്നു. രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ഈ ബില്ല് നിയമമായി മാറുകയാണ്. രാജ്യസഭയില്‍ ഭരണപക്ഷം പ്രതീക്ഷിച്ചതിലുമേറെ വോട്ടുകള്‍ ബില്ലിന് അനുകൂലമായി ലഭിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഇത് സംബന്ധിച്ച് വിള്ളലു ണ്ടാകുമെന്നും, ബില്ല് പരാജയപ്പെടുമെന്നുമുള്ള പ്രചാരണം ചില പ്രതിപക്ഷ കക്ഷികള്‍ നടത്തിയിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്നതിനു മുന്‍പേ പ്രതിപക്ഷം പ്രതീക്ഷയര്‍പ്പിച്ച ടിഡിപിയും ജെഡിയുവും ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറ്റും മോഹഭംഗത്തിലാഴ്‌ത്തി. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമല്ലാത്ത കക്ഷികള്‍ പോലും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു എന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിക്കുള്ള അംഗീകാരമാണ്.

വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശ്രദ്ധേയമാണ്. ഈ നിയമം സാമൂഹ്യ സാമ്പത്തിക നീതിയും സുതാര്യതയും സമഗ്രമായ വളര്‍ച്ചയും ഉറപ്പുവരുത്തുമെന്നും, കാലങ്ങളായി അവഗണിക്കപ്പെട്ട് ശബ്ദവും അവസരവും നഷ്ടപ്പെട്ടവരെ സഹായിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ ജനത തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളും.

കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും ചില മുസ്ലിം സംഘടനകളും ഉന്നയിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയുണ്ടായി. ഒരു ലക്ഷത്തോളം നിവേദനങ്ങളാണ് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ജെപിസി സ്വീകരിച്ചത്. ദാറുല്‍ ഉലൂം ദേവ്ബന്ദ് ഉള്‍പ്പെടെ നിരവധി പ്രമുഖ മുസ്ലിം സംഘടനകളുമായും, സംസ്ഥാന വക്കഫ് ബോര്‍ഡുളുമായും സാമൂഹ്യ സംഘടനകളുമായും നിയമ വിരുദ്ധരുമായും ജെപിസി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ ബില്ലിന് രൂപം നല്‍കിയത്. എന്നിട്ടും ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അത് അടിച്ചേല്‍പ്പിക്കുകയാണെന്നും മറ്റുമുള്ള രാഷ്‌ട്രീയ പ്രേതിതമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

ഇതിന് ബില്ല് അവതരിപ്പിച്ച ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തില്‍ നിന്നുള്ള എംപിയും സഹമന്ത്രിയു മായ സുരേഷ് ഗോപിയും ചുട്ട മറുപടികളാണ് നല്‍കിയത്. പാര്‍ലമെന്റിനു പുറത്ത് ബില്ലിനെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക പാര്‍ലമെന്റില്‍ എത്താതിരുന്നതും, രാഹുല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നതും കോണ്‍ഗ്രസിനെ നാണംകെടുത്തി. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് ഈ നേതാക്കള്‍ ഭേദഗതി നിയമത്തിനെതിരെ പ്രചാരണം നടത്തിയതെന്ന് ഇതോടെ വ്യക്തമായി.

വഖഫ് ബോര്‍ഡില്‍ ഇസ്ലാമല്ലാത്തവരെ ഉള്‍പ്പെടുത്തിയത് മതത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന ദുരാരോപണത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മറുപടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കുകയുണ്ടായി. വക്കഫ് ബോര്‍ഡിലെ മുസ്ലിങ്ങളല്ലാത്ത അംഗങ്ങള്‍ മതപരമായ പ്രശ്‌നങ്ങളില്‍ ഒരിക്കലും ഇടപെടില്ലെന്നും ഭരണപരമായ പ്രശ്‌നങ്ങളാണ് അവര്‍ പരിഗണിക്കുകയെന്നും അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യം മറച്ചുപിടിച്ച് മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമത്തെയാണ് അമിത് ഷാ തുറന്നുകാട്ടിയത്.

വഖഫ് നിയമഭേദഗതി പാസായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മുനമ്പത്ത് സ്വത്ത് അന്യാധീനപ്പെടുന്ന 600 ലേറെ കുടുംബങ്ങളാണ്. വക്കഫ് ബോര്‍ഡിന്റെ കയ്യേറ്റത്തിനെതിരെ ഈ കുടുംബങ്ങള്‍ക്ക് ഇനി കോടതിയെ സമീപിക്കാം. ഭേദഗതി ബില്ല് നിയമമാകുന്നതോടെ വെട്ടിലാകുന്നത് കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ്. മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിച്ച് ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരെയും, അസംഘടിതരായ ഹിന്ദുക്കളെയും കബളിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിപ്പോന്നത്. ഇക്കൂട്ടരുടെ ന്യൂനപക്ഷ പ്രേമം ഏകപക്ഷീയമാ ണെന്നും, സംഘടിത മുസ്ലിം വിഭാഗങ്ങളെ മാത്രമാണ് ഇവര്‍ ന്യൂനപക്ഷമായി കാണുന്നതെന്നും വെളിപ്പെട്ടിരിക്കുന്നു. ഇക്കൂട്ടരുടെ കപട രാഷ്‌ട്രീയം ഇനി അധികകാലം കേരളത്തില്‍ വിലപ്പോകില്ലെന്ന് ഉറപ്പാണ്.

Tags: bjpNDAmuslimParliamentWaqfbill
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.