Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചരിത്രം കുറിച്ച നിയമനിര്‍മാണം

വഖഫ് നിയമഭേദഗതി പാസായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മുനമ്പത്ത് സ്വത്ത് അന്യാ ധീനപ്പെടുന്ന 600 ലേറെ കുടുംബങ്ങളാണ്. വക്കഫ് ബോര്‍ഡിന്റെ കയ്യേറ്റത്തിനെതിരെ ഈ കുടുംബങ്ങള്‍ക്ക് ഇനി കോടതിയെ സമീപിക്കാം. ഭേദഗതി ബില്ല് നിയമമാകുന്നതോടെ വെട്ടിലാകുന്നത് കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 10:59 am IST
in Editorial, Vicharam

തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കും ഒരു വിഭാഗം മത-രാഷ്‌ട്രീയ നേതാക്കള്‍ കുത്തിപ്പൊക്കിയ വിവാദങ്ങള്‍ക്കുമൊടുവില്‍, നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന വക്കഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കിയിരിക്കുന്നു. രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ഈ ബില്ല് നിയമമായി മാറുകയാണ്. രാജ്യസഭയില്‍ ഭരണപക്ഷം പ്രതീക്ഷിച്ചതിലുമേറെ വോട്ടുകള്‍ ബില്ലിന് അനുകൂലമായി ലഭിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഇത് സംബന്ധിച്ച് വിള്ളലു ണ്ടാകുമെന്നും, ബില്ല് പരാജയപ്പെടുമെന്നുമുള്ള പ്രചാരണം ചില പ്രതിപക്ഷ കക്ഷികള്‍ നടത്തിയിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്നതിനു മുന്‍പേ പ്രതിപക്ഷം പ്രതീക്ഷയര്‍പ്പിച്ച ടിഡിപിയും ജെഡിയുവും ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറ്റും മോഹഭംഗത്തിലാഴ്‌ത്തി. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമല്ലാത്ത കക്ഷികള്‍ പോലും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു എന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിക്കുള്ള അംഗീകാരമാണ്.

വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശ്രദ്ധേയമാണ്. ഈ നിയമം സാമൂഹ്യ സാമ്പത്തിക നീതിയും സുതാര്യതയും സമഗ്രമായ വളര്‍ച്ചയും ഉറപ്പുവരുത്തുമെന്നും, കാലങ്ങളായി അവഗണിക്കപ്പെട്ട് ശബ്ദവും അവസരവും നഷ്ടപ്പെട്ടവരെ സഹായിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ ജനത തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളും.

കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസും സിപിഎമ്മും ചില മുസ്ലിം സംഘടനകളും ഉന്നയിച്ചത്. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയുണ്ടായി. ഒരു ലക്ഷത്തോളം നിവേദനങ്ങളാണ് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ജെപിസി സ്വീകരിച്ചത്. ദാറുല്‍ ഉലൂം ദേവ്ബന്ദ് ഉള്‍പ്പെടെ നിരവധി പ്രമുഖ മുസ്ലിം സംഘടനകളുമായും, സംസ്ഥാന വക്കഫ് ബോര്‍ഡുളുമായും സാമൂഹ്യ സംഘടനകളുമായും നിയമ വിരുദ്ധരുമായും ജെപിസി ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ ബില്ലിന് രൂപം നല്‍കിയത്. എന്നിട്ടും ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അത് അടിച്ചേല്‍പ്പിക്കുകയാണെന്നും മറ്റുമുള്ള രാഷ്‌ട്രീയ പ്രേതിതമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

ഇതിന് ബില്ല് അവതരിപ്പിച്ച ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തില്‍ നിന്നുള്ള എംപിയും സഹമന്ത്രിയു മായ സുരേഷ് ഗോപിയും ചുട്ട മറുപടികളാണ് നല്‍കിയത്. പാര്‍ലമെന്റിനു പുറത്ത് ബില്ലിനെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക പാര്‍ലമെന്റില്‍ എത്താതിരുന്നതും, രാഹുല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നതും കോണ്‍ഗ്രസിനെ നാണംകെടുത്തി. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് ഈ നേതാക്കള്‍ ഭേദഗതി നിയമത്തിനെതിരെ പ്രചാരണം നടത്തിയതെന്ന് ഇതോടെ വ്യക്തമായി.

വഖഫ് ബോര്‍ഡില്‍ ഇസ്ലാമല്ലാത്തവരെ ഉള്‍പ്പെടുത്തിയത് മതത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന ദുരാരോപണത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മറുപടി പ്രതിപക്ഷത്തിന്റെ വായടപ്പിക്കുകയുണ്ടായി. വക്കഫ് ബോര്‍ഡിലെ മുസ്ലിങ്ങളല്ലാത്ത അംഗങ്ങള്‍ മതപരമായ പ്രശ്‌നങ്ങളില്‍ ഒരിക്കലും ഇടപെടില്ലെന്നും ഭരണപരമായ പ്രശ്‌നങ്ങളാണ് അവര്‍ പരിഗണിക്കുകയെന്നും അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യം മറച്ചുപിടിച്ച് മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ പ്രതിപക്ഷം നടത്തിയ ശ്രമത്തെയാണ് അമിത് ഷാ തുറന്നുകാട്ടിയത്.

വഖഫ് നിയമഭേദഗതി പാസായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മുനമ്പത്ത് സ്വത്ത് അന്യാധീനപ്പെടുന്ന 600 ലേറെ കുടുംബങ്ങളാണ്. വക്കഫ് ബോര്‍ഡിന്റെ കയ്യേറ്റത്തിനെതിരെ ഈ കുടുംബങ്ങള്‍ക്ക് ഇനി കോടതിയെ സമീപിക്കാം. ഭേദഗതി ബില്ല് നിയമമാകുന്നതോടെ വെട്ടിലാകുന്നത് കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണ്. മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിച്ച് ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരെയും, അസംഘടിതരായ ഹിന്ദുക്കളെയും കബളിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തിപ്പോന്നത്. ഇക്കൂട്ടരുടെ ന്യൂനപക്ഷ പ്രേമം ഏകപക്ഷീയമാ ണെന്നും, സംഘടിത മുസ്ലിം വിഭാഗങ്ങളെ മാത്രമാണ് ഇവര്‍ ന്യൂനപക്ഷമായി കാണുന്നതെന്നും വെളിപ്പെട്ടിരിക്കുന്നു. ഇക്കൂട്ടരുടെ കപട രാഷ്‌ട്രീയം ഇനി അധികകാലം കേരളത്തില്‍ വിലപ്പോകില്ലെന്ന് ഉറപ്പാണ്.

Tags: bjpNDAmuslimParliamentWaqfbill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Thiruvananthapuram

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.