Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമായണം സൃഷ്ടിച്ചത് ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് എംഎം സചീന്ദ്രന്‍

രാമായണം സൃഷ്ടിച്ചത് തന്നെ ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന, എല്ലാം സഹിക്കുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് അധ്യാപകനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകനുമായ എം.എം.സചീന്ദ്രന്‍. യൂട്യൂബ് വീഡിയോയില്‍ ആണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 11:40 pm IST
inKerala

തിരുവനന്തപുരം: രാമായണം സൃഷ്ടിച്ചത് തന്നെ ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന, എല്ലാം സഹിക്കുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് അധ്യാപകനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകനുമായ എം.എം.സചീന്ദ്രന്‍. യൂട്യൂബ് വീഡിയോയില്‍ ആണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തുന്നത്. അടങ്ങി നില്‍ക്കുന്ന സ്ത്രീത്വത്തെ സൃഷ്ടിക്കാനാണ് രാമായണം സൃഷ്ടിച്ചതെന്നും ഇദ്ദേഹം പറയുന്നു. അതേ സമയം രാമന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ധര്‍മ്മത്തെയും നീതിയെയും കുറിച്ച് അദ്ദേഹം മനപൂര്‍വ്വം മൗനം പാലിക്കുകയും ചെയ്യുന്നു. .

രാമായണത്തെയും മഹാഭാരതത്തെയും ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുന്നു എന്ന് അവകാശപ്പെടുന്നുവെങ്കിലും അദ്ദേഹം സനാതന ധര്‍മ്മത്തിന്റെ സങ്കല്‍പങ്ങളായ പുനര്‍ജന്മം, അവതാരം തുടങ്ങിയ സങ്കല്‍പങ്ങളെയെല്ലാം ഇദ്ദേഹം തള്ളിക്കളയുകയാണ് ചെയ്യുന്നത്.പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട ചില രീതികള്‍ ഉപയോഗിച്ച് മഹാഭാരത്തെയും രാമായണത്തെയും വ്യാഖ്യാനിച്ച് ഹിന്ദുത്വത്തിനും സനാതനധര്‍മ്മത്തിനും എതിരായി വ്യഖ്യാനിച്ച് പ്രചരിപ്പിക്കുന്ന രീതികള്‍ ഇന്ത്യയില്‍ ഇടത് ചിന്താഗതിക്കാര്‍ നടത്തിവരികയാണ്. ഇവിടെ ബിംബഭാഷ അഥവാ ഇമേജിസം ആണ് സചീന്ദ്രന്‍ ഉപയോഗിക്കുന്നത്.

മഹാഭാരതത്തില്‍ സനാതനധര്‍മ്മത്തെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതില്‍ ധര്‍മ്മപുത്രത്തെ കാണാന്‍ മാര്‍ക്കണ്ഡേയന്‍ വരുമ്പോഴാണ് ഈ ചര്‍ച്ച നടക്കുന്നതെന്നും സചീന്ദ്രന്‍ പറയുന്നു. പക്ഷെ ഈ ചര്‍ച്ചയില്‍ മാര്‍ക്കണ്ഡേയന്‍ സനാതനധര്‍മ്മം എന്നതിനെക്കുറിച്ച് പറയുന്നത് ജാതിവ്യവസ്ഥ തന്നെയാണെന്നും അദ്ദേഹം ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുകയാണ്. അതായത് സനാതനധര്‍മ്മം എന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്ന് പറയാനാണ് അദ്ദേഹം പറയുന്നത്. കലിയുഗത്തില്‍ ധര്‍മ്മം ക്ഷയിക്കുമെന്നും ഈ കാലത്ത് ശൂദ്രന്മാര്‍ പണം സമ്പാദിച്ചുതുടങ്ങുമെന്നും ശുദ്രന്മാര്‍ മന്ത്രം ഉച്ചരിക്കുമെന്നും മാര്‍ക്കണ്ഡേയന്‍ പറയുന്നതായി അദ്ദേഹം വ്യാഖ്യാനിക്കുന്നു. എവിടെ നിന്നാണ് ഇത്തരം ഇല്ലാത്ത കഥകള്‍ അദ്ദേഹം വ്യാഖ്യാനിച്ചുണ്ടാക്കുന്നതെന്ന് അറിയുന്നില്ല. ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുന്നു എന്നാണ് സചീന്ദ്രന്‍ നല്‍കുന്ന വിശദീകരണം. എന്തൊക്കെയായാലും മഹാഭാരതത്തെയും രാമായണത്തെയും വ്യാഖ്യാനിച്ച് സനാതനധര്‍മ്മം പറയുന്ന ആര്‍എസ്എസിനും ബിജെപിയ്‌ക്കും എതിരായി തിരിക്കുകയാണ് ഇദ്ദേഹം പ്രഭാഷണങ്ങളില്‍ ചെയ്യുന്നത്.

വനപര്‍വ്വം എന്ന മഹാഭാരതത്തില്‍ പാണ്ഡവര്‍ വനവാസം നടത്തുന്ന കാലഘട്ടത്തിലെ കഥകളില്‍ ഉടനീളം വൈരുദ്ധ്യങ്ങളാണെന്നും ആദ്യം പറഞ്ഞ തത്വമല്ല, അതിന് കടകവിരുദ്ധമായ തത്വങ്ങളാണ് പിന്നീട് കാണുന്നതെന്നും പറയുന്ന അദ്ദേഹം ഇതിന് ഉദാഹരണമായി വനപര്‍വ്വത്തിലെ രണ്ട് കഥകള്‍ പറയുന്നു. ഇതുപോലെ മഹാഭാരത്തെയും രാമയണത്തെയും പല രീതികളിലും ഇകഴ്‌ത്താനാണ് ഇന്‍റര്‍വ്യൂവില്‍ അദ്ദേഹം ശ്രമിക്കുന്നത്.

Tags: ramayanaMahabharataLatest infoMahabharathaMMSachindranMMSacheendranSasthrasahityaparishat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.