കൊച്ചി : താൻ രാജ്യം വിട്ടെന്ന വാർത്ത നിഷേധിച്ച് മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. തൻറെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മാത്യു സാമുവൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘മാധ്യമം’ പത്രത്തിനെതിരെയാണ് മാത്യു സാമുവൽ രംഗത്തെത്തിയത്.
ഔദ്യോഗിക യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്ന് പറഞ്ഞതന്റെ പേരിലാണ് മാത്യു സാമുവലിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ‘മാധ്യമം’ പത്രം മാത്യു സാമുവൽ ഇന്ത്യ വിട്ടെന്ന തരത്തിൽ വാർത്തയും നൽകിയിരുന്നു.
‘എടാ പൊട്ടൻ സുഡാപ്പി, നിന്നെപ്പോലെ ഭയക്കുന്ന ഒരുത്തൻ അല്ല ഞാൻ, ഞാൻ ഇവിടെയുണ്ട്’ എന്ന തുടക്കത്തോടെയാണ് മാത്യു സാമുവൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
‘ എടാ പൊട്ടൻ സുഡാപ്പി, നിന്നെപ്പോലെ ഭയക്കുന്ന ഒരുത്തൻ അല്ല ഞാൻ, ഞാൻ എവിടെയുണ്ട് എന്ന് കേരള പോലീസിനോട് ഞാൻ പറഞ്ഞു കഴിഞ്ഞു, അവർക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം, അവർക്ക് എന്നെ അറസ്റ്റ് ചെയ്യാം, എന്നെ റിമാൻഡിൽ ആക്കാം, ഇതേപോലെയുള്ള പല കേസുകൾ എനിക്കെതിരെ ഉണ്ട്, അതിലൊരു കേസ് മാത്രമായിട്ട് ഞാൻ ഇതിനെ പരിഗണിക്കുന്നുള്ളൂ, അത് എനിക്ക് കൃത്യമായി നേരിടാൻ അറിയാം . ഞാൻ ഇന്ത്യ എന്ന മഹാരാജ്യത്ത് ഉണ്ട്, എന്റെ രണ്ടു ഫോണിലും ഞാൻ അവൈലബിൾ ആണ് മത തീവ്രവാദി പത്രമേ, നീ വേറെ ആളിനെ നോക്ക് . എന്റെ പാസ്പോർട്ട് ഞാൻ പോലീസിന് കൊടുക്കാൻ തയ്യാറാണ് ‘ എന്നാണ് മാത്യൂ സാമുവലിന്റെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: