Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്നവര്‍

എം. സതീശന്‍ by എം. സതീശന്‍
Mar 20, 2025, 09:57 am IST
in News, Main Article

കടയ്‌ക്കലമ്മയുടെ മുഖത്ത് നോക്കി പുഷ്പനെ അറിയാമോ എന്ന് പാര്‍ട്ടിപ്പാട്ടുകാരന്‍ നീട്ടിപ്പാടിയിട്ട് ആഴ്ചയൊന്ന് കഴിയുന്നു. ഇമ്മാതിരിപ്പാട്ടുകള്‍ പാടാനല്ല അമ്പലമുറ്റമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനുംമുമ്പ് അമ്പലങ്ങള്‍ കുത്തുപാളയെടുപ്പിക്കാന്‍ പിണറായി വിജയന്‍ ഏര്‍പ്പാടാക്കിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തെറ്റായിപ്പോയി എന്ന് ഭക്തരെ സമാശ്വസിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കൊണ്ട് കേരളത്തിലെ ഹിന്ദുക്കള്‍ തൃപ്തിപ്പെടണം. സമരം, പ്രക്ഷോഭം തുടങ്ങിയ പ്രതിഷേധങ്ങളൊക്കെ പെട്ടിയിലാക്കിയിട്ട് നിവേദനം, കോടതി, എംപിമാരുടെയും എംഎല്‍എമാരുടെയും കാല് പിടിക്കല്‍, ഒപ്പുശേഖരണം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടല്‍, എല്ലാം പോരാഞ്ഞ് ചാനല്‍ ഗുസ്തിമുറികളിലെ ആക്രോശം തുടങ്ങിയ അത്യന്താധുനിക മുറകളിലാണ് ഭക്തകോടി സംഘടനകളുടെ ആശ്രയം.

വിഖ്യാതമായ കൊല്ലം കടയ്‌ക്കല്‍ തിരുവാതിര ഉത്സവത്തിലാണ് പുഷ്പനുമായി പാര്‍ട്ടിപ്പാട്ടുകാരന്‍ ഇറങ്ങിയത്. പിന്നാലെ പുറത്തുവരുന്ന കാഴ്ചകള്‍ പറയുന്നത് പാര്‍ട്ടിപ്പാട്ട് മാത്രമല്ല കാബറെ ഡാന്‍സടക്കമുള്ളവ തിരുവുത്സവത്തിന് കണ്ട് രോമാഞ്ചിച്ചവരാണ് കടയ്‌ക്കലുകാരെന്നാണ്.

പുഷ്പനെ അറിയുന്നതുപോലെ കടയ്‌ക്കലുകാരെ അറിയാത്തതാണ് മറ്റിടങ്ങളിലെ ഭക്തരത്രയും അന്തിച്ചുനില്‍ക്കാന്‍ കാരണം. കടയ്‌ക്കല്‍ പഞ്ചായത്തിലെ ആകെയുള്ള 23 വാര്‍ഡിലും ഭരിക്കുന്നത് പുഷ്പന്റെ പാര്‍ട്ടിക്കാരാണ്. യുഡിഎഫ്-പൂജ്യം, ബിജെപി-പൂജ്യം എന്നതാണ് അവസ്ഥ. അമ്പലമുറ്റത്ത് പാട്ടുകാരന്‍ ഡിവൈഎഫ്ഐ സിന്ദാബാദ് എന്ന വിശുദ്ധ മന്ത്രമുരുവിട്ടപ്പോള്‍ മുമ്പിലിരുന്ന് താളം പിടിച്ചവരത്രയും പാര്‍ട്ടിക്കാരാണ്. പാര്‍ട്ടിക്കാരല്ലാത്തവര്‍ക്ക് അവിടെ സ്വാതന്ത്ര്യമില്ല, സോഷ്യലിസമില്ല. പണ്ടേയില്ല ജനാധിപത്യം. കാപ്പ കേസിലെ പ്രതികളടക്കമുള്ളവര്‍ പോലീസ് സ്റ്റേഷന്‍ ഭരിക്കുന്ന നാടാണ്. ബ്രാഞ്ച് സെക്രട്ടറിക്കാണ് ദേവസ്വം ഭരണം. അപ്പോള്‍പ്പിന്നെ പിണറായി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട തിരുവാതിര ഇങ്ങനല്ലാതെ എങ്ങനെ ആഘോഷിക്കണമെന്നാണ് പ്രബുദ്ധ മലയാളികള്‍ കരുതിയത്? സഖാക്കള്‍ക്ക് തിരുവാതിരയോടുള്ള ഭ്രമം നേരത്തേതന്നെ മലയാളികള്‍ മനസിലാക്കിയതാണ്. കൂട്ടത്തിരുവാതിരയോടാണ് കമ്പം. പങ്കജാക്ഷന്‍ കടല്‍ വര്‍ണനല്ല പകരം കാരണഭൂതന്‍ പിണറായി ആണ് കണ്‍കണ്ട ദൈവം എന്ന് മാത്രമേ മാറ്റമുള്ളൂ.

ഗുരുവായൂരമ്പലമുറ്റത്തുകൂടി നടക്കുമ്പോള്‍ ആ ഇരിക്കുന്നിടത്താണോ കൃഷ്ണന്‍ എന്ന് പണ്ട് ചോദിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ഗുരുവായൂരപ്പനെ പരിഹസിച്ച അവിശ്വാസിയുടെ അവിവേകമായാണ് പലരും വിലയിരുത്തിയത്. എന്നാല്‍ വാസ്തവം ഇക്കണ്ട ജനമത്രയും കുമ്പിട്ട് വണങ്ങുന്ന ആ കോവിലില്‍ എന്തിന് കൃഷ്ണന്‍ ഇരിക്കണം എന്ന ആസുരിക വിചാരമാകാനേ തരമുള്ളൂ. കടയ്‌ക്കല്‍ പോലുള്ള സംഭവങ്ങള്‍ കാണുമ്പോള്‍ ഗുരുവായൂരപ്പന് പകരം കാരണഭൂതനിരുന്നാല്‍ മതി എന്ന് ഇക്കൂട്ടര്‍ പ്രഖ്യാപിക്കുന്ന കാലവും വന്നേക്കുമെന്ന് കരുതണം. വിഷുവിന് ഇദ്ദേഹത്തെ കണികാണുന്നതാണ് നല്ലതെന്ന് കരുതിയ എസ്എഫ്ഐക്കാരുണ്ടായ നാടാണ് കേരളമെന്ന് മറക്കണ്ട.

മഞ്ഞപ്പട്ടുടുത്ത്, പീലി ചൂടി, ഓടക്കുഴലും വിളിച്ച് കൃഷ്ണനാകാന്‍ ചമഞ്ഞിറങ്ങിയ പൗണ്ഡ്രകന്റെ കഥ പുരാണത്തിലുണ്ട്. സുദര്‍ശനത്തില്‍ തീര്‍ന്നതാണ് അയാളുടെ ആര്‍ത്തി. സുദര്‍ശനം എന്ന വാക്കിലുണ്ട് കാര്യം. എന്നാല്‍ ആ ദര്‍ശനത്തിന്റെ ആദര്‍ശം ഒപ്പമില്ലാതെ പോയാലെന്തു ചെയ്യും.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കാലമാണ് ഇനിയും വരുന്നത്. വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്ക് കടയ്‌ക്കല്‍ മാതൃകയാണ്. അമ്പലങ്ങളായ അമ്പലങ്ങളൊക്കെ മാതൃകയാണ്.
നാടൊട്ടുക്ക് കൊലപാതകങ്ങളാണ്. മയക്കുമരുന്നടിച്ച് മൃഗവാസന പെരുകിയ ചെറുപ്പങ്ങള്‍ തെരുവില്‍ അഴിഞ്ഞാടുകയാണ്. അച്ഛനെന്നോ അമ്മയെന്നോ അനുജനെന്നോ പെങ്ങളെന്നോ ഇല്ലാതെ ചുറ്റികയ്‌ക്കടിച്ചും കറിക്കത്തിക്ക് അരിഞ്ഞും കൊന്നുതള്ളുകയാണെല്ലാവരെയും. കുറ്റവാളികള്‍ക്കെല്ലാം സുഖവാസം. തിന്നുകൊഴുത്ത് ഉന്മാദികളായി ജയില്‍ മോചനം. ഇവര്‍ക്ക് സുരക്ഷയും എസ്‌കോര്‍ട്ട് ഒരുക്കലുമാണ് പോലീസിന് പണി. രാത്രി പത്തെന്ന് അടിക്കുമ്പോള്‍ അമ്പലപ്പറമ്പില്‍ വയലിന്റെ ഒച്ച കേട്ടാല്‍, ചിലങ്കയുടെ കിലുക്കം കേട്ടാല്‍ പോലീസ് സഖാക്കന്മാര്‍ക്ക് ഇരിക്കപ്പൊറുതിയില്ല. ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും വിടുപണി ചെയ്യുന്ന പോലീസുകുപ്പായക്കാര്‍ പാഞ്ഞെത്തുന്നു, മൈക്ക് ഓഫാക്കുന്നു, ലൈറ്റ് കെടുത്തുന്നു, ഉത്സവം മതി എന്ന് പ്രഖ്യാപിക്കുന്നു.

കേരളീയ സംസ്‌കൃതിയുടെ ആഘോഷങ്ങളായിരുന്ന എല്ലാ ഉത്സവങ്ങളും അലങ്കോലമാക്കിയേ തീരൂ എന്ന് വാശി കെട്ടിയിറങ്ങിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡും പാര്‍ട്ടിപ്പോലീസും. ആന പാടില്ല, പത്ത് മണി കഴിഞ്ഞാല്‍ അമ്പലം പൂട്ടിക്കോണം തുടങ്ങി ഉത്തരവുകള്‍ അനവധിയാണ്. ശബരിമലയിലെ ദര്‍ശന സമയം തോന്നുംപടി തോന്നും പടി മാറ്റും. മണ്ഡലകാലത്ത് എത്ര പേര്‍ മല ചവിട്ടണമെന്ന് സര്‍ക്കാര്‍ പറയും. അത് അനുസരിച്ചോണം. പൂരത്തിന് കുടമാറ്റം വേണോ, വെടിക്കെട്ട് വേണോ, ആനയ്‌ക്ക് എപ്പോള്‍ പട്ട കൊടുക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കാനാണ് പോലീസ് കമ്മീഷണറുള്ളത്. കൊവിഡ് കാലത്ത് അടഞ്ഞുകിടന്ന ക്ഷേത്രമുറ്റങ്ങളില്‍ കടന്നുകയറി നെല്‍ക്കൃഷി നടത്താനിറങ്ങിയ വമ്പന്‍മാരാണ്. ക്ഷേത്രങ്ങളും വിശ്വാസങ്ങളും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളും തകര്‍ക്കാന്‍ പണ്ടേക്കുപണ്ടേ കച്ചകെട്ടിയിറങ്ങിയ ഒരു പാര്‍ട്ടിയുടെയും അവരുടെ പിണിയാളുകളുടെയും സര്‍വ തോന്നിവാസങ്ങളും നിര്‍ബാധം നടമാടുകയാണ്.

എല്ലാത്തിനും ദൈവം ചോദിച്ചോളും എന്ന നിരാശ്രയന്റെ ഉത്തരമല്ല ഹിന്ദുസമൂഹത്തിന് ആവശ്യം, ദേവസ്വം ബോര്‍ഡിലും ക്ഷേത്രഭരണത്തിലും മാത്രമല്ല, ഭക്തസമൂഹത്തിന് പ്രത്യാശ നല്‍കേണ്ട ഇടങ്ങളിലൊക്കെ വിശ്വാസികള്‍ നേതൃത്വം നല്കണം എന്ന പാഠമാണ് ഈ സംഭവങ്ങള്‍ പകരുന്നത്. സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് യുക്തിയുടെ പുകമറയിട്ട് ന്യായം നിരത്തുകയല്ല, കേരളത്തനിമയെ തകര്‍ത്ത് അവിടെ കമ്മ്യൂണിസ്റ്റ് വൈകൃതങ്ങളെ കുടിയിരുത്താനുള്ള കടയ്‌ക്കല്‍ മോഡലുകള്‍ക്ക് കടുത്ത മറുപടി നല്കാനുള്ള ആര്‍ജവമാണ് ജനസാമാന്യം പ്രകടമാക്കേണ്ടതെന്ന് സാരം.

Tags: anti hindu agendaKadakkal Devi TempleCPM abuse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീരാമന് സംഭാരവും മിക്സ്ചറും;ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് പറയാൻ ധൈര്യമില്ല.ഹിന്ദുക്കൾ എല്ലാം സഹിക്കണോ.?

ടി.പി. സെന്‍കുമാര്‍ (ഇടത്ത്) മാത്യു സാമുവല്‍ (വലത്ത്)
Kerala

ടി.പി. സെന്‍കുമാറിനെ നിശ്ശബ്ദനാക്കാന്‍ ഗൂഢാലോചന? ലവ് ജിഹാദിന്റെ പേരില്‍ നുണകള്‍ വാരിയെറിഞ്ഞ് മാത്യു സാമുവല്‍, കണക്കിന് മറുപടി നല്‍കി സെന്‍കുമാര്‍

India

സിദ്ധരാമയ്യയുടെ മുഴുവൻ കുടുംബവും സനാതനികളുടെ കൂട്ടമാണ് , അവരോട് അകലം പാലിച്ചാൽ വോട്ടർമാർ അദ്ദേഹത്തിൽ നിന്ന് അകലം പാലിക്കും : വിമർശിച്ച് വിഎച്ച്പി

India

ദുർഗാ പൂജ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ അക്രമണം നടത്തിയ തീവ്ര ഇസ്ലാമിസ്റ്റുകളെ വെറുതെ വിടില്ല ; എട്ട് അക്രമികൾ പിടിയിൽ ; കനത്ത ശിക്ഷ നൽകും

Kerala

ക്ഷേത്രോത്സവത്തിൽ വിപ്ലവ ഗാനം ആലപിച്ചത് നിസാരമായി കാണാനാവില്ല; ‌19 കേസുകളുള്ള വ‍്യക്തി എങ്ങനെ പ്രസിഡൻ്റായെന്നും ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.