Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബോധവല്‍ക്കരണമല്ല നടപടി വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 11:17 am IST
inEditorial, Vicharam

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താന്റെ നാടായി മാറുകയാണെന്ന ആക്ഷേപം വളരെക്കാലമായി ഉള്ളതാണെങ്കിലും ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയായിരിക്കുകയാണെന്ന് പറയേണ്ടി വരുന്നു. ലഹരിപ്പിശാചുക്കള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അഴിഞ്ഞാടുക തന്നെയാണ്. മനുഷ്യമന:സാക്ഷിയെ നടുക്കുന്ന അക്രമങ്ങള്‍, കൊലപാതങ്ങള്‍, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ നീചമായ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ലഹരിയുടെ സ്വാധീനമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രക്തബന്ധങ്ങള്‍ക്കു പോലും യാതൊരു വിലയും കല്‍പ്പിക്കാതെ മകന്‍ മാതാപിതാക്കളെ നിഷ്‌കരുണം കൊലപ്പെടുത്തുന്നു. സഹോദരന്‍ സഹോദരിയെ ലൈംഗികാധിക്രമത്തിന് ഇരയാക്കുന്നു. സഹപാഠിയില്‍ ഒരുവനെ റാഗിങ് എന്ന പേരില്‍ കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തുന്നു.

ദിവസംതോറും ഇത്തരം സംഭവങ്ങളുടെ തനിയാവര്‍ത്തനം കൊണ്ട് മാധ്യമങ്ങള്‍ നിറയുകയാണ്. റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതു തന്നെ വളരെയധികം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത എത്രയോ സംഭവങ്ങള്‍ വേറെയും ഉണ്ടാവും. പത്രങ്ങള്‍ വായിക്കാനും വാര്‍ത്താചാനലുകള്‍ കാണാനും തോന്നാത്ത വിധം ചെടിപ്പുളവാക്കുന്ന വിധത്തില്‍ ഇത്തരം വാര്‍ത്തകള്‍ പെരുകുകയാണ്.

പലതരത്തിലുള്ള ലഹരിയുടെ ഉപയോഗമാണ് ഇത്തരം നീചകൃത്യങ്ങള്‍ ചെയ്യാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്നതെന്ന് ഓരോ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. . പിടിയിലാവുന്ന പ്രതികളുടെ നാവില്‍ നിന്നുതന്നെ അത് കേള്‍ക്കാനും കഴിയുന്നു. പതിവ് സംഭവമെന്ന നിലയിലാണ് പോലീസും ഇപ്പോള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ഇനി ഇങ്ങനെയൊക്കെ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ എന്നൊരു മനോഭാവം പോലീസിനെയും പിടികൂടിയിരിക്കുന്നു എന്നുവേണം കരുതാന്‍. മയക്കുമരുന്ന് കടത്തുകാരും വിതരണക്കാരും വളരെ ശക്തരായതിനാല്‍ അവരെ കൈകാര്യം ചെയ്യാന്‍ എളുപ്പമല്ലെന്ന് പോലീസിന് അറിയാം. പിടികൂടിയാല്‍ തന്നെ ഉന്നത രാഷ്‌ട്രീയ ബന്ധമുള്ള പ്രതികള്‍ രക്ഷപ്പെടുന്നു. അല്ലെങ്കില്‍ നേരിയ ശിക്ഷ മാത്രം ലഭിക്കുന്നു. രണ്ടായാലും പിന്നെയും മയക്കുമരുന്ന് കടത്തും അതിന്റെ വിതരണവും തുടരും. കേരളത്തില്‍ എവിടെയും മാരക ലഹരിയുള്ള മയക്കുമരുന്നുകള്‍ സുലഭമായി ലഭിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്. ഇങ്ങനെയൊരു പശ്ചാത്തലം രൂപപ്പെട്ടതിനെപ്പറ്റി രാഷ്‌ട്രീയവും ഭരണപരവുമായ കാരണങ്ങളുണ്ടെന്ന് കാണാതിരിക്കാനാ വില്ല.

ഇക്കഴിഞ്ഞ ദിവസമാണ് കളമശ്ശേരി ഗവ. പോളിടെക്‌നിക്കില്‍ പോലീസ് കഞ്ചാവ് വേട്ട നടത്തിയത്. ക്യാമ്പസില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ചില വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയത്. ക്യാമ്പസില്‍ എത്തിച്ച കഞ്ചാവ് തൂക്കം നോക്കി വിതരണം ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നുവത്രേ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയില്‍ ഉള്‍പ്പെടുന്നവരാണ്. എന്നു മാത്രമല്ല പിടിയിലായവരില്‍ ഈ സംഘടനയുടെ നേതാവുമുണ്ട്. ഇക്കാര്യം മറച്ചു പിടിക്കാന്‍ പല ശ്രമങ്ങളും ബന്ധപ്പെട്ടവര്‍ നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല. സത്യസന്ധരായ ചില പോലീസ് ഉദ്യോഗസ്ഥര്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തി. ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, ക്യാമ്പസിലെ ലഹരി ഉപയോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന രീതിയിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന ചിലര്‍ പെരുമാറിയത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കാള്‍ തങ്ങള്‍ വിശ്വസിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ താല്‍പ്പര്യമാണ് വലുതെന്ന് കരുതുന്ന അദ്ധ്യാപകര്‍ വലിയൊരു പ്രശ്‌നം തന്നെയാണ്.

തങ്ങള്‍ എന്തുചെയ്താലും രക്ഷിക്കാന്‍ ആളുണ്ടെന്ന ഉറച്ച വിശ്വാസമാണ് എസ്എഫ്‌ഐയെ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളെ നയിക്കുന്നത്. ക്രിമിനലിസത്തെ വിദ്യാര്‍ത്ഥി രാഷ്‌ട്രീയമായി കാണുന്ന ഇക്കൂട്ടര്‍ എന്തൊക്കെയാണ് ചെയ്യുകയെന്ന് ആര്‍ക്കും ഊഹിക്കാനാവില്ല. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ക്കെതിരെ പോലും എസ്എഫ്‌ഐക്കാര്‍ അഴിഞ്ഞാടിയത് ലഹരിയുടെ പിന്‍ബലത്തില്‍ അല്ലെന്ന് ആര്‍ക്ക് പറയാനാവും?

മദ്യനിരോധനം അല്ല മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് സിപിഎമ്മും ഇടതുമുന്നണിയും പറയുന്നിടത്ത് വലിയൊരു ചതിയുണ്ട്. മദ്യവര്‍ജനത്തിന്റെ പേരുപറഞ്ഞ് നിര്‍ബാധം മദ്യം ഒഴുക്കുകയെന്നതാണ് നയം. മദ്യം നിരോധിച്ചാല്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നത് കേള്‍ക്കാം. മദ്യം പുഴ പോലെ ഒഴുക്കിയിട്ടും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇക്കൂട്ടര്‍ വിശദീകരിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ മദ്യവര്‍ജനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന ബോധവല്‍ക്കരണം വെറും തട്ടിപ്പാണ്. ഇതുതന്നെയാണ് മയക്കുമരുന്നിന്റെ കാര്യത്തിലും പറയാനുള്ളത്. ശക്തമായ നടപടികളാണ് വേണ്ടത്. പക്ഷേ പാര്‍ട്ടി നേതാക്കള്‍ തന്നെ മയക്കുമരുന്ന് കടത്തുകാരാവുമ്പോള്‍ ഭരണം നോക്കുകുത്തിയാകുന്നത് സ്വാഭാവികം. ഇതിനൊരു മാറ്റം വന്നാലല്ലാതെ ലഹരിയുടെ വിപത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനാവില്ല.

Tags: drugskeralamcampusawareness
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.