Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാംസങ് മുതലാളിമാരെ മുട്ടുകുത്തിച്ച് സിഐടിയു; ഇന്ത്യയില്‍ നിന്നും പുറത്തേക്ക് പോകുന്നത് തെറ്റായ സന്ദേശം; മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ കടയ്‌ക്ക്ല്‍ കത്തി?

സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ മൂന്ന് സിഐടിയു തൊഴിലാളികളെ തിരിച്ചെടുപ്പിച്ചത് വഴി സാംസങ്ങ് കമ്പനിയെ മുട്ടുകുത്തിച്ച് സിഐടിയു. ഇതോടെ ഇന്ത്യയില്‍ നിന്നും തെറ്റായ ഒരു സന്ദേശമാണ് മറ്റ് കോര്‍പറേറ്റ് കമ്പനികള്‍ക്ക് സിഐടിയു നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 09:48 pm IST
in India
സിഐടിയു സമരക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരം നടത്തുന്നു

സിഐടിയു സമരക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരം നടത്തുന്നു

ചെന്നൈ: സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ മൂന്ന് സിഐടിയു തൊഴിലാളികളെ തിരിച്ചെടുപ്പിച്ചത് വഴി സാംസങ്ങ് കമ്പനിയെ മുട്ടുകുത്തിച്ച് സിഐടിയു. ഇതോടെ ഇന്ത്യയില്‍ നിന്നും തെറ്റായ ഒരു സന്ദേശമാണ് മറ്റ് കോര്‍പറേറ്റ് കമ്പനികള്‍ക്ക് സിഐടിയു നല്‍കിയിരിക്കുന്നത്. ഒരു മാസം നീണ്ടുനിന്ന സമരം പിന്‍വലിച്ചതായി സിഐടിയു പിന്തുണയുള്ള സാംസങ്ങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ (എസ് ഐ ഡബ്ല്യു യു) അറിയിച്ചു. ഫെബ്രുവരി അഞ്ച് മുതല്‍ ഏകദേശം 600 ജീവനക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരത്തിലായിരുന്നു.

സാംസങ്ങിന്റെ ഒരു ഉന്നതോദ്യോഗസ്ഥനെ നേരിട്ട് കാണാന്‍ വിലക്കുകള്‍ ലംഘിച്ച് യൂണിയന്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് മൂന്ന് പേരെ സസ്പെന്‍റ് ചെയ്തതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ ജീവനക്കാര്‍ കൂടുതല്‍ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ 20 പേരെക്കൂടി സസ്പെന്‍റ് ചെയ്തു. ഇവരുടെ 37 ദിവസത്തെ സമരത്തില്‍ സാംസങ്ങ് ഫാക്ടറിയിലെ ഉല്‍പാദനത്തെ ബാധിച്ചിരുന്നു. ഇന്ത്യയില്‍ വിറ്റഴിക്കുന്ന 1200 കോടി ഡോളറിന്റെ സാംസങ്ങ് ഉല്‍പന്നങ്ങളില്‍ അഞ്ചില്‍ ഒരു പങ്ക് ശ്രീ പെരുമ്പതൂരിലെ ഈ ഫാക്ടറിയില്‍ ആണ് ഉല്‍പാദിപ്പിക്കുന്നത്. ഫ്രിഡ്ജ്, ടെലിവിഷന്‍, വാഷിംഗ് മെഷീന്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

ഇതോടെ ചൈനയ്‌ക്ക് പകരം ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗോള കമ്പനികളെ ക്ഷണിക്കുന്ന മോദിയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സിഐടിയുവിന്റെ ഈ നീക്കം നല്‍കിയിരിക്കുന്നത്. മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്ക് വന്‍തിരിച്ചടിയാണ് ഈ നീക്കം. യുഎസ്, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മികച്ച കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഫാക്ടറികള്‍ ആരംഭിക്കാന്‍ പിഎല്‍ഐ സ്കീം വരെ മോദി നടപ്പാക്കിയിരുന്നത്. ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ കൂടുതല്‍ നിര്‍മ്മിച്ചാല്‍ അവര്‍ക്ക് സാമ്പത്തിക ഉത്തേജനം നല്‍കുന്നതാണ് ഈ പദ്ധതി. ഇതില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഒളിച്ചുകളിക്കുകയാണോ എന്നാണ് സംശയിക്കുന്നത്. സ്റ്റാലിന്റെ സഖ്യകക്ഷിയാണ് സിപിഎം. അതിന്റെ തൊഴിലാളി സംഘടനയായ സിഐടിയു സമരത്തിനിറങ്ങുന്നുവെങ്കില്‍ അത് സ്റ്റാലിന്റെ അറിവോടെയല്ലാതെ നടക്കില്ല. അപ്പോള്‍ സ്റ്റാലിന്‍ ഈ സമരത്തിന് അനുകൂലമാണെന്ന് വേണം കരുതാന്‍.

തമിഴ്നാട്ടില്‍ സാംസങ് ഫാക്ടറിയ്‌ക്കെതിരെ കുത്തിത്തിരുപ്പ് സമരം തുടങ്ങിയ മൂന്ന് സിഐടിയു നേതാക്കളെ തിരിച്ചെടുത്തില്ലെങ്കില്‍ മാര്‍ച്ച് 13മോ മാര്‍ച്ച് 14നോ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തി വിവിധ 42 കമ്പനികള്‍ക്ക് സിഐടിയു നോട്ടീസ് നല്‍കിയതോടെയാണ് സാംസങ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. ഇത്തരം സമരനാടകങ്ങളിലൂടെ സിഐടിയു ചൈനയെ സഹായിക്കുകയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇന്ത്യ സമരങ്ങളുടെ നാടാണെന്നും ഇവിടെ ട്രേഡ് യൂണിനുകളുടെ ദയയ്‌ക്ക് വിധേയമായേ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നുമുള്ള ധാരണ പരന്നാല്‍ അത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാകും.

മോദിയുടെ എത്രയോ വര്‍ഷത്തെ നിരന്തരശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ആപ്പിള്‍ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളെ എത്തിച്ചിരുന്നു. ഇപ്പോള്‍ ഇലോണ്‍ മസ്ക് അദ്ദേഹത്തിന്റെ ടെസ് ല എന്ന ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം പോസിറ്റീവായ സഹാചര്യങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്താനേ ഇതുപോലുള്ള മുഷ്ക് സമരങ്ങള്‍ക്ക് സാധിക്കൂ. നേരത്തേ മുതലേ ചൈനയെ ചങ്കില്‍ കൊണ്ടുനടക്കുന്ന ഇന്ത്യയിലെ സഖാക്കന്മാര്‍ക്ക് മോദി സര്‍ക്കാരിനെ തോല്‍പിക്കാന്‍, ഇന്ത്യയെ തോല്‍പിക്കാന്‍ ഇത്തരം പരിപാടിയിലൂടെ മാത്രമേ കഴിയൂ. അതാണ് അവര്‍ ചെയ്യുന്നതും.

Tags: SIWUmodicituMakeInIndiasamsungMKStalinAppleIphoneElonmusk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

India

ഇറാനുമായുള്ള നയതന്ത്രമോ യഥാർത്ഥ സൗഹൃദമോ ! യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ ഇന്ത്യ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് ?

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.