Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദവികള്‍ കണ്ണൂര്‍ നേതാക്കള്‍ക്ക് മാത്രം; വിലക്കും കടന്ന് പിണറായിക്കും വിമര്‍ശനം

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Mar 8, 2025, 07:46 am IST
in Kerala

കൊല്ലം: പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അവസാനവാക്കായി ഒരു വ്യക്തി മാറുന്നത് അതിവിദൂരമല്ലാതെ വന്‍തിരിച്ചടിയിലേക്ക് നയിക്കുമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പൊതുചര്‍ച്ചയില്‍ വയനാട്ടില്‍ നിന്നുള്ള പ്രതിനിധിയാണ് ചര്‍ച്ചയ്‌ക്കിടെ നേതൃത്വത്തെ ഞെട്ടിച്ച വിമര്‍ശനമുന്നയിച്ചത്. പിണറായി വിജയനെ നേരിട്ടോ അല്ലാതെയോ വിമര്‍ശിക്കുന്ന ഒരുതരത്തിലുമുള്ള ചര്‍ച്ചയും പാടില്ലെന്ന് ഓരോ ജില്ലയുടെയും ഗ്രൂപ്പ് ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഈ വിലക്ക് മറികടന്നായിരുന്നു വിമര്‍ശനം.

സര്‍ക്കാരിനെയും പിണറായിയെയും വിമര്‍ശിച്ചാല്‍, അത് ചോരുമെന്നും അതുവഴി പാര്‍ട്ടിക്ക് ദോഷമുണ്ടാകുമെന്നുമായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ വിമര്‍ശനത്തിന്റെ എല്ലാ വഴികളും അടച്ചായിരുന്നു പൊതുചര്‍ച്ചയിലേക്ക് കടന്നതെങ്കിലും വയനാട്ടില്‍ നിന്നുള്ള ചര്‍ച്ച പിണറായിക്കായൊരുക്കിയ എല്ലാ പ്രതിരോധങ്ങളെയും ഇല്ലാതാക്കി. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന പി. ഗഗാറിനെ അട്ടിമറിച്ച്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് മുതല്‍ വയനാട്ടിലെ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ട്. റഫീഖിനായി മുഹമ്മദ് റിയാസും, റിയാസിന് വേണ്ടി പിണറായിയും ജില്ലാ സമ്മേളനത്തില്‍ ഇടപെട്ടിരുന്നു. ഇതാണ് സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്ക് എതിരായ കടുത്ത വിമര്‍ശനങ്ങളിലേക്ക് വയനാട്ടില്‍ നിന്നുള്ള ഒരുവിഭാഗത്തെ എത്തിച്ചത്.

എല്ലാ അധികാരങ്ങളും പദവികളും കണ്ണൂരിലേക്ക് മാത്രമാകുന്നതിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നായിരുന്നു കണ്ണൂര്‍ ലോബിക്കെതിരായ വിമര്‍ശനം. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാര്‍ കണ്ണൂരില്‍ നിന്നാണ്. ഇത് അംഗീകരിച്ചു പോകാന്‍ കഴിയില്ല. കഴിഞ്ഞ തവണ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കണ്ണൂരില്‍ നിന്നായിരുന്നു. അവര്‍ കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറിയാക്കി അവരോധിച്ചു. മറ്റുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കേണ്ടതില്ലേ എന്നായിരുന്നു പ്രതിനിധിയുടെ ചോദ്യം. ആശാവര്‍ക്കര്‍മാര്‍ ശമ്പളത്തിനായി സെക്രട്ടേറിയറ്റിനു മുമ്പില്‍ മഴയും വെയിലും കൊള്ളുമ്പോള്‍, പിഎസ്‌സി അംഗങ്ങള്‍ക്കും ചെയര്‍മാനും വാരിക്കോരി ശമ്പളം കൂട്ടിയത് ജനങ്ങള്‍ അംഗീകരിക്കില്ല. കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജനം ശിക്ഷിക്കുമെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

Tags: Pinarayi VijayanCPM State ConferenceCPM Kannur leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.