Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ്ഗുരുവിന്റെ മഹാശിവരാത്രി ആഘോഷം അവസാനനിമിഷം വരെ അട്ടിമറിക്കാന്‍ ശ്രമം നടന്നു; ശത്രുക്കളെ ഒതുക്കിയത് ഹൈക്കോടതിയും സുപ്രീംകോടതിയും

വാസുദേവിന്റെ ആശ്രമത്തില്‍ അമിത് ഷാ ഉള്‍പ്പെടെ പങ്കെടുക്കുന്ന മഹാശിവരാത്രി ആഘോഷം തടയാന്‍ ശത്രുക്കള്‍ അവസാനനിമിഷം വരെ ശ്രമം നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി മഹാശിവരാത്രി ആഘോഷം നടത്താന്‍ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന് അനുമതി നല്‍കിയപ്പോള്‍ അതിനെ തടയാന്‍ ഡിഎംകെ പിന്തുണയുള്ള ഏജന്‍റുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 07:22 pm IST
in India

ന്യൂദല്‍ഹി:ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ അമിത് ഷാ ഉള്‍പ്പെടെ പങ്കെടുക്കുന്ന മഹാശിവരാത്രി ആഘോഷം തടയാന്‍ ശത്രുക്കള്‍ അവസാനനിമിഷം വരെ ശ്രമം നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി മഹാശിവരാത്രി ആഘോഷം നടത്താന്‍ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന് അനുമതി നല്‍കിയപ്പോള്‍ അതിനെ തടയാന്‍ ഡിഎംകെ പിന്തുണയുള്ള ഏജന്‍റുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഡിഎംകെയ്‌ക്ക് പുറമെ കോയമ്പത്തൂരിലെ ഒരു മതപരിവര്‍ത്തന ലോബിയും പിറകില്‍ നിന്നും ചരടുവലിച്ചിരുന്നതായും ആരോപണമുണ്ട്.

എന്നാല്‍ സുപ്രീംകോടതി കുത്തിത്തിരിപ്പുകാരുടെ തനിനിറം മനസ്സിലാക്കി ഈ ഹര്‍ജി തള്ളിക്കളയുകയായിരുന്നു. പരിസ്ഥിതി വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി എന്ന തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍ മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സദ് ഗുരുവിന്റെ ശത്രുക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

എന്നാല്‍ ജസ്റ്റിസുമാരായ സൂര്യകാന്തും കോടീശ്വര്‍ സിങ്ങും ഉള്‍പ്പെട്ട സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഈ ഹര്‍ജി തള്ളിക്കളയുകയും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ശരിവെയ്‌ക്കുകയുമായിരുന്നു. സദ്ഗുരുവിന്റെ യോഗ കേന്ദ്രത്തിനെതിരെ നടപടികള്‍ എടുത്തുകൂടെന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.

സദ്ഗുരുവിന്റെ ഇഷ യോഗകേന്ദ്രയില്‍ നടക്കുന്ന പരിപാടിയില്‍ 60000 പേര്‍ മാത്രമേ പങ്കെടുക്കൂ എന്നും ജല, വായു മലിനീകരണം തടയാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സദ്ഗുരുവിന്റെ ആശ്രമം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരന്‍ പറഞ്ഞത് രണ്ട് ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നും ജല, വായു, ഖരമലിനീകരണം വഴി പരിസ്ഥിതി മലിനമാകും എന്നും ആയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീംകോടതിയും തള്ളുകയും മദ്രാസ് ഹൈക്കോടതിയ്‌ക്കൊപ്പം നിലകൊള്ളുകയും ആയിരുന്നു.

വെള്ളിങ്കിരി മലനിരകളുടെ താഴ്വാരങ്ങളില്‍ പരിസ്ഥിതിക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമായി അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ ജഗ്ഗി വാസുദേവിന്റെ ആശ്രമ അധികൃതര്‍ നടത്തുന്നു എന്നായിരുന്നു തമിഴ്നാട് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പരാതി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പിന്നീട് പരിശോധിക്കാമെന്നും മഹാശിവരാത്രി ആഘോഷം തടയാന്‍ ഇത് മതിയായ കാരണങ്ങളല്ലെന്നും സുപ്രിംകോടതി പറഞ്ഞു. മാത്രമല്ല, ആശ്രമ ഭൂമിയില്‍ തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താന്‍ അനുമതി നല്‍കിയാല്‍ ഇതുപോലുള്ള പ്രതികാരനടപടികള്‍ തുടരുമെന്ന് ആശ്രമത്തിന് വേണ്ടി ഹാജരായ മുകുള്‍ രോഹ്തഗി വാദിച്ചു. നിരന്തരം പരിശോധനകളുടെ പേരില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ ആശ്രമത്തെ പീഢിപ്പിക്കുകയാണെന്നും മുകുള്‍ രോഹ്തഗി വാദിച്ചു.

സംരക്ഷിതവനകേന്ദ്രത്തിലെ അധനികൃതനിര്‍മ്മാണം എന്ന വാക്കില്‍ പിടിച്ചാണ് ഡിഎംകെ സര്‍ക്കാര്‍ സദ്ഗുരു ആശ്രമത്തെ ശ്വാസം മുട്ടിക്കുന്നത്. അങ്ങേയറ്റം വികേന്ദ്രീകൃതമായ, പരിസ്ഥിതിയെ പരിപോഷിപ്പിച്ചാണ് ഈവിടെ ആശ്രമം അന്തേവാസികള്‍ വസിച്ചുപോരുന്നത് എന്നതാണ് വാസ്തവം. എന്നാല്‍ ഇതിനടുത്തുള്ള ചില മതപരിവര്‍ത്തനലോബികള്‍ കെട്ടിപ്പൊക്കിയ വന്‍ കേന്ദ്രീകൃതകെട്ടിടങ്ങളോട് ഡിഎംകെ സര്‍ക്കാരിന് യാതൊരു പരിഭവവുമില്ലെന്നും ആശ്രമം അധികൃതര്‍ വാദിക്കുന്നു.

മഹാശിവരാത്രി ദിവസം പകല്‍ ആയിരുന്നു ഈ ആഘോഷം നടത്താന്‍ സദ്ഗുരു ആശ്രമത്തിന് പച്ചക്കൊടി കിട്ടിയത്. ഇതരമതങ്ങളുടെ കേന്ദ്രങ്ങളി‍ല്‍ പരിസ്ഥിതിയെ മലിനപ്പെടുത്തി എത്രയോ ആഘോഷങ്ങള്‍ നടക്കുന്നതിനെതിരെ ചെറുവിരലനനക്കാത്തവരാണ്, സദ്ഗുരുവിന്റെ ആശ്രമത്തിനെതിരെ അവസാനനിമിഷം വരെ പൊരുതിയത്. ഇന്ത്യയിലെ വിവിധനഗരങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ യുവാക്കളാണ് ഇവിടുത്തെ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷം എന്നിരിക്കെയും അവരെല്ലാം സ്വയമേവ പരിസ്ഥിതിമലിനീകരണത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നിരിക്കെയും എന്തിനാണ് ഇത്രയും വലിയ കോലാഹലം സദ്ഗുരു ആശ്രമത്തിനെതിരെ നടത്തിയത് എന്നത് ദുരൂഹമാണ്. ഹൈന്ദവസംസ്കാരികാഘോഷങ്ങള്‍ക്കെതിരെ കോയമ്പത്തൂരിലും തമിഴ്നാട്ടിലും എത്ര വലിയ എതിര്‍പ്പാണ് ഡിഎംകെ കേന്ദ്രങ്ങള്‍ നടത്തുന്നതെന്നതിന് ഒരു ദൃഷ്ടാന്തം കൂടിയാണ് ഈ സംഭവം. എന്തായാലും ഈ എതിര്‍പ്പുകളെ ചെറുത്തുതോല്‍പിച്ച് ആഘോഷം മനോഹരമായി നടത്തിയ സദ്ഗുരുവിന് കയ്യടിക്കുകയാണ് സനാതനധര്‍മ്മത്തെ സ്നേഹിക്കുന്ന ഹിന്ദുസമുദായം.

 

Tags: MahaShivRatri2025SadhguruDMKJaggiVasudevIshafoundationIshayogacentreMadrasHighcourtDravidianforce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിവേദനവുമായി വരുന്ന സ്ത്രീയെ തള്ളിമാറ്റുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ധാര്‍ഷ്ട്യം…ഡിഎംകെയ്‌ക്ക് ക്ഷീണമായി വൈറല്‍ വീഡിയോ

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Article

യാര് വിസില്‍ പോടും ?

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

പുതിയ വാര്‍ത്തകള്‍

കല്‍വാരി ക്ലാസ് മുങ്ങിക്കപ്പലിന്‍റെ വെര്‍ച്വല്‍ ത്രി ഡി മോഡല്‍ (ഇടത്ത്) കല്‍വാരി മുങ്ങിക്കപ്പല്‍ (വലത്ത്)

ഇന്ത്യന്‍ നാവിക സേനയുടെ കല്‍വാരി ക്ലാസില്‍ പെട്ട അന്തര്‍വാഹിനികളെക്കുറിച്ച് പഠിക്കാന്‍ വെര്‍ച്വല്‍ വാക് ത്രൂ മോഡല്‍ നിര്‍മ്മിയ്‌ക്കുന്നു

പെണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കാം ആത്മീയപ്രാധാന്യമുള്ള ഈ സംസ്കൃത പേരുകള്‍…

ഒരു വിദേശ ടൂർ പ്ലാൻ ചെയ്യും മുന്‍പേ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?- പ്രശാന്ത് വാസുദേവിന്റെ പോസ്റ്റ്

‘തന്റെ മകൻ ആരെയും മതപരിവർത്തനം ചെയ്തിട്ടില്ല, പീഡിപ്പിച്ചിട്ടില്ല, അവന് നല്ലൊരു ഭാര്യയുണ്ട്’: നാസിക് ലൈംഗിക പീഡന, മതപരിവർത്തന കേസിലെ പ്രതിയുടെ അമ്മ 

സംഘർഷം അവസാനിക്കുന്നുവോ?  ആറ് ആഴ്ചത്തെ യുദ്ധത്തിന് ശേഷം ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ സമ്മതിച്ചെന്ന് ട്രംപ്

ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസന്‍ (ഇടത്ത്) ഡിഎംകെ സ്ഥാനാര്‍ത്ഥി സെന്തമിഴ് സെല്‍വന്‍ (വലത്ത്)

കമലഹാസനെ വീഴ്‌ത്തിയ വനതി ശ്രീനിവാസന്‍ ഇക്കുറി കോയമ്പത്തൂര്‍ നോര്‍ത്തില്‍ താമര വിരിയിക്കുമോ?

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ച് നരേന്ദ്ര മോദി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍,സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ്

ഇസ്രയേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

ബിജെപിയ്‌ക്ക് അഞ്ച് സീറ്റുകള്‍ ഉറപ്പാണെന്നും ചിലപ്പോള്‍ അത് 19 സീറ്റുകള്‍ വരെ ഉയരാമെന്നും തദ്ദേശതെരഞ്ഞെടുപ്പിലെ കണക്ക് നിരത്തി നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.