Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ്ഗുരുവിന്റെ മഹാശിവരാത്രി ആഘോഷം അവസാനനിമിഷം വരെ അട്ടിമറിക്കാന്‍ ശ്രമം നടന്നു; ശത്രുക്കളെ ഒതുക്കിയത് ഹൈക്കോടതിയും സുപ്രീംകോടതിയും

വാസുദേവിന്റെ ആശ്രമത്തില്‍ അമിത് ഷാ ഉള്‍പ്പെടെ പങ്കെടുക്കുന്ന മഹാശിവരാത്രി ആഘോഷം തടയാന്‍ ശത്രുക്കള്‍ അവസാനനിമിഷം വരെ ശ്രമം നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി മഹാശിവരാത്രി ആഘോഷം നടത്താന്‍ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന് അനുമതി നല്‍കിയപ്പോള്‍ അതിനെ തടയാന്‍ ഡിഎംകെ പിന്തുണയുള്ള ഏജന്‍റുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 07:22 pm IST
inIndia

ന്യൂദല്‍ഹി:ജഗ്ഗി വാസുദേവിന്റെ ആശ്രമത്തില്‍ അമിത് ഷാ ഉള്‍പ്പെടെ പങ്കെടുക്കുന്ന മഹാശിവരാത്രി ആഘോഷം തടയാന്‍ ശത്രുക്കള്‍ അവസാനനിമിഷം വരെ ശ്രമം നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി മഹാശിവരാത്രി ആഘോഷം നടത്താന്‍ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷന് അനുമതി നല്‍കിയപ്പോള്‍ അതിനെ തടയാന്‍ ഡിഎംകെ പിന്തുണയുള്ള ഏജന്‍റുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഡിഎംകെയ്‌ക്ക് പുറമെ കോയമ്പത്തൂരിലെ ഒരു മതപരിവര്‍ത്തന ലോബിയും പിറകില്‍ നിന്നും ചരടുവലിച്ചിരുന്നതായും ആരോപണമുണ്ട്.

എന്നാല്‍ സുപ്രീംകോടതി കുത്തിത്തിരിപ്പുകാരുടെ തനിനിറം മനസ്സിലാക്കി ഈ ഹര്‍ജി തള്ളിക്കളയുകയായിരുന്നു. പരിസ്ഥിതി വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി എന്ന തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍ മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സദ് ഗുരുവിന്റെ ശത്രുക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

എന്നാല്‍ ജസ്റ്റിസുമാരായ സൂര്യകാന്തും കോടീശ്വര്‍ സിങ്ങും ഉള്‍പ്പെട്ട സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഈ ഹര്‍ജി തള്ളിക്കളയുകയും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ ശരിവെയ്‌ക്കുകയുമായിരുന്നു. സദ്ഗുരുവിന്റെ യോഗ കേന്ദ്രത്തിനെതിരെ നടപടികള്‍ എടുത്തുകൂടെന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.

സദ്ഗുരുവിന്റെ ഇഷ യോഗകേന്ദ്രയില്‍ നടക്കുന്ന പരിപാടിയില്‍ 60000 പേര്‍ മാത്രമേ പങ്കെടുക്കൂ എന്നും ജല, വായു മലിനീകരണം തടയാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സദ്ഗുരുവിന്റെ ആശ്രമം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരന്‍ പറഞ്ഞത് രണ്ട് ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നും ജല, വായു, ഖരമലിനീകരണം വഴി പരിസ്ഥിതി മലിനമാകും എന്നും ആയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീംകോടതിയും തള്ളുകയും മദ്രാസ് ഹൈക്കോടതിയ്‌ക്കൊപ്പം നിലകൊള്ളുകയും ആയിരുന്നു.

വെള്ളിങ്കിരി മലനിരകളുടെ താഴ്വാരങ്ങളില്‍ പരിസ്ഥിതിക്ക് നിയമങ്ങള്‍ക്ക് വിരുദ്ധമായി അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ ജഗ്ഗി വാസുദേവിന്റെ ആശ്രമ അധികൃതര്‍ നടത്തുന്നു എന്നായിരുന്നു തമിഴ്നാട് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പരാതി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പിന്നീട് പരിശോധിക്കാമെന്നും മഹാശിവരാത്രി ആഘോഷം തടയാന്‍ ഇത് മതിയായ കാരണങ്ങളല്ലെന്നും സുപ്രിംകോടതി പറഞ്ഞു. മാത്രമല്ല, ആശ്രമ ഭൂമിയില്‍ തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താന്‍ അനുമതി നല്‍കിയാല്‍ ഇതുപോലുള്ള പ്രതികാരനടപടികള്‍ തുടരുമെന്ന് ആശ്രമത്തിന് വേണ്ടി ഹാജരായ മുകുള്‍ രോഹ്തഗി വാദിച്ചു. നിരന്തരം പരിശോധനകളുടെ പേരില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ ആശ്രമത്തെ പീഢിപ്പിക്കുകയാണെന്നും മുകുള്‍ രോഹ്തഗി വാദിച്ചു.

സംരക്ഷിതവനകേന്ദ്രത്തിലെ അധനികൃതനിര്‍മ്മാണം എന്ന വാക്കില്‍ പിടിച്ചാണ് ഡിഎംകെ സര്‍ക്കാര്‍ സദ്ഗുരു ആശ്രമത്തെ ശ്വാസം മുട്ടിക്കുന്നത്. അങ്ങേയറ്റം വികേന്ദ്രീകൃതമായ, പരിസ്ഥിതിയെ പരിപോഷിപ്പിച്ചാണ് ഈവിടെ ആശ്രമം അന്തേവാസികള്‍ വസിച്ചുപോരുന്നത് എന്നതാണ് വാസ്തവം. എന്നാല്‍ ഇതിനടുത്തുള്ള ചില മതപരിവര്‍ത്തനലോബികള്‍ കെട്ടിപ്പൊക്കിയ വന്‍ കേന്ദ്രീകൃതകെട്ടിടങ്ങളോട് ഡിഎംകെ സര്‍ക്കാരിന് യാതൊരു പരിഭവവുമില്ലെന്നും ആശ്രമം അധികൃതര്‍ വാദിക്കുന്നു.

മഹാശിവരാത്രി ദിവസം പകല്‍ ആയിരുന്നു ഈ ആഘോഷം നടത്താന്‍ സദ്ഗുരു ആശ്രമത്തിന് പച്ചക്കൊടി കിട്ടിയത്. ഇതരമതങ്ങളുടെ കേന്ദ്രങ്ങളി‍ല്‍ പരിസ്ഥിതിയെ മലിനപ്പെടുത്തി എത്രയോ ആഘോഷങ്ങള്‍ നടക്കുന്നതിനെതിരെ ചെറുവിരലനനക്കാത്തവരാണ്, സദ്ഗുരുവിന്റെ ആശ്രമത്തിനെതിരെ അവസാനനിമിഷം വരെ പൊരുതിയത്. ഇന്ത്യയിലെ വിവിധനഗരങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ യുവാക്കളാണ് ഇവിടുത്തെ മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷം എന്നിരിക്കെയും അവരെല്ലാം സ്വയമേവ പരിസ്ഥിതിമലിനീകരണത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നിരിക്കെയും എന്തിനാണ് ഇത്രയും വലിയ കോലാഹലം സദ്ഗുരു ആശ്രമത്തിനെതിരെ നടത്തിയത് എന്നത് ദുരൂഹമാണ്. ഹൈന്ദവസംസ്കാരികാഘോഷങ്ങള്‍ക്കെതിരെ കോയമ്പത്തൂരിലും തമിഴ്നാട്ടിലും എത്ര വലിയ എതിര്‍പ്പാണ് ഡിഎംകെ കേന്ദ്രങ്ങള്‍ നടത്തുന്നതെന്നതിന് ഒരു ദൃഷ്ടാന്തം കൂടിയാണ് ഈ സംഭവം. എന്തായാലും ഈ എതിര്‍പ്പുകളെ ചെറുത്തുതോല്‍പിച്ച് ആഘോഷം മനോഹരമായി നടത്തിയ സദ്ഗുരുവിന് കയ്യടിക്കുകയാണ് സനാതനധര്‍മ്മത്തെ സ്നേഹിക്കുന്ന ഹിന്ദുസമുദായം.

 

Tags: MahaShivRatri2025SadhguruDMKJaggiVasudevIshafoundationIshayogacentreMadrasHighcourtDravidianforce
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.