അഹമ്മദാബാദ് : അയോദ്ധ്യ രാമക്ഷേത്രം ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ ഇസ്ലാം ഭീകരൻ പിടിയിൽ. യുപി സ്വദേശി അബ്ദുൾ റഹ്മാനെയാണ് ഗുജറാത്ത് എടിഎസ്, ഫരീദാബാദ് എസ്ടിഎഫിന്റെ സഹായത്തോടെ, അറസ്റ്റ് ചെയ്തത് .ഇയാളിൽ നിന്ന് 2 ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തു. സുരക്ഷാ ഏജൻസികൾ ഹാൻഡ് ഗ്രനേഡുകൾ നിർവീര്യമാക്കി.
ചോദ്യം ചെയ്യൽ തുടരുകയാണ്. മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. അബ്ദുൾ റഹ്മാന് ഐ.എസ്.ഐയുമായി ബന്ധമുണ്ടായിരുന്നുവെന്നും നിരവധി ജമാഅത്തുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഫൈസാബാദിൽ മട്ടൺ ഷോപ്പ് നടത്തിയിരുന്ന അബ്ദുൾ റഹ്മാൻ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്നു.
ഗൂഢാലോചനയുടെ ഭാഗമായി, അയോധ്യയിലെ രാമക്ഷേത്രത്തിൽ നിരവധി തവണ പരിശോധന നടത്തുകയും എല്ലാ വിവരങ്ങളും പാകിസ്ഥാന്റെ ഐഎസ്‌ഐയുമായി പങ്കുവെക്കുകയും ചെയ്തു. ഫൈസാബാദിൽ നിന്ന് ട്രെയിനിൽ ഫരീദാബാദിലെത്തിയാണ് അബ്ദുൾ റഹ്മാൻ ഗ്രനേഡുകൾ വാങ്ങിയത്.
കേന്ദ്ര ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് എടിഎസും ഫരീദാബാദ് എസ്ടിഎഫും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഫരീദാബാദിൽ ഒളിപ്പിച്ച ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചോദ്യം ചെയ്യലിൽ പുറത്തുവന്നു. പാലി പ്രദേശത്തെ തകർന്ന വീട്ടിൽ നാല് മണിക്കൂർ സമഗ്രമായ പരിശോധന നടത്തിയ സംഘം രണ്ട് ലൈവ് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തു.
















