Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശികൾക്ക് വ്യാജ ഇന്ത്യൻ രേഖകൾ തയ്യാറാക്കുന്നത് ഷെയ്ഖ് അലി: ഇയാൾ വഴി ഇന്ത്യയിൽ നിന്നും ഇറാഖിലേക്കും സിറിയയിലേക്കും പറന്നത് നിരവധി ബംഗ്ലാദേശികൾ

റായ്‌പൂരിലടക്കം ബംഗ്ലാദേശികൾക്ക് വ്യാജ രേഖകൾ തയ്യാറാക്കി നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തേക്ക് അയയ്‌ക്കുന്നതിനായി മുഹമ്മദ് ആരിഫും ഷെയ്ഖ് അലിയും ഒരു സംഘടിത റാക്കറ്റ് തന്നെ രൂപീകരിച്ചതായി പോലീസ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 03:17 pm IST
in India
പിടിയിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ

പിടിയിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ

റായ്‌പൂർ : ഛത്തീസ്ഗഢിലെ റായ്‌പൂരിൽ വ്യാജ രേഖകൾ തയ്യാറാക്കി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയ കേസിൽ ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത മൂന്ന് ബംഗ്ലാദേശി സഹോദരന്മാരെ ചോദ്യം ചെയ്തതിന് ശേഷമാണ് സുപ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചത്.

ഇത് പ്രകാരം റായ്‌പൂർ പോലീസ് മുഖ്യസൂത്രധാരൻ ഷെയ്ഖ് അലിക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ എടിഎസ് മൂന്ന് ബംഗ്ലാദേശി പൗരന്മാരായ ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് അക്ബർ, ഷെയ്ഖ് സാജൻ എന്നിവരെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ വ്യാജ പാസ്‌പോർട്ടുകൾ, ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ, റേഷൻ കാർഡുകൾ, മറ്റ് സർക്കാർ രേഖകൾ എന്നിവ അവരുടെ പൗരത്വത്തിനായി തയ്യാറാക്കിയതായി കണ്ടെത്തിയിരുന്നു.

അനധികൃത ബംഗ്ലാദേശികൾക്ക് അഭയം നൽകുന്ന ഷെയ്ഖ് അലി തന്നെയാണ് റായ്‌പൂരിലെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയതായി അന്വേഷണത്തിൽ വെളിപ്പെട്ടത്. ഇയാൾ പോലീസിൽ നിന്ന് നിരന്തരം ഒളിച്ചോടുകയാണ്. മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ ബന്ധുക്കളുടെ വീടുകളിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും ഇയാൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാനുള്ള സാധ്യതയുമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

എന്നിരുന്നാലും ഇതുവരെ ഈ സ്ഥലങ്ങളിലെ ഇയാളുടെ സാന്നിധ്യത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം മൂന്ന് ബംഗ്ലാദേശി സഹോദരന്മാരുടെ വ്യാജ രേഖകൾ നിർമ്മിച്ചതിന് കമ്പ്യൂട്ടർ ഓപ്പറേറ്റർ മുഹമ്മദ് ആരിഫിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശികൾക്ക് വ്യാജ രേഖകൾ തയ്യാറാക്കി നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തേക്ക് അയയ്‌ക്കുന്നതിനായി മുഹമ്മദ് ആരിഫും ഷെയ്ഖ് അലിയും ഒരു സംഘടിത റാക്കറ്റ് തന്നെ രൂപീകരിച്ചതായി പോലീസ് പറഞ്ഞു.

ഗോൾബസാർ പോലീസ് സ്റ്റേഷനിൽ 336 (3), 337, 338, 340 (1) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരിഫിനെ കോടതിയിൽ ഹാജരാക്കി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡിലായ മൂന്ന് ബംഗ്ലാദേശി സഹോദരന്മാർക്ക് പുറമേ, ആരിഫ് നിരവധി ബംഗ്ലാദേശികളുടെ വ്യാജ രേഖകൾ നിർമ്മിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. മറ്റുള്ളവരുടെ രേഖകൾ സ്കാൻ ചെയ്യുകയും വ്യാജ വോട്ടർ ഐഡികൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ തുടങ്ങിയവ നിർമ്മിക്കുകയും ഇയാൾ ചെയ്തിരുന്നു. വിസ ലഭിക്കാനും പ്രതികൾ വ്യാജ രേഖകൾ ഉപയോഗിച്ചിരുന്നു.

വ്യാജ രേഖകൾ ഉപയോഗിച്ച് ഇറാഖിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ മുംബൈ, റായ്‌പൂർ എടിഎസ് ആണ് അറസ്റ്റ് ചെയ്തത്. നുഴഞ്ഞുകയറ്റക്കാരിൽ ഷെയ്ഖ് ഇസ്മായിൽ, ഷെയ്ഖ് അക്ബർ, ഷെയ്ഖ് സാജൻ എന്നിവരെ ഇതിനോടകം തന്നെ റിമാൻഡിലാക്കിയിട്ടുണ്ട്. ഈ മൂന്ന് പേരെയും അറസ്റ്റ് ചെയ്ത ശേഷം പോലീസും എടിഎസ് സംഘവും ഇപ്പോൾ അവരെ സഹായിച്ചവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

നിരവധി ബംഗ്ലാദേശികൾ വർഷങ്ങളായി റായ്‌പൂരിൽ താമസിക്കുന്നുണ്ടെന്നും വ്യാജ രേഖകളുടെ സഹായത്തോടെ ദുബായ്, ഇറാഖ്, സിറിയ, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ടെന്നും ഇതിനോടകം മനസിലാക്കാൻ കഴിഞ്ഞതായി പോലീസ് പറഞ്ഞു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ രേഖകൾ തയ്യാറാക്കിയ ഷെയ്ഖ് അലിയാണ് ഈ മുഴുവൻ റാക്കറ്റിന്റെയും മുഖ്യസൂത്രധാരനെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

നാഗ്പൂർ, മുംബൈ, ഉത്തർപ്രദേശ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പോലീസ് ബന്ധപ്പെടുകയും ഷെയ്ഖ് അലിയെ തിരയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ വ്യാജ രേഖകൾ നിർമ്മിച്ച 25 ലധികം പേരെ, അഭിഭാഷകർ, നോട്ടറിമാർ, ഫെസിലിറ്റേഷൻ സെന്ററുകൾ, സെന്റർ ഓപ്പറേറ്റർമാർ എന്നിവരുൾപ്പെടെ ചോദ്യം ചെയ്തിട്ടുണ്ട്.

അതേ സമയം റായ്‌പൂരിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ സർക്കാർ രേഖകൾ ഉണ്ടാക്കി വിദേശത്തേക്ക് പോകുന്ന സംഭവങ്ങൾ ദേശീയ സുരക്ഷയ്‌ക്ക് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുണ്ട്.

Tags: raipurillegal Bangladeshismuslim intrudersarrestBangladeshATS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

Ernakulam

ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസ് : പ്രതിക്ക് നാലു ജീവപര്യന്തം തടവ്

Ernakulam

അഞ്ച് വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച മധ്യവയസ്കന് എഴുപത്തി രണ്ട് വർഷം കഠിനതടവ്

Ernakulam

പ്രൈവറ്റ് ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റ് അറസ്റ്റിൽ

Ernakulam

അതിഥി തൊഴിലാളികൾ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ കവർച്ച നടത്തിയ ആറ് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.