Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പത്തനംതിട്ടയില്‍ പൊളിഞ്ഞത് സിപിഎമ്മിന്റെ പച്ചനുണ

കൊലപാതകത്തിന്റെ പേരില്‍ പോലീസ് പിടിയിലായ എട്ടുപേരും സിപിഎമ്മുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവരാണ്. ഇവരില്‍ ചിലര്‍ ഈ സംഘടനകളുടെ ഭാരവാഹികളുമാണ്. ബിജെപിയുമായി ബന്ധമുള്ള ഒരാള്‍ പോലുമില്ല. എന്നിട്ടും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം പറഞ്ഞത് ബിജെപിക്കാരാണ് ജിതിനെ കൊലപ്പെടുത്തിയത് എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2025, 10:17 am IST
in Editorial, Vicharam

ഹിംസയെ ആന്തരികവല്‍ക്കരിച്ച സിപിഎം എന്ന പാര്‍ട്ടി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളെപ്പോലെ നീചമാണ് പലപ്പോഴും അതിനെ ന്യായീകരിച്ചും, ചിലപ്പോഴൊക്കെ അതിന്റെ ഉത്തരവാദിത്വം രാഷ്‌ട്രീയ എതിരാളികള്‍ക്കുമേല്‍ കെട്ടിവച്ചും ആ പാര്‍ട്ടി സംഘടിതവും ആസൂത്രിതവുമായി നടത്തുന്ന നിന്ദ്യമായ പ്രചാരണവും. ഈ പാര്‍ട്ടി പരിപാടി തന്നെയാണ് ഇപ്പോള്‍ പത്തനംതിട്ടയിലും കാണുന്നത്. സിഐടിയുക്കാരനായ ജിതിന്‍ ഷാജി എന്ന യുവാവിനെ സിപിഎമ്മുകാര്‍ തന്നെ കൊലപ്പെടുത്തിയിട്ട് അത് ചെയ്തത് ബിജെപിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ഒറ്റക്കെട്ടായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎം-സിഐടിയു- ഡിവൈഎഫ്‌ഐ സംഘടനകളില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. തിങ്കളാഴ്ച രാത്രി പെരുന്നാട് എന്താണ് സംഭവിച്ചതെന്ന് നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും അറിയാം. സിപിഎമ്മുകാരായ സുഹൃത്തുക്കള്‍ തമ്മില്‍ ആദ്യം വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും, ഒരു മണിക്കൂറിനു ശേഷം വീണ്ടും ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന വിഷ്ണു എന്ന ഡിവൈഎഫ്‌ഐ കാരന്‍ വാഹനത്തില്‍ കരുതിവച്ചിരുന്ന വടിവാളുകൊണ്ട് ജിതിനെ കുത്തി വീഴ്‌ത്തിയത്. വയറ്റിലും തുടയിലുമൊക്കെ ആഴത്തില്‍ മുറിവേറ്റ ജിതിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ ആക്രമികള്‍ ചുറ്റും കൂടിനിന്നു. രക്തം മുഴുവന്‍ വാര്‍ന്നുപോയതിനാല്‍ ഒടുവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ പേരില്‍ പോലീസ് പിടിയിലായ എട്ടുപേരും സിപിഎമ്മുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവരാണ്. ഇവരില്‍ ചിലര്‍ ഈ സംഘടനകളുടെ ഭാരവാഹികളുമാണ്. ബിജെപിയുമായി ബന്ധമുള്ള ഒരാള്‍ പോലുമില്ല. എന്നിട്ടും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം പറഞ്ഞത് ബിജെപിക്കാരാണ് ജിതിനെ കൊലപ്പെടുത്തിയത് എന്നാണ്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണനും യാതൊരു ലജ്ജയുമി ല്ലാതെ ഈ പച്ചനുണ ആവര്‍ത്തിച്ചു. എന്നാല്‍ ഈ വ്യാജ പ്രചാരണം വിലപ്പോയില്ല. പോലീസിന്റെ പിടിയിലായ പ്രതികളുടെയെല്ലാം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണിത്. ഇവര്‍ക്ക് ബിജെപിയുമായെന്നല്ല, മറ്റേതെങ്കിലും സംഘപരിവാര്‍ സംഘടനകളുമായോ ബന്ധമില്ലെന്ന് വ്യക്തമായി. തന്റെ മകന്‍ സിഐടിയുവില്‍ അംഗമാണെന്നും, മറ്റൊരു സംഘടനയുമായും ബന്ധമില്ലെന്നും, കൊല്ലപ്പെട്ട ജിതിന്‍ മുന്‍പൊരിക്കല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചിട്ടുള്ളതാണെന്നും പ്രതികളിലൊരാളായ നിഖിലേഷിന്റെ അമ്മ മാധ്യമങ്ങളോട് പറയുകയും ചെയ്തു. എന്നിട്ടും നട്ടുച്ചയ്‌ക്ക് ഇരുട്ടാണെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. നുണപറച്ചില്‍ ശീലമാക്കിയ ഇക്കൂട്ടര്‍ യാതൊരു ലജ്ജയുമില്ലാതെയാണ് ഇങ്ങനെ പെരുമാറുന്നത്. ജനങ്ങളെ പരിഹസിക്കുന്ന സിപിഎം നേതാക്കളുടെ പതിവ് രീതിയാണിത്.

പത്തനംതിട്ടയിലെ കൊലപാതകം ആര്‍എസ്എസുകാര്‍ നടത്തിയതാണെന്നും, തങ്ങളുടെ അണികള്‍ സിപിഎമ്മിലേക്ക് പോകുമ്പോള്‍ അതിനു തടയിടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നുകൂടി എം.വി. ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നു! എന്താണോ കാലങ്ങളായി സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്, അത് രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ വച്ചുകെട്ടാനാണ് ഗോവിന്ദന്‍ ശ്രമിക്കുന്നത്. കണ്ണൂര്‍ ജില്ല ഇതിന്റെ പരീക്ഷണശാലയാണ്. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അതിക്രൂരമായി കൊല ചെയ്തുകൊണ്ടായിരുന്നല്ലോ സിപിഎം അക്രമ രാഷ്‌ട്രീയത്തിന് തുടക്കമിട്ടത്. ഈ കേസില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച പാര്‍ട്ടി നേതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികളായിരുന്നു. പിന്നീട് എത്രയെത്ര കൊലപാതകങ്ങളാണ് സിപിഎം കണ്ണൂര്‍ ജില്ലയില്‍ മാത്രം നടത്തിയത്. പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കില്‍ നിരാശപ്പെട്ട് അണികള്‍ മറ്റ് സംഘടനകളിലേക്ക് പോകുമ്പോഴാണ് സിപിഎം പലപ്പോഴും കൊലക്കത്തി പുറത്തെടുക്കാറുള്ളത്. സംഘടനാശേഷിയും ജനസ്വാധീനവുമുള്ള നിരവധി സംഘപരിവാര്‍ നേതാക്കളെ സിപിഎം ഇപ്രകാരം കൊലപ്പെടുത്തിയിട്ടുണ്ട്. സിപിഎം വിട്ടു പോയി ആര്‍എംപി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതും ഇക്കാരണത്താലാണല്ലോ. ഈ സംഭവത്തില്‍ സിപിഎം നടത്തിയ നുണപ്രചാരണം മലയാളികള്‍ക്കൊക്കെ അറിവുള്ളതാണ്. ഇതിന്റെ തനിയാവര്‍ത്തനമാണ് പത്തനംതിട്ടയില്‍ കാണുന്നത്.

Tags: murdercituCPM Pathanamthittacpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

Kerala

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

Kerala

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

പുതിയ വാര്‍ത്തകള്‍

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.