Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പത്തനംതിട്ടയില്‍ പൊളിഞ്ഞത് സിപിഎമ്മിന്റെ പച്ചനുണ

കൊലപാതകത്തിന്റെ പേരില്‍ പോലീസ് പിടിയിലായ എട്ടുപേരും സിപിഎമ്മുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവരാണ്. ഇവരില്‍ ചിലര്‍ ഈ സംഘടനകളുടെ ഭാരവാഹികളുമാണ്. ബിജെപിയുമായി ബന്ധമുള്ള ഒരാള്‍ പോലുമില്ല. എന്നിട്ടും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം പറഞ്ഞത് ബിജെപിക്കാരാണ് ജിതിനെ കൊലപ്പെടുത്തിയത് എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2025, 10:17 am IST
in Editorial, Vicharam

ഹിംസയെ ആന്തരികവല്‍ക്കരിച്ച സിപിഎം എന്ന പാര്‍ട്ടി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളെപ്പോലെ നീചമാണ് പലപ്പോഴും അതിനെ ന്യായീകരിച്ചും, ചിലപ്പോഴൊക്കെ അതിന്റെ ഉത്തരവാദിത്വം രാഷ്‌ട്രീയ എതിരാളികള്‍ക്കുമേല്‍ കെട്ടിവച്ചും ആ പാര്‍ട്ടി സംഘടിതവും ആസൂത്രിതവുമായി നടത്തുന്ന നിന്ദ്യമായ പ്രചാരണവും. ഈ പാര്‍ട്ടി പരിപാടി തന്നെയാണ് ഇപ്പോള്‍ പത്തനംതിട്ടയിലും കാണുന്നത്. സിഐടിയുക്കാരനായ ജിതിന്‍ ഷാജി എന്ന യുവാവിനെ സിപിഎമ്മുകാര്‍ തന്നെ കൊലപ്പെടുത്തിയിട്ട് അത് ചെയ്തത് ബിജെപിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ഒറ്റക്കെട്ടായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎം-സിഐടിയു- ഡിവൈഎഫ്‌ഐ സംഘടനകളില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. തിങ്കളാഴ്ച രാത്രി പെരുന്നാട് എന്താണ് സംഭവിച്ചതെന്ന് നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും അറിയാം. സിപിഎമ്മുകാരായ സുഹൃത്തുക്കള്‍ തമ്മില്‍ ആദ്യം വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും, ഒരു മണിക്കൂറിനു ശേഷം വീണ്ടും ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന വിഷ്ണു എന്ന ഡിവൈഎഫ്‌ഐ കാരന്‍ വാഹനത്തില്‍ കരുതിവച്ചിരുന്ന വടിവാളുകൊണ്ട് ജിതിനെ കുത്തി വീഴ്‌ത്തിയത്. വയറ്റിലും തുടയിലുമൊക്കെ ആഴത്തില്‍ മുറിവേറ്റ ജിതിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ ആക്രമികള്‍ ചുറ്റും കൂടിനിന്നു. രക്തം മുഴുവന്‍ വാര്‍ന്നുപോയതിനാല്‍ ഒടുവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ പേരില്‍ പോലീസ് പിടിയിലായ എട്ടുപേരും സിപിഎമ്മുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവരാണ്. ഇവരില്‍ ചിലര്‍ ഈ സംഘടനകളുടെ ഭാരവാഹികളുമാണ്. ബിജെപിയുമായി ബന്ധമുള്ള ഒരാള്‍ പോലുമില്ല. എന്നിട്ടും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം പറഞ്ഞത് ബിജെപിക്കാരാണ് ജിതിനെ കൊലപ്പെടുത്തിയത് എന്നാണ്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണനും യാതൊരു ലജ്ജയുമി ല്ലാതെ ഈ പച്ചനുണ ആവര്‍ത്തിച്ചു. എന്നാല്‍ ഈ വ്യാജ പ്രചാരണം വിലപ്പോയില്ല. പോലീസിന്റെ പിടിയിലായ പ്രതികളുടെയെല്ലാം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണിത്. ഇവര്‍ക്ക് ബിജെപിയുമായെന്നല്ല, മറ്റേതെങ്കിലും സംഘപരിവാര്‍ സംഘടനകളുമായോ ബന്ധമില്ലെന്ന് വ്യക്തമായി. തന്റെ മകന്‍ സിഐടിയുവില്‍ അംഗമാണെന്നും, മറ്റൊരു സംഘടനയുമായും ബന്ധമില്ലെന്നും, കൊല്ലപ്പെട്ട ജിതിന്‍ മുന്‍പൊരിക്കല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചിട്ടുള്ളതാണെന്നും പ്രതികളിലൊരാളായ നിഖിലേഷിന്റെ അമ്മ മാധ്യമങ്ങളോട് പറയുകയും ചെയ്തു. എന്നിട്ടും നട്ടുച്ചയ്‌ക്ക് ഇരുട്ടാണെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. നുണപറച്ചില്‍ ശീലമാക്കിയ ഇക്കൂട്ടര്‍ യാതൊരു ലജ്ജയുമില്ലാതെയാണ് ഇങ്ങനെ പെരുമാറുന്നത്. ജനങ്ങളെ പരിഹസിക്കുന്ന സിപിഎം നേതാക്കളുടെ പതിവ് രീതിയാണിത്.

പത്തനംതിട്ടയിലെ കൊലപാതകം ആര്‍എസ്എസുകാര്‍ നടത്തിയതാണെന്നും, തങ്ങളുടെ അണികള്‍ സിപിഎമ്മിലേക്ക് പോകുമ്പോള്‍ അതിനു തടയിടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നുകൂടി എം.വി. ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നു! എന്താണോ കാലങ്ങളായി സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്, അത് രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ വച്ചുകെട്ടാനാണ് ഗോവിന്ദന്‍ ശ്രമിക്കുന്നത്. കണ്ണൂര്‍ ജില്ല ഇതിന്റെ പരീക്ഷണശാലയാണ്. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അതിക്രൂരമായി കൊല ചെയ്തുകൊണ്ടായിരുന്നല്ലോ സിപിഎം അക്രമ രാഷ്‌ട്രീയത്തിന് തുടക്കമിട്ടത്. ഈ കേസില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച പാര്‍ട്ടി നേതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികളായിരുന്നു. പിന്നീട് എത്രയെത്ര കൊലപാതകങ്ങളാണ് സിപിഎം കണ്ണൂര്‍ ജില്ലയില്‍ മാത്രം നടത്തിയത്. പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കില്‍ നിരാശപ്പെട്ട് അണികള്‍ മറ്റ് സംഘടനകളിലേക്ക് പോകുമ്പോഴാണ് സിപിഎം പലപ്പോഴും കൊലക്കത്തി പുറത്തെടുക്കാറുള്ളത്. സംഘടനാശേഷിയും ജനസ്വാധീനവുമുള്ള നിരവധി സംഘപരിവാര്‍ നേതാക്കളെ സിപിഎം ഇപ്രകാരം കൊലപ്പെടുത്തിയിട്ടുണ്ട്. സിപിഎം വിട്ടു പോയി ആര്‍എംപി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതും ഇക്കാരണത്താലാണല്ലോ. ഈ സംഭവത്തില്‍ സിപിഎം നടത്തിയ നുണപ്രചാരണം മലയാളികള്‍ക്കൊക്കെ അറിവുള്ളതാണ്. ഇതിന്റെ തനിയാവര്‍ത്തനമാണ് പത്തനംതിട്ടയില്‍ കാണുന്നത്.

Tags: cituCPM Pathanamthittacpmmurder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

Kerala

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

Kerala

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.