Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പത്തനംതിട്ടയില്‍ പൊളിഞ്ഞത് സിപിഎമ്മിന്റെ പച്ചനുണ

കൊലപാതകത്തിന്റെ പേരില്‍ പോലീസ് പിടിയിലായ എട്ടുപേരും സിപിഎമ്മുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവരാണ്. ഇവരില്‍ ചിലര്‍ ഈ സംഘടനകളുടെ ഭാരവാഹികളുമാണ്. ബിജെപിയുമായി ബന്ധമുള്ള ഒരാള്‍ പോലുമില്ല. എന്നിട്ടും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം പറഞ്ഞത് ബിജെപിക്കാരാണ് ജിതിനെ കൊലപ്പെടുത്തിയത് എന്നാണ്.

Janmabhumi Online by Janmabhumi Online
Feb 19, 2025, 10:17 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ഹിംസയെ ആന്തരികവല്‍ക്കരിച്ച സിപിഎം എന്ന പാര്‍ട്ടി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളെപ്പോലെ നീചമാണ് പലപ്പോഴും അതിനെ ന്യായീകരിച്ചും, ചിലപ്പോഴൊക്കെ അതിന്റെ ഉത്തരവാദിത്വം രാഷ്‌ട്രീയ എതിരാളികള്‍ക്കുമേല്‍ കെട്ടിവച്ചും ആ പാര്‍ട്ടി സംഘടിതവും ആസൂത്രിതവുമായി നടത്തുന്ന നിന്ദ്യമായ പ്രചാരണവും. ഈ പാര്‍ട്ടി പരിപാടി തന്നെയാണ് ഇപ്പോള്‍ പത്തനംതിട്ടയിലും കാണുന്നത്. സിഐടിയുക്കാരനായ ജിതിന്‍ ഷാജി എന്ന യുവാവിനെ സിപിഎമ്മുകാര്‍ തന്നെ കൊലപ്പെടുത്തിയിട്ട് അത് ചെയ്തത് ബിജെപിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ഒറ്റക്കെട്ടായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎം-സിഐടിയു- ഡിവൈഎഫ്‌ഐ സംഘടനകളില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. തിങ്കളാഴ്ച രാത്രി പെരുന്നാട് എന്താണ് സംഭവിച്ചതെന്ന് നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും അറിയാം. സിപിഎമ്മുകാരായ സുഹൃത്തുക്കള്‍ തമ്മില്‍ ആദ്യം വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും, ഒരു മണിക്കൂറിനു ശേഷം വീണ്ടും ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന വിഷ്ണു എന്ന ഡിവൈഎഫ്‌ഐ കാരന്‍ വാഹനത്തില്‍ കരുതിവച്ചിരുന്ന വടിവാളുകൊണ്ട് ജിതിനെ കുത്തി വീഴ്‌ത്തിയത്. വയറ്റിലും തുടയിലുമൊക്കെ ആഴത്തില്‍ മുറിവേറ്റ ജിതിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ ആക്രമികള്‍ ചുറ്റും കൂടിനിന്നു. രക്തം മുഴുവന്‍ വാര്‍ന്നുപോയതിനാല്‍ ഒടുവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ പേരില്‍ പോലീസ് പിടിയിലായ എട്ടുപേരും സിപിഎമ്മുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവരാണ്. ഇവരില്‍ ചിലര്‍ ഈ സംഘടനകളുടെ ഭാരവാഹികളുമാണ്. ബിജെപിയുമായി ബന്ധമുള്ള ഒരാള്‍ പോലുമില്ല. എന്നിട്ടും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം പറഞ്ഞത് ബിജെപിക്കാരാണ് ജിതിനെ കൊലപ്പെടുത്തിയത് എന്നാണ്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണനും യാതൊരു ലജ്ജയുമി ല്ലാതെ ഈ പച്ചനുണ ആവര്‍ത്തിച്ചു. എന്നാല്‍ ഈ വ്യാജ പ്രചാരണം വിലപ്പോയില്ല. പോലീസിന്റെ പിടിയിലായ പ്രതികളുടെയെല്ലാം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണിത്. ഇവര്‍ക്ക് ബിജെപിയുമായെന്നല്ല, മറ്റേതെങ്കിലും സംഘപരിവാര്‍ സംഘടനകളുമായോ ബന്ധമില്ലെന്ന് വ്യക്തമായി. തന്റെ മകന്‍ സിഐടിയുവില്‍ അംഗമാണെന്നും, മറ്റൊരു സംഘടനയുമായും ബന്ധമില്ലെന്നും, കൊല്ലപ്പെട്ട ജിതിന്‍ മുന്‍പൊരിക്കല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചിട്ടുള്ളതാണെന്നും പ്രതികളിലൊരാളായ നിഖിലേഷിന്റെ അമ്മ മാധ്യമങ്ങളോട് പറയുകയും ചെയ്തു. എന്നിട്ടും നട്ടുച്ചയ്‌ക്ക് ഇരുട്ടാണെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. നുണപറച്ചില്‍ ശീലമാക്കിയ ഇക്കൂട്ടര്‍ യാതൊരു ലജ്ജയുമില്ലാതെയാണ് ഇങ്ങനെ പെരുമാറുന്നത്. ജനങ്ങളെ പരിഹസിക്കുന്ന സിപിഎം നേതാക്കളുടെ പതിവ് രീതിയാണിത്.

പത്തനംതിട്ടയിലെ കൊലപാതകം ആര്‍എസ്എസുകാര്‍ നടത്തിയതാണെന്നും, തങ്ങളുടെ അണികള്‍ സിപിഎമ്മിലേക്ക് പോകുമ്പോള്‍ അതിനു തടയിടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നുകൂടി എം.വി. ഗോവിന്ദന്‍ പറഞ്ഞിരിക്കുന്നു! എന്താണോ കാലങ്ങളായി സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്, അത് രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ വച്ചുകെട്ടാനാണ് ഗോവിന്ദന്‍ ശ്രമിക്കുന്നത്. കണ്ണൂര്‍ ജില്ല ഇതിന്റെ പരീക്ഷണശാലയാണ്. വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അതിക്രൂരമായി കൊല ചെയ്തുകൊണ്ടായിരുന്നല്ലോ സിപിഎം അക്രമ രാഷ്‌ട്രീയത്തിന് തുടക്കമിട്ടത്. ഈ കേസില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച പാര്‍ട്ടി നേതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികളായിരുന്നു. പിന്നീട് എത്രയെത്ര കൊലപാതകങ്ങളാണ് സിപിഎം കണ്ണൂര്‍ ജില്ലയില്‍ മാത്രം നടത്തിയത്. പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കില്‍ നിരാശപ്പെട്ട് അണികള്‍ മറ്റ് സംഘടനകളിലേക്ക് പോകുമ്പോഴാണ് സിപിഎം പലപ്പോഴും കൊലക്കത്തി പുറത്തെടുക്കാറുള്ളത്. സംഘടനാശേഷിയും ജനസ്വാധീനവുമുള്ള നിരവധി സംഘപരിവാര്‍ നേതാക്കളെ സിപിഎം ഇപ്രകാരം കൊലപ്പെടുത്തിയിട്ടുണ്ട്. സിപിഎം വിട്ടു പോയി ആര്‍എംപി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതും ഇക്കാരണത്താലാണല്ലോ. ഈ സംഭവത്തില്‍ സിപിഎം നടത്തിയ നുണപ്രചാരണം മലയാളികള്‍ക്കൊക്കെ അറിവുള്ളതാണ്. ഇതിന്റെ തനിയാവര്‍ത്തനമാണ് പത്തനംതിട്ടയില്‍ കാണുന്നത്.

Tags: cpmmurdercituCPM Pathanamthitta
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജിഹാദി ആശയങ്ങളെ എതിർത്തു ; മാതാപിതാക്കളെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ ; മദ്രസ അധ്യാപകരെയും കൊലപ്പെടുത്താൻ ശ്രമം

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Thiruvananthapuram

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

Kerala

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക അഞ്ചാം നമ്പര്‍ താരമായ ഫാബിയാനോ കരുവാനയെയും തോല്‍പിച്ചു; രണ്ട് വിജയങ്ങളോടെ കളിയിലേക്ക് തിരിച്ചുവന്ന് ഗുകേഷ്

പാകിസ്ഥാന്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും നാടെന്ന് ജോണ്‍ ബ്രിട്ടാസ്; ‘ഓപ്പറേഷന്‍ സിന്ദൂറിനെ പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു’

രവിചന്ദ്രന്‍ സി (വലത്ത്) ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തുന്നു (ഇടത്ത്)

എല്ലാവരും കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെ…ഹമാസ് ബന്ദികളെ വിട്ടയയ്‌ക്കണമെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ല?: യുക്തിവാദി രവിചന്ദ്രന്‍

വന്ദേ ഭാരതില്‍ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കി: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്ന് ഹൈക്കോടതി

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies