Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആശാ വര്‍ക്കര്‍മാരുടെ അന്നം മുട്ടിക്കരുത്

മാസം 7000 രൂപയാണ് കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത്. ഇത് നാമമാത്ര തുകയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് തീര്‍ത്തും ന്യായമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല. മാത്രമല്ല, മാസംതോറും നല്‍കേണ്ട ഓണറേറിയം മൂന്നുമാസമായി കുടിശികയുമാണ്. ഒരു പൈസ പോലും ലഭിക്കാതിരുന്നിട്ടും ആശാവര്‍ക്കര്‍മാര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. മാസത്തില്‍ ലഭിക്കുന്ന തുച്ഛമായ തുകയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് അതുപോലും ലഭിക്കാതിരിക്കു മ്പോഴുള്ള അവസ്ഥ സര്‍ക്കാര്‍ കാണാന്‍ കൂട്ടാക്കാത്തത് അപലപനീയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2025, 11:11 am IST
in Editorial, Vicharam

സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്‌ക്കും വാഗ്ദാന ലംഘനത്തിനുമെതിരെ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അപമാനിക്കുന്ന ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും നടപടി ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. മൂന്നുമാസമായി ഓണറേറിയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇതോടെ ഗ്രാമീണ മേഖലകളിലെ കിടപ്പുരോഗികളും പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരും ദുരിതത്തിലായിരിക്കുകയാണ്. ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്‌ക്ക് വിളിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അവരുടെ ആവശ്യങ്ങളോട് അനുഭാവം പുലര്‍ത്താതെ സമരം ചെയ്യുന്നവരെ പരിഹസിക്കുകയും, നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് കള്ളക്കണക്ക് പറഞ്ഞ് അപമാനിക്കുകയുമാണ് ചെയ്തത്. ടെലിഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ മാസംതോറും വലിയ തുക ആശാ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നുണ്ടെന്നും, ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. സമരം ആരോ ഇളക്കി വിട്ടതാണെന്നു പറഞ്ഞ ധനമന്ത്രി കെ. എന്‍. ബാലഗോപാലും അവരെ അപമാനിച്ചു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന ഒരു സര്‍ക്കാര്‍ അവരില്‍പ്പെട്ട പാവങ്ങളായ ഒരു വിഭാഗം സ്ത്രീകളെയാണ് അവഗണിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നത്.

മാസം 7000 രൂപയാണ് കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നത്. ഇത് നാമമാത്ര തുകയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് തീര്‍ത്തും ന്യായമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല. മാത്രമല്ല, മാസംതോറും നല്‍കേണ്ട ഓണറേറിയം മൂന്നുമാസമായി കുടിശികയുമാണ്. ഒരു പൈസ പോലും ലഭിക്കാതിരുന്നിട്ടും ആശാവര്‍ക്കര്‍മാര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. മാസത്തില്‍ ലഭിക്കുന്ന തുച്ഛമായ തുകയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് അതുപോലും ലഭിക്കാതിരിക്കുമ്പോഴുള്ള അവസ്ഥ സര്‍ക്കാര്‍ കാണാന്‍ കൂട്ടാക്കാത്തത് അപലപനീയമാണ്. ധനമന്ത്രി ബാലഗോപാല്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം 500 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് നടപ്പിലായില്ലെന്നു മാത്രമല്ല, ഇത്തവണത്തെ ബജറ്റില്‍ അക്കാര്യം മറക്കുകയും ചെയ്തു. പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ വഞ്ചിക്കുന്ന പിണറായി സര്‍ക്കാരിന്റെ പതിവ് രീതിയാണിത്. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഭരണമാണെന്ന് അവകാശപ്പെടുന്നവര്‍ എങ്ങനെയാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് ആശാവര്‍ക്കര്‍മാരെ അതിക്രൂരമായി അവഗണിക്കുന്നതില്‍ നിന്ന് വ്യക്തമാണല്ലോ. മന്ത്രിമാരുടെ മണിമാളികകള്‍ മോടി പിടിപ്പിക്കാനും, ആഡംബര വാഹനങ്ങള്‍ വാങ്ങാനും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ഒരു സര്‍ക്കാര്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സേവനം ചെയ്യുന്ന അവരെ അവഗണിക്കുന്നത് ക്രൂരതയാണ്.

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്നത് കേരളത്തിലാണെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. സമരത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണിത്. ദിവസം മുഴുവനും സേവന സന്നദ്ധരായ ആശാവര്‍ക്കര്‍മാര്‍ക്ക് പത്തും പന്ത്രണ്ടും മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നു. മറ്റു പല സംസ്ഥാനങ്ങളിലെയും ആശാവര്‍ക്കര്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി ലഭിക്കുമ്പോള്‍ കേരളത്തില്‍ ഒരു പൈസ പോലും കൊടുക്കുന്നില്ല. യാതൊരു ആനുകൂല്യവുമില്ലാതെ പിരിഞ്ഞു പോകണമെന്ന് പിണറായി സര്‍ക്കാര്‍ 2022 ല്‍ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ രാഷ്‌ട്രീയത്തിന് അതീതമായി സംഘടന രൂപീകരിച്ചത്. 17000 പേരാണ് അംഗങ്ങള്‍. ഈ സംഘടനയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറിലേറെ പേര്‍ സമരത്തിന് നിര്‍ബന്ധിതരായത്.
നാമമാത്ര വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുമ്പോഴും നിര്‍ധന രോഗികളെ പരിചരിക്കാന്‍ ഇവര്‍ മടികാട്ടുന്നില്ല. ഇവരുടെ കണ്ണീര്‍ കാണാതെ, സമരം നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ആരോഗ്യമന്ത്രി കിടപ്പു രോഗികളുടെ അവസ്ഥയിലേക്ക് ആശാവര്‍ക്കര്‍മാരെയും തള്ളിവിടുകയാണ്. ന്യായമായ ആവശ്യങ്ങള്‍ എത്രയും വേഗം അനുവദിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Tags: strikeAsha workerstarve
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

Kerala

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

നിതിൻ രാജിന്റെ മരണം; വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിൽ, പിന്തുണച്ച് പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.