Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിവേഗ റെയില്‍വേ വരും, കേരളം തീരുമാനിച്ചാല്‍

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Feb 13, 2025, 04:02 pm IST
in Kerala

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ച് ഹൈസ്പീഡ് റെയില്‍വേ ലൈനിന് കേരള സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചാല്‍ മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കണ്ണൂര്‍ ട്രെയിന്‍ യാത്ര സാധ്യമാകും. കൊങ്കണ്‍ റെയില്‍വേയുടെ മാതൃകയിലുള്ള, കേന്ദ്രസര്‍ക്കാരിനും താല്‍പ്പര്യമുള്ള പദ്ധതി സംബന്ധിച്ച് കൊങ്കണ്‍ – മെട്രോ വിദഗ്ധന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് 2024 ഡിസം. 27ന് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് പദ്ധതിക്ക് സാധ്യത തെളിയുന്നത്.

റെയില്‍വേയും കേന്ദ്രത്തിലെ ഉന്നതരും ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തിയ ശേഷമാണ് ശ്രീധരന്റെ കത്ത്. തുടര്‍ന്ന് താല്‍പ്പര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രി ശ്രീധരനുമായി ഫോണില്‍ സംസാരിച്ചു. പ്രധാന ഉദ്യോഗസ്ഥരെ ശ്രീധരനുമായി ചര്‍ച്ചയ്‌ക്ക് അദ്ദേഹത്തിന്റെ പൊന്നാനിയിലെ വീട്ടില്‍ അയച്ചു. പാര്‍ട്ടിക്ക് ലാഭവും രാഷ്‌ട്രീയ നേട്ടവും എന്ന പരിഗണന മാറ്റി, സംസ്ഥാനത്തിനും രാജ്യത്തിനും ഗുണമെന്ന സങ്കല്‍പ്പത്തിലാണ് ശ്രീധരന്റെ പദ്ധതി. 2016ല്‍ അവതരിപ്പിച്ച പദ്ധതി തള്ളിയ സംസ്ഥാന സര്‍ക്കാര്‍ എട്ടു വര്‍ഷമാണ് പാഴാക്കിയത്.

കേരളത്തില്‍ വര്‍ഷം 65,000 പേര്‍ റോഡപകടത്തില്‍ കൊല്ലപ്പെടുന്നു. ദിവസം ശരാശരി 10 പേര്‍. ചെലവും അപകടവും കുറഞ്ഞ റെയില്‍ യാത്ര പ്രോത്സാഹിപ്പിക്കുകയെന്ന പരിഹാരവും യാത്രാ സമയ ലാഭവും പുതിയ പദ്ധതി വഴി സാധിക്കും.

തിരുവനന്തപുരം-കണ്ണൂര്‍ 430 കിലോമീറ്റര്‍ യാത്രയ്‌ക്ക് മൂന്നേകാല്‍ മണിക്കൂര്‍ മതിയാകും. തിരു- കൊച്ചി യാത്രയ്‌ക്ക് 80 മിനുട്ട്. തിരു- കോഴിക്കോട് രണ്ടര മണിക്കൂര്‍. വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെയാകാം, ശരാശരി 135. ഓരോ 30 കിലോമീറ്ററില്‍ സ്റ്റേഷനുണ്ടാകും.

എട്ടു കോച്ചുകളുള്ള വണ്ടികള്‍, 16 കോച്ചുവരെയാക്കാം. ദല്‍ഹിയില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സര്‍വീസില്‍ (ആര്‍ആര്‍ടിഎസ്) ഈ സംവിധാനമാണ്. എട്ടു കോച്ചില്‍ 560 പേര്‍ക്ക് യാത്ര ചെയ്യാം. അഞ്ചു മിനിട്ടിടവേളയില്‍ സര്‍വീസ് നടത്താം. അപ്പോള്‍ 6740 പേര്‍ക്ക് ദിവസം യാത്ര ചെയ്യാം. ഇതിനുള്ള വിശദപദ്ധതി 2016 ല്‍ ഡിഎംആര്‍സി വഴി തയാറാക്കി ശ്രീധരന്‍ സംസ്ഥാനത്ത് സമര്‍പ്പിച്ചതാണ്.

കിലോമീറ്ററിന് 200 കോടിയാണ് നിര്‍മാണച്ചെലവ്. ആറു വര്‍ഷത്തില്‍ 430 കി.മീ പൂര്‍ത്തിയാകും. 86,000 കോടിയാണ് ചെലവ്. മുഴുവന്‍ കഴിയുമ്പോള്‍ ഒരുലക്ഷം കോടിയാകാം. ഭൂഗര്‍ഭ പാതയാകും, സ്ഥലമേറ്റെടുപ്പ് സ്റ്റേഷന്‍ ഭാഗത്ത് മതി. അതും 20 മീറ്റര്‍ വീതിയില്‍ മാത്രം.

കൊങ്കണ്‍ റയില്‍വേ നിര്‍മിക്കാന്‍ രൂപീകരിച്ച സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) ആയിരിക്കും ധനസമാഹരണ-നിര്‍മാണ മാതൃക. ചെലവ് 51% റയില്‍വേ വഹിക്കും. ബാക്കി സംസ്ഥാനം. പദ്ധതി വിഭാവനം, നിര്‍വഹണം, നടത്തിപ്പ് റയില്‍വേയുടെ എസ്പിവി. 60% ഇക്വിറ്റി വഴി, 40% കടമെടുപ്പിലൂടെ. 30,000 കോടിയേ റയില്‍വേ മുടക്കേണ്ടി വരൂ.

കേരളം സന്നദ്ധമായാല്‍ 13 മണിക്കൂര്‍ കൊണ്ട് മറികടക്കുന്ന ദൂരം, എട്ടു മണിക്കൂര്‍ വന്ദേ ഭാരതിന് വേണ്ടുന്ന ദൂരം മൂന്നേകാല്‍ മണിക്കൂറില്‍ യാത്ര ചെയ്യാനാകും. യാത്രച്ചെലവ് നിലവില്‍ എസി ചെയര്‍കാറിന് വേണ്ടതിന്റെ ഒന്നര ഇരട്ടി മാത്രം.

Tags: High speed railwaykonkan modele sreedharankeralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.