തിരുവല്ല: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ വലിയ പരിവർത്തനം നടക്കാൻ പോകുന്നു. ഇത്തവണ മാറ്റത്തിന്റെ കാറ്റ് അനുഭവപ്പെടുന്നു. ആദ്യമായി ബിജെപി – എൻഡിഎ സർക്കാർ ഉണ്ടാകാൻ പോകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അനൂപ് കഴിഞ്ഞ അഞ്ചുവർഷമായി എനിക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണ്. എന്റെ വലം കൈയായി രാജ്യം മുഴുവൻ അദ്ദേഹം പ്രവർത്തിക്കുന്നു. നിസ്വാർത്ഥമായി രാപകലില്ലാതെ പ്രവർത്തിക്കുന്ന ചെറുപ്പക്കാരനാണ്. ഞാൻ അനൂപിനെ ഈ തിരുവല്ലയ്‌ക്കായി സമ്മാനിക്കുന്നു. തിരുവല്ല കേരള വികസനത്തിന്റെ പ്രഭവ കേന്ദ്രമാകാൻ പോവുകയാണ് . കേരളം എൻഡിഎ സർക്കാർ വരാൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ഫോണിൽ ഞാൻ കേരളത്തിലെ ഒന്നേകാൽ ലക്ഷത്തോളം പ്രവർത്തകരുമായി സംസാരിച്ചപ്പോൾ മനസ്സിലായത് അതാണ്.
ഇവിടെ ഇരിക്കുന്നതിനേക്കാൾ ജനങ്ങൾ റോഡിന്റെ ഇരു വശത്തും തിങ്ങി നിറഞ്ഞിരുന്നു. വനിതാ മതിലാണ് കണ്ടത്… റോഡ് ഷോ ഒന്നും നമ്മൾ ആസൂത്രണം ചെയ്തിരുന്നില്ല. എന്നിട്ടും ഈ കാഴ്ച അസാധാരണമായി. കേരളം ഏറ്റവും വികസന സാധ്യത ഉള്ളതായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. വ്യവസായത്തിന് അനുകൂല സാഹചര്യം. എന്നിട്ടും അനുദിനം കേരളം പിന്നാക്കമായി പോകുകയാണ്. കോട്ടയം മെഡിക്കൽ കോളേജിന്റെ കാര്യം കഷ്ടമാണ്. ഇടതു വലതു മുന്നണികൾക്ക് ഇക്കാര്യത്തിൽ ഒരു താൽപര്യവുമില്ല. അടിസ്ഥാന സൗകര്യം ഇത്ര മോശമായിരിക്കെ എങ്ങനെ വികസനം ഉണ്ടാകും എന്ന് ചിന്തിക്കണം.
കേരളത്തിൽ ബിജെപി എൻഡിഎ സർക്കാർ ഭരിച്ചിട്ടില്ല. പക്ഷേ കേന്ദ്രം എൻഡിഎ സർക്കാർ അധികാരത്തിലായിരിക്കെ കോൺഗ്രസും ഇടതു പക്ഷവും ഒന്നിച്ചു ഭരിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് കേരളം ഏറ്റവും വികസന സാധ്യത ഉള്ളതായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. വ്യവസായത്തിന് അനുകൂല സാഹചര്യം. എന്നിട്ടും അനുദിനം കേരളം പിന്നാക്കമായി പോകുകയാണ്. കോട്ടയം മെഡിക്കൽ കോളേജിന്റെ കാര്യം കഷ്ടമാണ്. ഇടതു വലതു മുന്നണികൾക്ക് ഇക്കാര്യത്തിൽ ഒരു താൽപര്യവുമില്ല. അടിസ്ഥാന സൗകര്യം ഇത്ര മോശമായിരിക്കെ എങ്ങനെ വികസനം ഉണ്ടാകും എന്ന് ചിന്തിക്കണം.
കേന്ദ്രം വിവിധ പദ്ധതികൾ അവതരിപ്പിച്ചു. കേരള സർക്കാർ അതൊക്കെ തടസപ്പെടുത്തി. തിരുവല്ലയ്‌ക്ക് വലിയ നേട്ടമാകും ശബരി റയിൽ പാത. യുവാക്കൾക്ക് തൊഴിൽ കിട്ടും. കച്ചവടക്കാർക്ക് ഗുണമാകും വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറും. ഇത് തിരുവല്ലയ്‌ക്ക് മോദിയുടെ ഗ്യാരണ്ടിയാണ്. കേരളത്തിൽ ബിജെപി-എൻഡിഎ സർക്കാർ ഭരിച്ചിട്ടില്ല. പക്ഷേ കേന്ദ്രം എൻഡിഎ സർക്കാർ അധികാരത്തിലായിരിക്കെ കോൺഗ്രസും ഇടതു പക്ഷവും ഒന്നിച്ചു ഭരിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് നൽകിയത്.
മഹിളകളുടെ ശാക്തീകരണവും സുരക്ഷയും ബിജെപി-എൻഡിഎ സർക്കാരിന്റെ കടമയാണ്. അടുക്കള മുതൽ എല്ലായിടത്തും ഇത് ചെയ്യുന്നു. ശൗചാലയം, ഭവന നിർമാണം, ചികിത്സ സംവിധാനം, സുരക്ഷ തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കി. കേരളത്തിൽ ബിജെപി സർകാർ അധികാരത്തിൽ വന്നാൽ ഉണ്ടാകുന്ന ഇരട്ട എൻജിൻ സർക്കാരിന്റെ നേട്ടം ഇവിടത്തെ അമ്മമാർക്കും സഹോദരങ്ങൾക്കും ലഭ്യമാക്കും – പ്രധാനമന്ത്രി പറഞ്ഞു.
















