Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കമ്പനികളെ തകര്‍ക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഓഹരിവിപണിയില്‍ ലാഭം കൊയ്യാന്‍ ഹെഡ് ജ് ഫണ്ടും ഹിന്‍ഡന്‍ബര്‍ഗ് ഉടമയും രഹസ്യധാരണ?

ലാഭത്തിലുള്ള കമ്പനികളെ വിമര്‍ശിക്കുന്ന ചില ധനകാര്യറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക, അത് വഴി ആ കമ്പനികളെ വീഴ്‌ത്തുക- ഇതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ പ്രഖ്യാപിത പരിപാടി. . ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാല്‍ കമ്പനികള്‍ തകരുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുക വഴി ഓഹരിവിപണിയില്‍ മുതലെടുപ്പ് നടത്തി ലാഭം കൊയ്യാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സണ്‍ ഒരു ഹെഡ് ജ് ഫണ്ടുമായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെന്നും ഇത് വഴി കോടികള്‍ സമ്പാദിച്ചുവെന്നുമുള്ള ആരോപണം ശക്തമാവുകയാണ്.

Janmabhumi Online by Janmabhumi Online
Feb 5, 2025, 11:12 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂയോര്‍ക്ക് : ലാഭത്തിലുള്ള കമ്പനികളെ വിമര്‍ശിക്കുന്ന ചില ധനകാര്യറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക, അത് വഴി ആ കമ്പനികളെ വീഴ്‌ത്തുക- ഇതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ പ്രഖ്യാപിത പരിപാടി. . ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാല്‍ കമ്പനികള്‍ തകരുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുക വഴി ഓഹരിവിപണിയില്‍ മുതലെടുപ്പ് നടത്തി ലാഭം കൊയ്യാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സണ്‍ ഒരു ഹെഡ് ജ് ഫണ്ടുമായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെന്നും ഇത് വഴി കോടികള്‍ സമ്പാദിച്ചുവെന്നുമുള്ള ആരോപണം ശക്തമാവുകയാണ്. ഇതേക്കുറിച്ച് യുഎസ് ഓഹരി വിപണി ആന്‍ഡേഴ്സണെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അമേരിക്കയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ ഇക്കാര്യം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സണ്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചില സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ആന്‍ഡേഴ്സണ്‍ അമേരിക്കയില്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നതോടെ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം തന്നെ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രി മോദി, അദാനി ഗ്രൂപ്പ് എന്നിവയോട് ആഭിമുഖ്യമുള്ള ട്രംപിന്റെ വരവ് ആന്‍ഡേഴ്സണ്‍ ഭീഷണിയായി കാണുന്നുണ്ടായിരുന്നു. ചിലപ്പോള്‍ തനിക്കെതിരെ നിയമനടപടി ഉണ്ടാകുമോ എന്നും ആന്‍ഡേഴ്സണ്‍ ഭയന്നു. മാത്രമല്ല, ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക് പാര്‍ട്ടിയുടെ ഒരു എംപി തന്നെ ആന്‍ഡേഴ്സണെ പരസ്യമായി വിമര്‍ശിക്കുകയും അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലിക്കുറ്റം ആരോപിച്ച് വിധി പ്രസ്താവിച്ചതിന് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് യുഎസ് അറ്റോര്‍ണി ജനറലിന് കത്തയയ്‌ക്കുകയും ചെയ്തിരുന്നു. അതില്‍ ഇന്ത്യ ലോകത്തെ അതിവേഗത്തില്‍ വളരുന്ന സമ്പദ് ഘടനയാണെന്നും അവിടുത്തെ പ്രധാന ബിസിനസ് ഗ്രൂപ്പായ അദാനിയെ വിമര്‍ശിക്കുന്നത് ട്രംപ് സര്‍ക്കാരിനെ ലോകം തെറ്റിദ്ധരിക്കുന്നതിന് കാരണമാകുമെന്നും ട്രംപിന്റെ അനുയായിയായ എംപി ഈ കത്തില്‍ സൂചിപ്പിച്ചിരുന്നു. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട ആന്‍ഡേഴ്സണ്‍ ഉടനെ താന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനി പൂട്ടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ ഇന്ത്യയിലെ ഓഹരിവിപണി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സെബിയുടെ ചെയര്‍പേഴ്സണായ മാധബി പുരി ബുച്ചാണ് ഈ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഇങ്ങിനെ ഒരു നോട്ടീസ് അയയ്‌ക്കാന്‍ കാരണമുണ്ട്. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള എന്‍ജിഒ പിന്തുണയുള്ള ചില അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത് പ്രകാരം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച സെബിക്ക് ഈ ആരോപണങ്ങളില്‍ ഒരു ശതമാനം പോലും കഴമ്പില്ലെന്ന് മനസ്സിലായി. ഈ റിപ്പോര്‍ട്ട് ഇവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക മാത്രമല്ല, എന്തിനാണ് തെളിവുകളില്ലാതെ ഗുരുതരമായ ആരോപണങ്ങള്‍ അദാനിയ്‌ക്കെതിരെ ഉന്നയിച്ചതെന്നും ഇതിന് കാരണം കാണിക്കണമെന്നും സെബി അധ്യക്ഷ മാധബി പുരി ബുച്ച് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചാണ് അവര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. അന്ന് ആന്‍ഡേഴ്സണ്‍ ഒരു തൊടുന്യായം ഉന്നയിക്കുകയായിരുന്നു. അതായത് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഓഫീസ് അമേരിക്കയിലാണെന്നും ഇന്ത്യയിലെ ഒരു കോടതിയ്‌ക്കും അമേരിക്കയിലെ ഒരു കമ്പനിയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്‌ക്കാന്‍ നിയമപരമായ അധികാരമില്ലെന്നും അതിനാല്‍ ഇത് മറുപടി അര്‍ഹിക്കുന്നില്ലെന്നുമുള്ള ധിക്കാരപരമായ മറപുടിയാണ് ആന്‍ഡേഴ്സണ്‍ നല്‍കിയത്. പിന്നീട് സെബിയുടെ കരുത്തയായ അധ്യക്ഷ മാധബി പുരി ബുച്ചിനെ പേടിപ്പിക്കാന്‍ അവര്‍ക്കും ഭര്‍ത്താവിനും എതിരെ കുറെ ആരോപണങ്ങള്‍ ഉന്നയിച്ച് ആന്‍ഡേഴ്സണ്‍ വീണ്ടും ഒരു റിപ്പോര്‍ട്ട് കൂടി പ്രസിദ്ധീകരിച്ചു നോക്കി. എന്നാല്‍ ഇത് ആരും മുഖവിലയ്‌ക്ക് പോലും എടുത്തില്ല. അത് കഴിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് മാധബി പുരി ബുച്ചിനെതിരെ വിരട്ടാന്‍ ഇല്ലാത്ത അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തി നോക്കി. എന്നാല്‍ മാധബി പുരി ബുച്ച് തല ഉയര്‍ത്തിത്തന്നെ നിന്നു. ട്രംപ് കൂടി അമേരിക്കയില്‍ അധികാരത്തില്‍ എത്തിയതോടെ അമേരിക്കയും ഇന്ത്യയും കൈകോര്‍ത്തുപിടിച്ച് തനിയ്‌ക്കെതിരെ അന്വേഷണം കൊണ്ടുവന്നേക്കാമെന്ന് ഭയന്നാണ് ആന്‍ഡേഴ്സണ്‍ ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടിയതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങിനെ ഒരു അന്വേഷണം വന്നാല്‍ ആന്‍ഡേഴ്സണ്‍ കുടുങ്ങുമെന്നും ഉറപ്പ്. കാരണം അദാനിയ്‌ക്കെതിരെ ചെളി വാരിയെറിയാനല്ലാതെ ഒന്നിനും പോലും ആന്‍ഡേഴ്സണന്റെ കയ്യില്‍ തെളിവില്ല.

ഇപ്പോഴിതാ താന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം അടച്ചുപൂട്ടിയത് വ്യക്തിപരമായ കാരണങ്ങൾകൊണ്ട് മാത്രമാണെന്ന പ്രതികരണവുമായി കഴിഞ്ഞ ദിവസം ആൻഡേഴ്സൺ വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. അപ്പോഴും എന്തുകൊണ്ട് ട്രംപ് അധികാരത്തില്‍ വന്നയുടന്‍ ഇങ്ങിനെ ഒരു തീരുമാനമെടുത്തു എന്ന കാര്യത്തിന് മാത്രം ആന്‍ഡേഴ്സണ് ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല. .

 

Tags: #Donaldtrump#NateAndersonAdani#PrashantBhushanGautamadani#Hindenburgresearch#NathanAnderson
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
Business

അദാനിയ്‌ക്ക് ഡിബിഎസ് നല്‍കുക 1286 കോടി രൂപ; അദാനിയ്‌ക്ക് വായ്പ നല്‍കാന്‍ മടിക്കാതെ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍

India

അദാനി ഗ്രൂപ്പ് സർക്കാരിന് നികുതിയായി നൽകിയത് 75,000 കോടി ; ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതി അടയ്‌ക്കുന്ന ബിസിനസ് ഗ്രൂപ്പായി അദാനി ഗ്രൂപ്പ്

India

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

കോണ്‍ഗ്രസ് നേതാവ് ഷമ മുഹമദ് (ഇടത്ത്)
Sports

“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്

India

അദാനി പോര്‍ട്സ് പുറത്തിറക്കിയ 5000 കോടി രൂപയുടെ കടപ്പത്രം മുഴുവന്‍ എല്‍ഐസി വാങ്ങി ; എല്‍ഐസി ഓഹരി വില കുതിയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies