Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘തോല്‍വി’ എന്ന വാക്കില്ലാത്ത നിഘണ്ടുവുമായി ഗുകേഷ്;ടാറ്റാ സ്റ്റീല്‍ ചെസ്സിലും10 റൗണ്ടിലും തോല്‍വിയില്ല; കാള്‍സനെപ്പോലെ ഒരു ലോക ചാമ്പ്യനോ?

ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ഗുകേഷിന്റെ കൈകളിലേക്ക് പോകാനാണ് സാധ്യത. അതെ, ഗുകേഷ് എന്ന യുഗപ്പിറവി തന്നെയാണ് ചെസ്സില്‍ ആസന്നമായിരിക്കുന്നത്. ഭാരതത്തിന്റെ തിളക്കമുള്ള യുഗപ്പിറവി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jan 31, 2025, 02:41 pm IST
in Sports

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : 18ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ശേഷം ഗുകേഷ് പങ്കെടുത്ത ആദ്യ ടൂര്‍ണ്ണമെന്‍റായ ടാറ്റാ സ്റ്റീല്‍ ചെസിലും ഗുകേഷിന്റെ പടയോട്ടം. 10 മത്സരങ്ങള്‍ കളിച്ചിട്ടും ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ഒരൊറ്റ കളിയും തോല്‍ക്കാതെ ഇപ്പോള്‍ ഏഴര പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ഗുകേഷ്. ഒന്നുകില്‍ സമനില, അല്ലെങ്കില്‍ ജയം എന്നല്ലാതെ തോല്‍വി എന്ന വാക്ക് ഗുകേഷിന്റെ നിഘണ്ടുവില്‍ ഇല്ലാതായിരിക്കുന്നു. ലോകചാമ്പ്യന്‍ഷിപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഗുകേഷ് എന്ന താരത്തിനുള്ളില്‍ അജയ്യനെയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത് എന്ന് പറയാതെ വയ്യ.

ഗുകേഷ് യുഗം പിറന്നിരിക്കുന്നു എന്നാണ് ലോക മാധ്യമങ്ങള്‍ വാഴ്‌ത്തുന്നത്. മാഗ്നസ് കാള്‍സന്‍റേതുപോലെ ഒരു ലോകചാമ്പ്യന്‍ പിറന്നിരിക്കുന്നു എന്നും വേറെ ചിലര്‍ നിരീക്ഷിക്കുന്നു.ഇത് പറയാന്‍ പ്രത്യേകം കാരണമുണ്ട്. 2013ല്‍ നോര്‍വ്വെയില്‍ നിന്നുള്ള മാഗ്നസ് കാള്‍സന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തകര്‍ത്തെറിഞ്ഞ് ആദ്യമായി ലോകചാമ്പ്യന്‍പട്ടം നേടുമ്പോള്‍ പ്രായം വെറും 22 മാത്രം. അദ്ദേഹത്തിന് ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം കിട്ടിയത് 13ാം വയസ്സിലാണെന്നും ഓര്‍ക്കുക. ചെസ്സിലെ ശരിക്കും ഒരു ജീനിയസ്സാണ് മാഗ്നസ് കാള്‍സന്‍. ഒരിയ്‌ക്കല്‍ ലോകചാമ്പ്യന്‍‍പട്ടം അണിഞ്ഞതിന് ശേഷം മാഗ്നസ് കാള്‍സന്‍ പിന്നെ തോറ്റ ചരിത്രം അധികം കേട്ടിട്ടില്ല. തുടര്‍ന്നങ്ങോട്ട് വിജയകഥകള്‍ മാത്രമാണ് മാഗ്നസ് കാള്‍സന്‍ പുറത്തെടുത്തത്. അഞ്ച് തവണ ലോക ചെസ് ചാമ്പ്യന്‍, അഞ്ച് തവണ ലോക റാപിഡ് ചെസ് ചാമ്പ്യന്‍, അഞ്ച് തവണ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യന്‍ തുടങ്ങിയ കിരീടങ്ങളെല്ലാം അണിഞ്ഞതോടെ മാഗ്നസ് കാള്‍സനെ വെല്ലുവിളിക്കാന്‍ ആരും ഇല്ലെന്നായി. ഗുകേഷിന്റെ ജീവിതത്തില്‍ വരാനിരിക്കുന്നതും വലിയ വിജയങ്ങളുടെ രാജപാതയാണോ? അങ്ങിനെയാകും എന്നാണ് പലരുടെയും പ്രവചനം.

2023ല്‍ ആണ് തനിക്കൊത്ത എതിരാളികള്‍ ഇല്ലാത്തതിനാല്‍ ഇനി താന്‍ ലോക ചെസ് കിരീടപ്പോരാട്ടത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് മാഗ്നസ് കാള്‍സന്‍ പടിയിറങ്ങിയത്. ഇതോടെയാണ് പത്ത് വര്‍ഷത്തിന് ശേഷം ചൈനയുടെ ഡിങ്ങ് ലിറന്‍ ലോക ചെസ് ചാമ്പ്യന്‍ ആകുന്നത്. പക്ഷെ ഡിങ്ങ് ലിറന് ലോക ചെസ് ചാമ്പ്യന്‍ എന്ന കിരീടം ഭാരമായിരുന്നു. അദ്ദേഹം ലോക ചെസ് കിരീടപ്പോരാട്ടത്തിലേക്ക് എത്തിയത് തന്നെ യാദൃച്ഛികതകളിലൂടെയായിരുന്നു. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ പിന്തുണച്ച കുറ്റത്തിന് ഫിഡെ ലോക ചെസ് മത്സരത്തില്‍ നിന്നും റഷ്യയുടെ സെര്‍ഗി കര്യാക്കിനെ പുറത്താക്കിയതോടെയാണ് ആ ഒഴിവിലേക്ക് ലോക ചെസ് ചാമ്പ്യനെ വെല്ലുവിളിക്കാനുള്ള കളിക്കാരനെ തെരഞ്ഞെടുക്കുന്ന കാന്‍ഡിഡേറ്റ് ചെസ് പോരാട്ടത്തില്‍ പ്രവേശനം ലഭിച്ചത്. പിന്നീട് കാന്‍ഡിഡേറ്റ്സ് ചെസില്‍ രണ്ടാം സ്ഥാനക്കാരനായ ഡിങ്ങ് ലിറന് വീണ്ടും മാഗ്നസ് കാള്‍സന്‍ ലോക കിരീടപ്പോരിനില്ലെന്ന് പ്രഖ്യാപിച്ച് പിന്‍മാറിയതോടെ ഫൈനലില്‍ കളിക്കാന്‍ സാധിച്ചു. ഫൈനലിലെത്തിയ അദ്ദേഹം റഷ്യക്കാരനായ ഇയാന്‍ നെപോമ്നിഷിയെ തോല്‍പിച്ചാണ് ലോക ചെസ് കിരീടം സ്വന്തമാക്കിയത്. പക്ഷെ ലോക ചെസ് ചാമ്പ്യനായശേഷം തുടര്‍ന്നുള്ള 304 ദിവസങ്ങളില്‍ ഒരു വിജയം പോലും ഡിങ്ങ് ലിറന് നേടാനായില്ല. ഇതേ തുടര്‍ന്ന് ശാരീരിക ക്ഷീണത്തിനും കടുത്ത വിഷാദരോഗത്തിനും അടിമപ്പെട്ടിരുന്നു ഡിങ്ങ് ലിറന്‍. എന്നാല്‍ ഗുകേഷ് അങ്ങിനെയല്ല. തികച്ചും ആവേശഭരിതനാണ് ഈ കൗമാരക്കാരന്‍. അതിന് ഉദാഹരണമാണ് ലോക ചെസ് ചാമ്പ്യനായശേഷം ടാറ്റാ സ്റ്റീല്‍ ചെസില്‍ നേടുന്ന തുടര്‍ച്ചയായ വിജയങ്ങള്‍. 10 റൗണ്ടുകളിലും അദ്ദേഹം തോല്‍വി അറിഞ്ഞില്ല. ഫാബിയാനോ കരുവാന, അബ്ദുസത്തൊറോവ്, പ്രജ്ഞാനന്ദ എന്നിവരുമായി സമനില പാലിച്ചു. ബാക്കിയുള്ളവരെ തോല്‍പിച്ചു. കരുത്തരായ കളിക്കാരോട് തോല്‍ക്കാതെ സമനില പിടിക്കാനുള്ള ഗുകേഷിന്റെ കഴിവ് അപാരമാണെന്ന് ലോക ചെസ് വിദഗ്ധര്‍ പറയുന്നു. അതീവ ക്ഷമയോടെ തന്റെ ലക്ഷ്യത്തിലേക്ക് കളിയെ അടുപ്പിക്കാനുള്ള ഒരു വലിയ കഴിവ് ഗുകേഷിനുണ്ട്.

ഇനി ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ മൂന്ന് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. അതില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് അദ്ദേഹത്തിന് നേരിടേണ്ടിവരിക. ഇപ്പോള്‍ തൊട്ടടുത്തുള്ള അബ്ദുസത്തൊറോവിനേക്കാള്‍ അര പോയിന്‍റിനും പ്രജ്ഞാനന്ദയേക്കാള്‍ ഒരു പോയിന്‍റിനും മുന്‍പിലാണ് ഗുകേഷ്. പ്രജ്ഞാനന്ദയ്‌ക്ക് ഫാബിയാനോ കരുവാന ഉള്‍പ്പെടെ ശക്തരായ എതിരാളികളെ നേരിടാനുണ്ട്. അതുകൊണ്ട് ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ഗുകേഷിന്റെ കൈകളിലേക്ക് പോകാനാണ് സാധ്യത. അതെ, ഗുകേഷ് എന്ന യുഗപ്പിറവി തന്നെയാണ് ചെസ്സില്‍ ആസന്നമായിരിക്കുന്നത്. ഭാരതത്തിന്റെ തിളക്കമുള്ള യുഗപ്പിറവി.

ഇപ്പോഴും ലോകചെസ് കിരീടമില്ലെങ്കിലും ലോകത്തെ ചെസില്‍ ഇപ്പോഴും രാജാവ് കാള്‍സന്‍ തന്നെയാണ്.കാരണം ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ഇപ്പോഴും ഒന്നാമനായ കാള്‍സന്റെ ഇഎല്‍ഒ റേറ്റിംഗ് 2831 ആണ്. അതായത് വെറും 2777 റേറ്റിംഗ് മാത്രമുള്ള, ലോകറാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം മാത്രമുള്ള ഗുകേഷ് പിറകിലാണ്. പക്ഷെ ഇനി ടാറ്റാ സ്റ്റീല്‍ ചെസില്‍ അടുത്ത മൂന്ന് റൗണ്ട് കൂടി ജയിച്ചാല്‍ ഗുകേഷിന്റെ ഇഎല്‍ഒ റേറ്റിംഗ് 2800ന് മുകളിലാകും. വൈകാതെ മാഗ്നസ് കാള്‍സനെ വെല്ലുവിളിക്കാന്‍ പാകത്തിലുള്ള ഒരു ചാമ്പ്യനാണ് ഗുകേഷിലൂടെ ഉയര്‍ന്നുവരുന്നത് എന്നര്‍ത്ഥം. ഇതോടെയാണ് അടുത്ത ലോകകപ്പില്‍ താന്‍ ഗുകേഷിനെ വെല്ലുവിളിക്കും എന്ന് മാഗ്നസ് കാള്‍സന്‍ ഈയിടെ പ്രസ്താവിച്ചത്. അതായത് തനിക്കൊത്ത എതിരാളി ലോകകിരീട ചാമ്പ്യനായി എത്തിയിരിക്കുന്നു എന്ന മാഗ്നസ് കാള്‍സന്റെ പരോക്ഷ പ്രഖ്യാപനവും കൂടിയാണ് ഇത്. ഇതും ഗുകേഷിന്റെ തൊപ്പിയിലെ ഒരു തൂവലാണ്.

Tags: TataSteelChess2025PraggnanandhaaChessTatasteelchessGukeshDDingLirenmagnuscarlsenWorldChessChampion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.