Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുംക്രൂരതയ്‌ക്ക് കൊലക്കയര്‍

അതിവിദഗ്ധമായാണ് ഗ്രീഷ്മ യുവാവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷാരോണിന്റെ വീട്ടില്‍വച്ചും പള്ളിയില്‍ വച്ചും താലികെട്ടിയശേഷം യുവാവിനൊപ്പം ഇറങ്ങിച്ചെല്ലാമെന്ന് വിശ്വസിപ്പിച്ചാണ് യുവതി നീചകൃത്യം ചെയ്തത്‌.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 10:20 am IST
in Editorial, Vicharam

കാമുകനെ കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ച് കൊലപ്പെടുത്തിയ പാറശ്ശാല സ്വദേശി ഗ്രീഷ്മയ്‌ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത് അധികമായെന്ന് സാമാന്യബോധമുള്ളവരും സന്മാര്‍ഗ ചിന്തയുള്ളവരും വിചാരിക്കില്ല. തന്നെക്കാള്‍ ഒരു വയസ്സ് കുറവുള്ള ഷാരോണ്‍ രാജ് എന്ന കോളജ് വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളോളം പ്രണയിച്ചശേഷമാണ് യുവതി ആസൂത്രിതമായി കൊന്നുകളഞ്ഞത്. സൈനികനായ മറ്റൊരാളുമായി വിവാഹാലോചന വന്നപ്പോഴായിരുന്നു സ്നേഹത്തോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്. വിഷം അകത്തു ചെന്ന യുവാവ് പതിനൊന്ന് ദിവസം ആശുപത്രിയില്‍ കിടന്ന് ആന്തരികാവയവങ്ങള്‍ ദ്രവിച്ചാണ് മരണത്തിന് കീഴടങ്ങിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ശീതളപാനീയത്തില്‍ പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ചിട്ട് യുവാവിനെ കുടിപ്പിച്ച് അപായപ്പെടുത്താന്‍ യുവതി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ വല്ലാത്ത കയ്‌പ്പുതോന്നി യുവാവ് അത് തുപ്പിക്കളയുകയായിരുന്നു. ഈ ശ്രമം പരാജയപ്പെട്ടപ്പോഴാണ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കിയത്. ഇതിനുശേഷവും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്താണ് കഷായത്തിനൊപ്പം കലര്‍ത്തിയതെന്ന് പറഞ്ഞാല്‍ മതിയായിരുന്നു. അതിനുപോലും തയ്യാറാവാതെ, പ്രാണനുതുല്യം തന്നെ സ്നേഹിച്ചവനെ കൊലയ്‌ക്കു കൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും താന്‍ സ്നേഹിച്ചവളെ കുറ്റപ്പെടുത്താന്‍ ഈ യുവാവ് തയ്യാറായതുമില്ല.

അതിവിദഗ്ധമായാണ് ഗ്രീഷ്മ യുവാവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഷാരോണിന്റെ വീട്ടില്‍വച്ചും പള്ളിയില്‍ വച്ചും താലികെട്ടിയശേഷം യുവാവിനൊപ്പം ഇറങ്ങിച്ചെല്ലാമെന്ന് വിശ്വസിപ്പിച്ചാണ് യുവതി നീചകൃത്യം ചെയ്തത്. ഗ്രീഷ്മ നല്‍കിയ കഷായമാണ് താന്‍ കുടിച്ചതെന്ന് ഷാരോണ്‍ മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കീടനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. പെട്ടെന്നുള്ള പ്രകോപനങ്ങള്‍കൊണ്ട് ചില മനുഷ്യര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ചെയ്തെന്നിരിക്കും. എന്നാല്‍ ഗ്രീഷ്മയുടെ കാര്യത്തില്‍ സംഭവിച്ചത് അതല്ല. അത്യന്തം വിഷലിപ്തമായ മനസ്സോടെ ഒരു യുവാവിന്റെ ജീവന്‍ അപഹരിക്കുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയതെന്ന് കോടതിവിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവസാന നിമിഷംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും, സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് നല്‍കുന്നതെന്നും കോടതി പറയുകയുണ്ടായി. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ച കാര്യം കോടതിവിധിയില്‍ എടുത്തു പറയുന്നുണ്ട്.

ഇത്ര ചെറുപ്രായത്തില്‍ കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന ആദ്യ സ്ത്രീയാണ് ഗ്രീഷ്മ. പ്രായം കുറവായതിനാല്‍ പ്രതിക്ക് വധശിക്ഷ ലഭിക്കില്ലെന്ന ധാരണ ചിലര്‍ക്കുണ്ടായിരുന്നു. തനിക്ക് പരമാവധി ലഭിക്കുന്നത് ജീവപര്യന്തമായിരിക്കുമെന്നും, അതു കഴിഞ്ഞു താന്‍ ജീവിക്കുമെന്നും ഗ്രീഷ്മ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേസിന്റെ അതിക്രൂരമായ സ്വഭാവം പരിഗണിച്ച കോടതി ചിന്തിച്ചത് മറ്റൊരു വഴിക്കാണ്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാനാവില്ലെന്നും, പ്രതിയെ മാത്രം കണ്ടാല്‍ പോരെന്നും കോടതി നിരീക്ഷിച്ചു. പ്രതി നേരത്തെ മറ്റു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. ഗ്രീഷ്മ നേരത്തെയും ഒരു വധശ്രമം നടത്തി. വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തുവെന്നും, തനിക്ക് എതിരായ തെളിവുകള്‍ ഗ്രീഷ്മ സ്വയം ചുമന്നു നടക്കുകയായിരുന്നുവെന്നും കോടതി പറയുകയുണ്ടായി. ജയിലില്‍വച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതുപോലും കോടതിയുടെ അനുഭാവം പിടിച്ചുപറ്റി കുറഞ്ഞശിക്ഷ ലഭിക്കാനുള്ള അടവായിരിക്കാം. ഏതു സാഹചര്യത്തിലും വധശിക്ഷ ഒഴിവാക്കണമെന്നു വാദിക്കുന്ന ഒരു വിഭാഗം, സമൂഹത്തില്‍ വളരെ സജീവമാണ്. കരുതിക്കൂട്ടി നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരര്‍ക്കുപോലും വധശിക്ഷ നല്‍കരുതെന്നാണല്ലോ സിപിഎമ്മിനെപ്പോലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിലപാട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനും, പാര്‍ലമെന്റാക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിനും വധശിക്ഷ നല്‍കരുതെന്ന് വാദിക്കാനും ആളുകളുണ്ടായി. ഇക്കൂട്ടര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവേണ്ടിയിരിക്കുന്നു. കൊടുംകുറ്റവാളികളെ ജയിലിലടച്ച് മാനസാന്തരപ്പെടുത്താന്‍ കഴിയില്ല. ഈ കേസില്‍ പ്രതിക്ക് ലഭിച്ച വധശിക്ഷ മാതൃകാപരമാണ്.

Tags: courtSharon murder caseGreeshmacapital punishment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.