Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍.ജി.കാര്‍ കേസ് വിധി; ബംഗാളില്‍ സ്ത്രീസുരക്ഷ ഇപ്പോഴും ആശങ്കാജനകം: ഗവര്‍ണര്‍ സി.വി ആനന്ദബോസ്

കേസിന്റെ എല്ലാ ഘട്ടത്തിലും രാജ്ഭവന്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2025, 12:18 am IST
in India

കൊല്‍ക്കത്തഃ ആര്‍.ജികാര്‍ കേസില്‍ കോടതിവിധി വന്നുവെങ്കിലും ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.

വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍, ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെല്ലാം സമൂഹത്തെ കടുത്ത ഭീതിയിലും ആശങ്കയിലും ആഴ്‌ത്തുന്നു, ഗവര്‍ണര്‍ പറഞ്ഞു.

ദേശീയതലത്തില്‍ത്തന്നെ സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച അതിദാരുണമായ സംഭവമാണിത്. ഇത്തരം ക്രൂരകൃത്യങ്ങളെ സര്‍ക്കാരും സമൂഹവും ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ല.ഈ നില മാറണം.

കേസിന്റെ എല്ലാ ഘട്ടത്തിലും രാജ്ഭവന്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അക്രമം നടന്ന ആശുപത്രിയില്‍ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ പലവട്ടം പോയി. സമരപ്പന്തല്‍ സന്ദര്‍ശിച്ചു. മാതാപിതാക്കളെ അവരുടെ വീട്ടില്‍ചെന്നുകണ്ടു, ഡോക്ടര്‍മാരും നഴ്‌സുമാരും പൊതുപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി സംഘങ്ങള്‍ നിവേദനങ്ങളുമായി വന്നു. അവരുടെ പരാതികള്‍ അപ്പപ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതില്‍ നിന്നൊക്ക അറിയാന്‍ കഴിഞ്ഞ ഒരു കാര്യം സ്ത്രീസുരക്ഷ ഇവിടെ വളരെ മോശമായ അവസ്ഥയില്‍ തുടരുന്നു എന്നതാണ്.

ഇതിന് മാറ്റമുണ്ടാവണം. സര്‍ക്കാരും സമൂഹവും മുന്‍കൈയെടുക്കണം. സമൂഹത്തില്‍, വിശേഷിച്ച് ആശുപത്രികള്‍ അടക്കമുള്ള നിര്‍ണായക തൊഴിലിടങ്ങളില്‍, ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സുശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അതുസംബന്ധിച്ച റിപ്പോര്‍ട്ട് യഥാസമയം സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്‌നത്തിന് സുസ്ഥിര പരിഹാരമാരായാന്‍ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം രാജ്ഭവന്‍ ഉടന്‍ വിളിച്ചുചേര്‍ക്കും. യോഗശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കും. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ വ്യക്തമായ ഒരു രൂപരേഖയുണ്ടാവണം. അതിന്റെയടിസ്ഥാനത്തില്‍ കര്‍മപദ്ധതി ഉണ്ടാക്കി പ്രാവര്‍ത്തികമാക്കണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാവില്ല ഗവര്‍ണര്‍ വ്യക്തമാക്കി.

ഇതിനിടയില്‍ സര്‍ക്കാര്‍ ഒരു ബില്‍ പാസാക്കി. എന്നാല്‍ അതില്‍ ഭരണഘടനാപരമായ ന്യൂനതകള്‍ ഉണ്ടായിരുന്നതിനാല്‍ രാഷ്‌ട്രപതിയുടെ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് രാജ്ഭവന്റെ പീസ് റൂമില്‍ ലഭിക്കുന്ന പരാതികള്‍ തത്സമയ മോണിറ്ററിംഗ് സെല്‍ പരിശോധിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഒപ്പം സ്ത്രീകള്‍ക്ക് സ്വയംപ്രതിരോധ പരിശീലനം നല്‍കുന്നതിനുള്ള അഭയ പ്ലസ് പരിപാടി ശക്തമാക്കുമെന്നും ഗവര്‍ണര്‍ ആനന്ദബോസ് അറിയിച്ചു.

Tags: doctormurdergovernmentRAPECV Ananda BoseWest Bengalgovernnor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

Kerala

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.