തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരും, ഇദ്ദേഹം കെട്ടിപ്പൊക്കിയ ഗ്രൂപ്പും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സ്ത്രീകളോടുള്ള മോശം പെരുമാറ്റവും, പൊതുവേദികളില്‍ നടത്തിയ വിവാദപരാമര്‍ശങ്ങളും ഇദ്ദേഹത്തിനെതിരെ പ്രധാന ആരോപണങ്ങളാണ്.
കേസ് വ്യക്തിപരമാണെന്നും ബിസിനസ്സിനെ ഒരു തരത്തിലും ബാധിക്കില്ലന്നുമാണ് ചെമ്മണ്ണൂര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന വിശദീകരണം.
സ്വര്‍ണക്കച്ചവടത്തില്‍ നിന്ന് തുടങ്ങി, ബോബി ചെമ്മണ്ണൂര്‍ റിയല്‍ എസ്റ്റേറ്റ്, ചിട്ടികള്‍, തേയിലക്കച്ചവടം തുടങ്ങിയ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. തീവ്രമായ സെല്ഫ്മാര്ക്കറ്റിംഗ് ആയിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ വിവിധ പദ്ധതികളിലൂടെ സാധാരണ നിക്ഷേപകരുടെ പണം സമാഹരിക്കാന്‍ കഴിഞ്ഞു.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹണി റോസ് നല്കിയ പരാതിയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതിസന്ധിക്ക് തുടക്കമിട്ടത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതും ഐ.ടി. ആക്ട് ചുമത്തിയതും പ്രശ്നത്തെ കൂടുതല്‍ ഗുരുതരമാക്കി.
ഹണി റോസ് തുറന്നുപറഞ്ഞതോടെ ബോബി ചെമ്മണ്ണൂരിന്റെ മാപ്പും വിശദീകരണവും വിവാദങ്ങള്‍ക്ക് വഴിവെച്ചു. ‘ തമാശയായി പറഞ്ഞതാണ്,’ എന്നാണ് ബോബി നല്കുന്ന വിശദീകരണം. എന്നാല്‍ ഇത് പൊതുസമൂഹത്തെ സംതൃപ്തിപ്പെടുത്താന്‍ പര്യാപ്തമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: