Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അവസാനം എനിക്കിവിടെ കിടക്കണം’…. പി. ജയചന്ദ്രന്റെ ആഗ്രഹം പോലെ അന്ത്യയാത്ര

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jan 12, 2025, 06:44 am IST
in Kerala

കൊച്ചി: മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള ചേന്ദമംഗലം പാലിയം കോവിലകത്ത് നടന്ന അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം തെക്കോട്ടുള്ള വാതില്‍ വഴി പുറത്തേക്കെടുത്ത് ഭാവഗായകന്‍ പി. ജയചന്ദ്രന് ആഗ്രഹം പോലെ അന്ത്യയാത്ര. ജനിച്ച് വീണ മണ്ണില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറിയെങ്കിലും താന്‍ ചെറുപ്പത്തിലും ഗായകനായും പിച്ചവച്ച തറവാട് അദ്ദേഹത്തിന് വലിയ താത്പര്യമുള്ള ഇടമായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ തറവാട്ടില്‍ എത്തിയപ്പോഴാണ് അവസാനം തനിക്ക് ഇവിടെ കിടക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ക്ഷീണം അനുഭവപ്പെട്ടതോടെ അകത്തെ കസേരയിലിരുന്നു. ഇതിനിടെയാണ് പാലിയം ഗ്രൂപ്പ് ദേവസ്വം ട്രസ്റ്റ്, ഈശ്വര സേവാ ട്രസ്റ്റ് എന്നിവയുടെ മാനേജരായ പാലിയത്ത് വേണുഗോപാലിനോടും ബന്ധുക്കളോടുമായി ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ അങ്ങനെ പറയണോ എന്ന് ചോദിച്ചപ്പോള്‍, അല്ല എനിക്ക് ഇവിടെ അന്ത്യകര്‍മങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞതായി വേണുഗോപാല്‍ ജന്മഭൂമിയോട് പറഞ്ഞു. പിന്നീട് താന്‍ വിഷയം മാറ്റി ദേവിയുടെ ചടങ്ങുകളെക്കുറിച്ച് പറയുകയായിരുന്നു. ഇത്രയും വേഗം വിയോഗമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വേണുഗോപാല്‍ പറയുന്നു.

ലോകത്ത് പലയിടത്തുമായി 450 ഓളം അംഗങ്ങളുള്ള കുടുംബമാണ് പാലിയം. 40 വര്‍ഷം മുമ്പ് വരെ ഇവിടെ വച്ചായിരുന്നു എല്ലാ ആഘോഷങ്ങളും നടന്നിരുന്നത്. അടുത്തകാലത്തായി വിവാഹങ്ങളും കുടുംബയോഗവും സമീപത്തുള്ളവരുടെ മരണാന്തര ചടങ്ങും മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു മരണാനന്തര ചടങ്ങിനും ഭഗവതിയുടെ പറയുടെ ഭാഗമായുമാണ് പി. ജയചന്ദ്രന്‍ അവസാനമായി എത്തിയത്. മരണാനന്തര ചടങ്ങ് അദ്ദേഹത്തെ വേദനിപ്പിച്ചതായും, അതാകും ഇത്തരത്തില്‍ പറയാന്‍ കാരണമായതെന്നും വേണുഗോപാല്‍ പറഞ്ഞു. മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഇളയ സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് തറവാട്ടു വളപ്പിലെ കുടുംബ ശ്മശാനമായ പിതൃസ്മിതിയില്‍ സംസ്‌കരിക്കാന്‍ അനുമതി തേടുകയായിരുന്നു. ട്രസ്റ്റ് ഭരണസമിതി ഇതിന് അനുമതി നലകി. പൂര്‍ണ പിന്തുണയും നല്കി. ഐവര്‍മഠത്തിന്റെ നേതൃത്വത്തിലായിരുന്നു ശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത്.

കുടുംബത്തിന്റെ ചരിത്ര പ്രാധാന്യം മനസിലാക്കി കേരള സര്‍ക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ച് വരിയാണ് ഇപ്പോള്‍ കോവിലകം. പാലിയം നാലുകെട്ട് ലൈഫ് സ്റ്റൈല്‍ മ്യൂസിയമെന്നാണ് അറിയപ്പെടുന്നത്. പു
തുതലമുറയ്‌ക്ക് പഴയകാല നായര്‍ തറവാട് ഏത് തരത്തിലായിരുന്നുവെന്ന് അറിയുന്നതിന് സ്ഥലവും കെട്ടിടവും ട്രസ്റ്റ് വിട്ടുകൊടുത്തിരിക്കുകയാണ്. 1789ല്‍ പാലിയത്തിലെ സ്ത്രീകള്‍ക്കും 13 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കുമായാണ് ഈ വീട് നിര്‍മിച്ചത്. നടുമുറ്റം, ചുറ്റിലും വരാന്തകളോട് കൂടിയ നാലുകെട്ടുകള്‍, പുറത്തളം എന്നിവയടങ്ങിയ ചതുരാകൃതിയിലുള്ള വീടാണിത്. പരദേവതയായ ദേവിയുടെ പ്രതിഷ്ഠ കോവിലകത്തിന് പടിഞ്ഞാറ് ഭാഗത്തായുണ്ട്. പഴയകാലത്തെ എല്ലാം കെട്ടിടങ്ങളും ക്ഷേത്രങ്ങളും ഇപ്പോഴും ഇതിന് പരിസരത്തായി സംരക്ഷിച്ച് പോരുന്നുണ്ട്. മരുമക്കത്തായ സമ്പ്രദായം ഇപ്പോഴും പിന്തുടരുന്ന കുടുംബമാണ് പാലിയം.

Tags: Chendamangalam Paliyam KovilakamFuneral Ceremonyp jayachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയചന്ദ്രഗീതങ്ങള്‍ ആസ്വദിക്കാനായി ശബ്ദ സ്മാരകങ്ങള്‍ സ്ഥാപിക്കുന്നു

Kerala

ഇനി അനശ്വര ഗാനങ്ങൾ മാത്രം; ഭാവഗായകന് വിട ചൊല്ലി കേരളം, പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നിത്യനിദ്ര

Vicharam

ഗുരുവായൂരപ്പനില്‍ ലയിച്ച നാദബ്രഹ്മം

Kerala

മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ജയചന്ദ്രന്റെ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത് : ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala

ഭാവഗാനം നിലച്ചു; ഭൗതികദേഹം വീട്ടിലെത്തിച്ചു, 10 മണിമുതൽ പൊതുദർശനം, സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പാലിയത്ത് വീട്ടിൽ

പുതിയ വാര്‍ത്തകള്‍

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.