Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം ദുരൂഹ മരണങ്ങള്‍, ഗുണ്ടകളുടെ മര്‍ദനവും പോലീസിന്റെ ഭീഷണിയും; ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് കൊടിയ ദുരിതങ്ങള്‍

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jan 10, 2025, 10:38 am IST
in Kerala

കൊച്ചി: ആറ് മാസത്തിനിടെ ആറ് മരണങ്ങള്‍. എല്ലാം ദുരൂഹ സാഹചര്യത്തില്‍, പോലീസ് റിപ്പോര്‍ട്ടില്‍ ആത്മഹത്യ. വിശദ വിവരങ്ങള്‍ അന്വേഷിച്ച് ചെന്നാല്‍ ഗുണ്ടകളുടെ മര്‍ദനവും പോലീസിന്റെ ഭീഷണിയും. ബെംഗളൂരുവിലെ നഴ്‌സിങ് കോളജുകളില്‍ ബിഎസ്എസി നഴ്‌സിങ്ങിന് പഠിക്കാന്‍ പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു. പരാതി നല്‍കിയാലും അന്വേഷണമില്ല.

10 മുതല്‍ 15 ലക്ഷം രൂപ വരെ തലവരിപ്പണം നല്‍കിയാണ് അഡ്മിഷന്‍ നേടുന്നത്. വീട് ഈട് നല്‍കി വായ്‌പയെടുത്തും, വിദ്യാഭ്യാസ വായ്‌പയെടുത്തും തലവരി പണവും ഫീസും നല്‍കുന്നു. പഠിച്ചിറങ്ങിയാല്‍ വിദേശത്തായാലും സ്വദേശത്തായാലും അധികം താമസിയാതെ ജോലി ലഭിക്കുമെന്ന് മോഹം.

നഴ്‌സിങ് കോളജുകളുടെ ഹബ്ബായി മാറിയ ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ ഇരുന്നൂറിലധികം നഴ്‌സിങ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകൃത കോളജിന്റെ പേരില്‍ അഡ്മിഷന്‍ നല്‍കി അതേ കാമ്പസ് വളപ്പിലെ അംഗീകാരമില്ലാത്ത കോളജിലാണ് പഠിപ്പിക്കുന്നത്. ഇത്തരത്തില്‍ അംഗീകാരമുള്ള ധന്വന്തരി കോളജില്‍ ഒരേ കാമ്പസില്‍ വിവിധ പേരുകളില്‍ ഏഴ് നേഴ്‌സിങ് കോളജുകള്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാത്തിനും കൂടി ഒരൊറ്റ ലൈസന്‍സ് മാത്രം. മുഹമ്മദ് ആരിഫ് എന്നയാളുടെ ഉടമസ്ഥയിലുള്ളതാണ് ധന്വന്തരി കോളജ്. ഈ കോളജിലാണ് അടുത്തടുത്ത് മൂന്ന് മരണങ്ങള്‍ ആത്മഹത്യയെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊലപാതകങ്ങളെ ആത്മഹത്യയാക്കി മാറ്റുന്നതില്‍ വിദഗ്‌ദ്ധ പരിശീലനം നേടിയവരാണ് കര്‍ണാടക പോലീസെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളില്‍ അധികവും കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ്. പലതും ജനല്‍ കമ്പികളില്‍ തൂങ്ങി മരിച്ച നിലയില്‍. കാലുകളുടെ മൂട്ടോളംഭാഗം തറയില്‍ മുട്ടിയ നിലയിലും. പോലീസ് പകര്‍ത്തിയ ദൃശ്യങ്ങളിലും ഇത് വ്യക്തം. ഇതൊക്കെ അന്വേഷണം പോലും നടത്താതെ ആത്മഹത്യയാക്കി. കോളജ് മാനേജ്‌മെന്റിന്റെ സ്വാധീനത്തിനു വഴങ്ങി മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാടിലാണ് പോലീസ്. പരാതിയില്ല എന്നെഴുതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ട് നല്‍കൂ. ഇതോടെ പോലീസ് പറയുന്നത് അനുസരിച്ച് മൃതദേഹവുമായി തിരിച്ചുപോവുകയാണ് രക്ഷിതാക്കള്‍.

മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷക്ക് ആവശ്യമായ രേഖകള്‍ കൈമാറാന്‍ പോലും കോളജ് അധികൃതരും പോലീസും തയ്യാറാകുന്നില്ല. ഇതിന് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കേണ്ടി വരുന്നു. കമ്മിഷനു വേണ്ടി അവിടെ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളും അഡ്മിഷന്‍ എടുത്ത് നല്‍കുന്നതില്‍ നല്ല പങ്ക് വഹിക്കുന്നു. ഇതിലൂടെ തങ്ങള്‍ നല്‍കിയ തലവരിപ്പണം തിരികെ ലഭിക്കുന്നു. വിദ്യാര്‍ത്ഥികളെ മറ്റു പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും കോളജിലെ ഇടനിലക്കാര്‍ പ്രേരിപ്പിക്കുന്നു. ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ ഇതില്‍ നല്ലൊരു പങ്ക് വഹിക്കുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പലപ്പോഴും ജീവന്‍ നഷ്ടമാകുന്നതും.

ദുരൂഹ സാഹചര്യത്തില്‍ മരിച്ചവര്‍

1. ആലത്തൂര്‍ സ്വദേശി അതുല്യ ഗംഗാധരന്‍ – ആഗസറ്റ് 5ന്
2. ഇടുക്കി സ്വദേശി അനഘ ഹരി – ഒക്‌ടോ. 20
3. എറണാകുളം സ്വദേശി സജു എബ്രഹാം നവം. 18
(മൂന്ന് പേരും ബെംഗളൂരു ചിക്കബനവാര ധന്വന്തരി നഴ്‌സിങ് ഇന്‍സ്റ്റിറ്റിയൂട്ട്)
4. വേങ്ങര സ്വദേശി മൈസൂര്‍ ചാര്‍ക്കോസ് കോളജിലെ രുദ്ര – ഒക്‌ടോ. 1
5. ആചാര്യകോളേജ് – അഭിഷേക് – ഒക്‌ടോ. 21
6. കൊല്ലം കൊട്ടാരക്കര സ്വദേശി ക്രിസ്റ്റീന ഷാജി – ജൂലൈ 13

Tags: deathBengalurupoliceNursing studentGoons attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.