Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാവഗാനം നിലച്ചു; ഭൗതികദേഹം വീട്ടിലെത്തിച്ചു, 10 മണിമുതൽ പൊതുദർശനം, സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പാലിയത്ത് വീട്ടിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2025, 08:55 am IST
in Kerala

തൃശ്ശൂര്‍: ഭാവഗാനങ്ങളിലൂടെ മലയാളി ആസ്വാദക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ പി. ജയചന്ദ്രന്റെ (81) ഭൗതികദേഹം വീട്ടിലെത്തിച്ചു. 10 മണി മുതല്‍ സംഗീത നാടക അക്കാദമി ഹാളില്‍ പൊതു ദര്‍ശനം. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് വീട്ടില്‍ നടക്കും.

തൃശ്ശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജയചന്ദ്രന്‍ ഒരു വര്‍ഷമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ജി. ദേവരാജന്‍, എം.എസ്. ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍, എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്മാന്‍, കീരവാണി, വിദ്യാസാഗര്‍ തുടങ്ങി പ്രസിദ്ധരായ സംഗീത സംവിധായകര്‍ക്കൊപ്പം ജയചന്ദ്രന്‍ സൃഷ്ടിച്ച ഗാനപ്രപഞ്ചം മലയാളി ഒരു കാലവും മറക്കില്ല.

1985ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ജയചന്ദ്രനെ തേടിയെത്തി. അഞ്ചുതവണ സംസ്ഥാനത്തെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും അദ്ദേഹം നേടി. 2020ല്‍ ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഭാവഗായകനായാണ് ജയചന്ദ്രന്‍ അറിയപ്പെടുന്നത്. നാല് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1944 മാര്‍ച്ച് മൂന്നിന് കൊച്ചി രവിപുരത്താണ് ജയചന്ദ്രന്റെ ജനനം. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി. കൊച്ചി രാജകുടുംബത്തിലെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാനാണ് അച്ഛന്‍. അദ്ദേഹവും സംഗീതജ്ഞനായിരുന്നു. കൊച്ചി പാലിയത്ത് സുഭദ്ര കുഞ്ഞമ്മയാണ് അമ്മ.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങളാണ് ജയചന്ദ്രന്‍ പാടിയത്. 1967ല്‍ എം.എസ്. ബാബുരാജിന്റെ സംഗീത സംവിധാനത്തില്‍ ജയചന്ദ്രന്‍ പാടിയ അനുരാഗ ഗാനം പോലെ എന്ന പാട്ടിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന സിനിമയിലേതായിരുന്നു ഈ ഗാനം.

പിന്നീട് വേണുവിന്റെ സിനിമകളിലെ സ്ഥിരം പാട്ടുകാരനായി ജയചന്ദ്രന്‍. 71ല്‍ സിഐഡി നസീര്‍ എന്ന ചിത്രത്തില്‍ നിന്‍ മണിയറയിലെ, 73ല്‍ മലയാളഭാഷ തന്‍ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1972ല്‍ നീലഗിരിയുടെ സഖികളെ എന്ന ഗാനത്തിന് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. എം.എസ്. വിശ്വനാഥനായിരുന്നു സംഗീത സംവിധാനം. 78ല്‍ രാഗം ശ്രീരാഗം എന്ന പാട്ടിനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം.

1985ലാണ് ശ്രീനാരായണഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യ വിഭോ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. 98ലും 2015ലും വീണ്ടും സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. രാസാത്തി ഉന്നേ കാണാതെ നെഞ്ചം, കാത്തിരുന്ത് കാത്തിരുന്ത് തുടങ്ങിയവയെല്ലാം തമിഴില്‍ ഹിറ്റായിരുന്നു. തൃശ്ശൂര്‍ പൂങ്കുന്നം ഗുല്‍മോഹര്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. ഭാര്യ: ലളിത, മക്കള്‍: ലക്ഷ്മി, ദിനനാഥന്‍.

Tags: Dead bodyp jayachandransinger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

Vicharam

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.