ലക്നൗ : ഹിന്ദു യുവതിയെ ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുപി പൊലീസ് കോൺസ്റ്റബിളിനെതിരെ വകുപ്പ് തല അന്വേഷണം . ലക്നൗവിലെ ചിൻഹട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബാദ്ഷാ ഖാൻ എന്ന പോലീസ് കോൺസ്റ്റബിളിനെതിരെയാണ് ലൗ ജിഹാദ് ആരോപണം. ഷാജഹാൻപൂർ സ്വദേശിനിയായ നേഴ്സിംഗ് വിദ്യാർത്ഥിനിയുമായി അമിത് എന്ന പേരിലാണ് ഇയാൾ ബന്ധം സ്ഥാപിച്ചത് .
സൗഹൃദത്തിലായതിന് ശേഷം ബാദ്ഷാ ഖാൻ തന്നെ പല സ്ഥലങ്ങളിലും കൊണ്ടുപോയതായി യുവതി പറയുന്നു . താനുമായി ബന്ധം തുടരുന്ന സമയത്താണ് 2015ൽ യുപി പോലീസിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് ബാദ്ഷാ ഖാൻ തിരഞ്ഞെടുക്കപ്പെട്ടത് . ജോലി കിട്ടിയതോടെ ബാദ്ഷാ മറ്റൊരു മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ചു.
തുടർന്ന് ഇയാളിൽ നിന്ന് അകലാൻ ശ്രമിച്ചെങ്കിലും ബാദ്ഷാ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി . ഇതിനിടേ ബാദ്ഷാ ഖാൻ യുവതിയോട് 50,000 രൂപ ആവശ്യപ്പെട്ടു. ഭീഷണിയ്‌ക്ക് വഴങ്ങി യുവതി ഈ പണം ഓൺലൈനായി ബാദ്ഷാക്ക് നൽകി. അപ്പോഴാണ് ബാദ്ഷാ മുസ്ലീമാണെന്ന് അറിഞ്ഞത്. ഇതെ പറ്റി ചോദിച്ചപ്പോൾ ഇസ്ലാം സ്വീകരിക്കാൻ ബാദ്ഷാ സമ്മർദ്ദം ചെലുത്തി. തന്റെ മതത്തിൽ 4 നിക്കാഹുകൾ അനുവദനീയമാണെന്നും മുസ്ലീമായാൽ തന്റെ രണ്ടാം ഭാര്യയാക്കാമെന്നും ബാദ്ഷാപറഞ്ഞു.
ഡിസംബറിൽ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ബാദ്ഷാ തന്നെ ഭീഷണിപ്പെടുത്തിയതായും , ബാദ്ഷായുടെ കുടുംബാംഗങ്ങൾ തന്നെ മർദ്ദിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. 50 ലക്ഷത്തോളം രൂപ പലപ്പോഴായി ബാദ്ഷാ വാങ്ങിയേടുത്തതായും യുവതി പറഞ്ഞു.
















