Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീറ്റ് പരീക്ഷാപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സൈലം; കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ സംശയനിഴലില്‍

തങ്ങളുടെ അധ്യാപകര്‍ മികച്ചവരായതിനാലാണ് സൈലം ഇറക്കിയ ചോദ്യബാങ്കിലുള്ള ചോദ്യങ്ങള്‍ തന്നെ ക്രിസ്മസ് പരീക്ഷയ്‌ക്ക് ചോദിക്കാനിടയായതെന്നുമാണ് സൈലത്തിന്റെ ഡയറക്ടര്‍ ലിജീഷ് കുമാര്‍ വിശദീകരിക്കുന്നത്. മാത്രമല്ല, കൊടുവള്ളിയിലെ പണച്ചാക്കുകളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ എംഎസ് സൊലൂഷന്‍സിന്റെ ഡയറക്ടറെ സംരക്ഷിക്കുന്നത് എന്ന ആരോപണമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ഉന്നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 05:34 pm IST
in Kerala

ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ നീറ്റ് പരീക്ഷാപേപ്പര്‍ വിവാദത്തില്‍ സുപ്രീംകോടതിയെ തിരക്കിട്ട് സമീപിച്ച സൈലം കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലും സംശയനിഴലില്‍. അന്ന് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതിന് പിന്നില്‍ പരീക്ഷ നടത്തുന്ന എന്‍ടിഎയുടെ പ്രവര്‍ത്തനങ്ങള്‍ നേരെചൊവ്വേ നടക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള പ്രതിപക്ഷരാഷ്‌ട്രീയപാര്‍ട്ടികളുടെ അജണ്ടയുടെ ഭാഗമായിരുന്നു എന്ന് വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു. ആ വിവാദത്തില്‍ എന്‍ടിഎയെ സംശയനിഴലില്‍ നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമായി ഉത്തരേന്ത്യയില്‍ ഉള്ള ചില സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കൂട്ടത്തില്‍ കേരളത്തിലെ സൈലവും ഉണ്ടായിരുന്നു. സൈലത്തിന് രാഷ്‌ട്രീയ അജണ്ടയുണ്ടോ എന്ന ചോദ്യം അന്ന് പൊതുമണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു.

നീറ്റ് പരീക്ഷാപേപ്പര്‍ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി ചിലര്‍ ചോര്‍ത്തുകയായിരുന്നു. സിബിഐ അന്വേഷണമാണ് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ പിന്നിലെ രാഷ്‌ട്രീയ അജണ്ട പുറത്തുകൊണ്ടുവന്നത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സ്കൂളിലെത്തിയ നീറ്റ് പരീക്ഷാപേപ്പര്‍ ജാര്‍ഖണ്ഡിലെ ഒരു സ്കൂളിലെ ഒരു പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് ചോര്‍ത്തുകയായിരുന്നു എന്ന് കണ്ടെത്തി. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പേപ്പര്‍ സോള്‍വേഴ്സും ഉള്‍പ്പെടുന്ന സംഘമായിരുന്നു നീറ്റ് പരീക്ഷാനടത്തിപ്പില്‍ കാര്യക്ഷമതയില്ലെന്ന് കാട്ടാന്‍ പ്രവര്‍ത്തിച്ചത്.

ഇതോടെ മോദി സര്‍ക്കാരിനെ നീറ്റ് പരീക്ഷാവിവാദത്തിന്റെ പേരില്‍ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു. ഇതിന് സമാന്തരമായി സുപ്രീംകോടതിയിലും നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വിവാദമാക്കാന്‍ ചില കോച്ചിംഗ് സെന്‍ററുകള്‍ ശ്രമിച്ചിരുന്നു. അതില്‍ ഫിസിക്സ് വാല, കേരളത്തില്‍ നിന്നുള്ള സൈലം എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നിന്നും സൈലത്തിനും കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്നായിരുന്നു തെളിഞ്ഞത്. അന്ന് ദേശീയതലത്തില്‍ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ച വിവാദമാക്കാന്‍ ഇരുന്ന കോണ്‍ഗ്രസ്, സിബിഐ അന്വേഷണം കുറ്റവാളികളെ കണ്ടെത്തി അജണ്ട പൊളിച്ചതോടെ പൊടുന്നനെ കോണ്‍ഗ്രസ് തടിതപ്പുകയായിരുന്നു.

ഇപ്പോള്‍ കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചാവിവാദത്തില്‍ എംഎസ് സൊലൂഷന്‍സ് എന്ന കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അതേ സമയം എംഎസ് സൊലൂഷന്‍സ് ഉടമ സൈലത്തിന്റെ പേരും ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. കാരണം ചോദ്യപേപ്പറില്‍ ഉള്ള ചോദ്യങ്ങളില്‍ അധികവും സൈലത്തിന്‍റേതായിരുന്നു എന്നാണ്

സൈലത്തിന്റെ പൊടുന്നനെയുള്ള അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്ക് പിന്നില്‍ കേരളത്തിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ നേതാവാണെന്നും എംഎസ് സൊലൂഷന്‍സ് ഉടമ ഷുഹൈബ് ആരോപിച്ചിരുന്നു. തങ്ങള്‍ക്കെതിരെ മാത്രമായി അന്വേഷണം കേന്ദ്രീകരിക്കുന്നതിന് പിന്നില്‍ സൈലത്തെ രക്ഷിക്കാനാണെന്നും ഷുബൈബ് ആരോപിച്ചിരുന്നു. അതേ സമയം തങ്ങളുടെ അധ്യാപകര്‍ മികച്ചവരായതിനാലാണ് സൈലം ഇറക്കിയ ചോദ്യബാങ്കിലുള്ള ചോദ്യങ്ങള്‍ തന്നെ ക്രിസ്മസ് പരീക്ഷയ്‌ക്ക് ചോദിക്കാനിടയായതെന്നുമാണ് സൈലത്തിന്റെ ഡയറക്ടര്‍ ലിജീഷ് കുമാര്‍ വിശദീകരിക്കുന്നത്. മാത്രമല്ല, കൊടുവള്ളിയിലെ പണച്ചാക്കുകളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ എംഎസ് സൊലൂഷന്‍സിന്റെ ഡയറക്ടറെ സംരക്ഷിക്കുന്നത് എന്ന ആരോപണമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ ഉന്നയിക്കുന്നത്. എന്തായാലും എംഎസ്. സൊലൂഷന്‍സ് ഉടമ ഇപ്പോള്‍ ഒളിവിലാണ്. അടുത്ത ദിവസം ഹാജരായില്ലെങ്കില്‍ ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കും.

Tags: XylemMSSolutionsexampaperleakLijeeshkumarMSSolutionsShuhaib
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയെ മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ഊതിപ്പെരുപ്പിക്കുന്നു; കേരളത്തിലെ സൈലം ഉള്‍പ്പെടെയുള്ള കോച്ചിംഗ് സെന്‍ററുകളും സുപ്രീംകോടതില്‍

Kerala

നീറ്റ് പരീക്ഷാ ഫലം: സൈലം സുപ്രീംകോടതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.