Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പിന്നില്‍ നിന്ന് കുത്തിയവരുടെ വാഴ്‌ത്തുപാട്ട്

അഡ്വ. വിവേക് പ്രസാദ്byഅഡ്വ. വിവേക് പ്രസാദ്
Dec 24, 2024, 08:47 am IST
inArticle

ഭരണഘടനാ ശില്പിയായ അംബേദ്കറെ ഇന്ന് വാഴ്‌ത്തി പാടുന്ന ഇടതുപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, മുന്‍കാലത്ത് അദ്ദേഹത്തെ പിന്നില്‍ നിന്നു കുത്തിയവരാണ്. ജാതിചിന്തയ്‌ക്കു അടിമപ്പെട്ടുപോയ നെഹ്റുകോണ്‍ഗ്രസ് എല്ലാ കാലത്തും അംബേദ്കറെ അകറ്റിനിര്‍ത്തുവാന്‍ ശ്രമിച്ചു. ”കോണ്‍ഗ്രസ്പ്രസ്സ്” എന്ന് അംബേദ്കര്‍ തന്നെ വിശേഷിപ്പിച്ച മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുവാനും അടിച്ചമര്‍ത്തുവാനുമാണ് ശ്രമിച്ചത്. 1952 -ല്‍ അംബേദ്കറെ ഭണ്ഡാര നിയോജകമണ്ഡലത്തില്‍ നിന്ന് പരാജയപ്പെടുത്തുവാന്‍ നെഹ്റുകോണ്‍ഗ്രസ്സ് മുന്നിട്ടിറങ്ങിയത് ഈ വസ്തുതയെ സാധൂകരിക്കുന്നു. എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തലുകളെയും മറികടന്നുകൊണ്ട് അംബേദ്കര്‍ ഉറച്ച ശബ്ദത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജാതിരാഷ്‌ട്രീയത്തിനെതിരെ ശബ്ദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”ഈ കോണ്‍ഗ്രസ്മാധ്യമങ്ങളെ എനിക്ക് നന്നായറിയാം. ഞാന്‍ ഒരു വിലയും അതിനു കല്‍പ്പിക്കുന്നില്ല. ഞാന്‍ ചെയ്യുന്നതിനെയെല്ലാം വിമര്‍ശിക്കുവാനും ഇകഴ്‌ത്തുവാനും ശകാരിക്കുവാനും മാത്രമേ അവര്‍ക്ക് അറിയുകയുള്ളൂ. എന്റെ ഒരു പ്രവൃത്തിയും അവര്‍ക്ക് സ്വീകാര്യമല്ല” (1943 -ല്‍ ഗോവിന്ദ് റാനഡെയുടെ 101 -ാം ജന്മവാര്‍ഷിക ആഘോഷ പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞത്).

ഭരണഘടനാ നിര്‍മാണ സഭയിലേക്ക് അംബേദ്കറെ തിരഞ്ഞെടുത്തത് ഞങ്ങളാണെന്ന വാദമുഖം ഇന്ന് കോണ്ഗ്രസ് നിരത്തുമ്പോള്‍ മറച്ചുപിടിക്കപ്പെട്ട മറ്റൊരു സത്യമുണ്ട്. അംബേദ്കറുടെ മഹത്വം മനഃപൂര്‍വം കണ്ടില്ലെന്ന് നടിച്ചുകൊണ്ടു നെഹ്റുവും സംഘവും ആദ്യം സമീപിച്ചത് വൈദേശികരായ നിയമജ്ഞരെയായിരുന്നു. ആ നിയമജ്ഞര്‍ തന്നെ 1935 -ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിര്‍മ്മിച്ച അഗ്രഗണ്യനായ അംബേദ്കറെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് എത്രമാത്രം അംബേദ്കറെ അകറ്റിനിര്‍ത്തുവാന്‍ നെഹ്റുവും കൂട്ടരും ശ്രമിച്ചിരുന്നെന്നാണ്. മറുവശത്ത് ഡാങ്കെയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിവന്നിരുന്ന വിഷലിപ്തമായ ജാതിരാഷ്‌ട്രീയത്തിനെതിരെയും സന്ധിയില്ലാ സമരമാണ് അംബേദ്കര്‍ നടത്തിവന്നത്. അതിനെ വെളിവാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. ”ഷെഡൂള്‍ഡ് കാസ്റ്റ് ഫെഡറേഷന് യാതൊരു ബന്ധവും ഒരു കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഉണ്ടാവുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഹനിക്കുന്നതും സ്വേച്ഛാധിപത്യത്തിനു പകരമാകുവാന്‍ സാധിക്കുന്നതുമാണ്. അക്കാരണത്താല്‍ ഞാന്‍ കമ്മ്യൂണിസത്തെ വിശ്വസിക്കുന്നില്ല” (ഡോ. ബാബാ സാഹേബ് അംബേദ്കര്‍ റൈറ്റിങ്സ് ആന്‍ഡ് സ്പീച്ചസ്, വോള്‍.17, പാര്‍ട്ട് 2, പേജ്: 402-406).

അംബേദ്കര്‍ പ്രധാനമായും പരിശ്രമിച്ചിരുന്നത് തന്റെ സമുദായത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈകളില്‍ അകപ്പെടാതിരിക്കുവാന്‍ വേണ്ടിയാണ്. അതിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. ‘Between communists and untouchables, Ambedkar is the barrier’. ഇതില്‍ നിന്ന് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണ്. (പേജ്: 155-156, ഡോ.അംബേദ്കര്‍ ഓര്‍ സാമാജിക് ക്രാന്തി കീ യാത്ര, ലോക്ഹിത് പ്രകാശ്).

തിരുത്തല്‍ ശക്തിയായി ബി.ജെ.പി ഇന്ദിരാഗാന്ധിയും നെഹ്റുവും ഭാരത്രത്ന ബഹുമതി കുടുംബസ്വത്താക്കി മാറ്റുന്ന ശ്രമത്തില്‍ ഭരണഘടനാശില്പിയായ അംബേദ്കറെ മനഃപൂര്‍വം മറന്നു. അദ്ദേഹത്തിന്റെ ഛായാചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കുവാന്‍ പോലും നെഹ്റുകോണ്‍ഗ്രസ് തയ്യാറായില്ല. ഇതിനു തയ്യാറായത് ബി.ജെ.പി പിന്തുണച്ച വി.പി. സിങിന്റെ സര്‍ക്കാര്‍ മാത്രമാണ്. ഈ കാലഘട്ടത്തിലും അംബേദ്കറെ അടിച്ചമര്‍ത്തുവാനുള്ള ഇടത്-കോണ്‍ഗ്രസ് രാഷ്‌ട്രീയപാര്‍ട്ടികള്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ദൃഷ്ടാന്തമാണ് 2012 -ലെ യു.പി.എ ഭരണകാലത്തു അംബേദ്കറെ പരിഹസിച്ചുകൊണ്ടുള്ള N.C.E.R.T പതിനൊന്നാം ക്ലാസ് പാഠപുസ്തകം. ദേശീയ ഐക്യത്തിന്റെ പ്രതീകമായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കപ്പെട്ടത് 2015 -ല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. മാത്രമല്ല ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മധ്യ പ്രദേശില്‍ പുതുതലമുറക്ക് അംബേദ്കറുടെ മഹത്വത്തെ കുറിച്ച് അറിയാനും മനസ്സിലാക്കുവാനുമായി പഠന ഗവേഷണ കേന്ദ്രം ഇന്ന് നിര്‍മ്മിക്കപ്പെടുന്നു. ”അധഃസ്ഥിത ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തിയ അംബേദ്കര്‍ എന്ന മഹാമാനുഷി ജീവിച്ചിരുന്നതുകൊണ്ട് മാത്രമാണ് പിന്നാക്കകാരനായ എനിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്”, എന്ന നരേന്ദ്ര മോദിയുടെ വാക്കുകളും, പിന്നാക്ക വിഭാഗത്തില്‍ നിന്നും നിരവധി വ്യക്തികള്‍ മോദി ക്യാബിനറ്റില്‍ മന്ത്രിമാരാണെന്നുള്ള വസ്തുതയും, ഭരണഘടനാശില്പിയുടെ ആദര്‍ശങ്ങളെ എത്രമാത്രമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നതെന്നതിന്റെ തെളിവാണ്.

ഇന്ന് അംബേദ്കറെ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഇടതുപക്ഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും എത്ര ക്രൂരമായാണ് തങ്ങളുടെ മുന്‍ തലമുറക്കാര്‍ അംബേദ്കറോട് പെരുമാറിയിരുന്നത് എന്ന ചരിത്രം മനസ്സിലാക്കണം. ജെ.എന്‍.യു, ഹൈദരാബാദ്, ദല്‍ഹി യൂണിവേഴ്സിറ്റികളില്‍ ഒരു കൈയില്‍ അംബേദ്കറുടെ ചിത്രവും മറുകൈയില്‍ ദേശവിരുദ്ധ മുദ്രാവാക്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഇടത്-കോണ്‍ഗ്രസ് കൂട്ടുകെട്ട്, ”ഞാന്‍ ആദ്യമായും അവസാനമായും ഇന്ത്യക്കാരനാണ്” എന്ന് പ്രഖ്യാപിച്ച അംബേദ്കറെ അധിക്ഷേപി
ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഈ വിഷലിപ്ത രാഷ്‌ട്രീയത്തിന്റെ തനിയാവര്‍ത്തനമാണ് നാം കണ്ടത്. 1952 -ല്‍ ഇക്കൂട്ടരുടെ ശത്രു അംബേദ്കര്‍ ആയിരുന്നെങ്കില്‍ 2024 -ല്‍ അത് ബി. ജെ. പി ആയി. തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് ദേശീയ ധാരയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനും ഇന്‍ഡീ സഖ്യത്തിനും അംബേദ്കര്‍ എന്ന പേര് ഉച്ചരിക്കുവാന്‍ പോലും അര്‍ഹതയില്ല.

Tags: congressDr B R AmbedkarNehru family
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.