Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിസംബർ 30നുള്ളിൽ സംസ്ഥാന സർക്കാർ ചൂരൽമല – മുണ്ടക്കൈ പുനരധിവാസം ഉറപ്പുവരുത്തണം: പികെ കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 04:23 pm IST
in Kerala

തിരുവനന്തപുരം: ചൂരൽമല – മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഡിസംബർ 30 ന് മുമ്പ് അന്തിമരൂപം നൽകണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ദുരന്തം നടന്നിട്ട് നാല് മാസം കഴിഞ്ഞിട്ടും ഒരിഞ്ച് പോലും സംസ്ഥാനം മുന്നോട്ട് പോയില്ല. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് പുനരധിവാസം മുടങ്ങാൻ കാരണം. ദുരന്തത്തിന്റെ മറവിൽ കടബാധ്യത നിവാരണ പദ്ധതിക്കാണ് മുഖ്യമന്ത്രിയും സർക്കാരും രൂപം നൽകിയതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കൃഷ്ണദാസ് പറഞ്ഞു.

സ്വന്തം വീഴ്ച മറച്ച് വെച്ച് എല്ലാം കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേരളത്തിൽ സംസ്ഥാന വിഹിതം നീക്കിവെക്കാത്തതിനാൽ നഗരസഭ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ പോലും സാധിക്കുന്നില്ല. സംസ്ഥാന വിഹിതം ലഭിക്കാത്തതിനാൽ ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ ലഭിക്കുന്നില്ല. 70 വയസിന് മുകളിലുള്ള എല്ലാവർക്കും മറ്റു സംസ്ഥാനങ്ങളിൽ സൗജന്യചികിത്സ ലഭിക്കുമ്പോൾ കേരളത്തിൽ അത് നിഷേധിക്കപ്പെടുകയാണ്.
വയനാടിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് ബിജെപി അഞ്ച് കാര്യങ്ങൾ ആവശ്യപ്പെടുന്നതായും പികെ കൃഷ്ണദാസ് പറഞ്ഞു.

1. ചൂരൽമല – മുണ്ടക്കൈ പുനരധിവാസം ഡിസം 30 മുമ്പ് ഉറപ്പാക്കണം.
2. തകർന്ന വീടുകൾ നിർമ്മിച്ചു കൊടുക്കാൻ തയ്യാറായവരുടെ യോഗം ഉടൻ വിളിക്കണം. അങ്ങനെയുള്ളവരുടെ പട്ടിക സർക്കാർ പുറത്തുവിടണം.
3. വയനാടിന് വേണ്ടി പിരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ദുരന്തബാധിതർക്ക് വേണ്ടി എത്ര തുക ചിലവഴിച്ചു.
4. എസ്ഡിആർഎഫ് ഫണ്ടിൽ നിലവിൽ എത്ര കോടി ഉണ്ട്. അതിൽ എത്ര കോടി വയനാടിന് ചിലവഴിക്കാം.
5. ദുരന്തം രാഷ്ടീയ പ്രചരണത്തിന് ഉപയോഗിക്കുന്നതിൽ നിന്നും സംസ്ഥാനം പിൻമാറണം.

പുനരധിവാസ പദ്ധതിയിൽ എത്ര കുടുംബങ്ങൾ, അവർക്ക് വേണ്ട ഭൂമി, എത്ര വീടുകൾ വേണം തുടങ്ങിയ കണക്കുകളൊന്നും സംസ്ഥാനത്തിന്റെ കൈവശമില്ല. ഇനി ഇവർക്ക് വിശദമായ രൂപരേഖ തയ്യാറാക്കാനും കേന്ദ്ര സർക്കാരിന്റെ പണം വേണോ. കൃത്യമായ രൂപരേഖ തയ്യാറാക്കുകയാണ് സംസ്ഥാനം ആദ്യം ചെയ്യേണ്ടത്. എന്നാൽ അതൊന്നും ചെയ്യാതെ സിപിഎം ദുരന്തത്തെ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. പിണറായി സർക്കാരാണ് യഥാർത്ഥത്തിൽ ഏറ്റവും വലിയ ദേശീയ ദുരന്തം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ പണത്തിന്റെ കണക്ക് പുറത്തുവിടണം. സംസ്ഥാന സർക്കാർ വയനാടിന് വേണ്ടി എത്ര രൂപ ചിലവഴിച്ചുവെന്ന് അറിയണം. കേന്ദ്ര സർക്കാർ അടിയന്തര സഹായമായി എത്ര രൂപ നൽകിയെന്നും സംസ്ഥാനം വ്യക്തമാക്കണം. കേന്ദ്രസർക്കാർ ആദ്യഘട്ടത്തിൽ 145.90 കോടിയും പിന്നീട് വീണ്ടും 145.90 കോടിയും ഏറ്റവും ഒടുവിൽ 153 കോടി രൂപയും വയനാടിന് അനുവദിച്ചിട്ടുണ്ട്. ഇതിൽ എത്ര രൂപ ചിലവഴിച്ചുവെന്ന് സംസ്ഥാന സർക്കാർ പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു.

സൈന്യത്തിന്റെ സേവനത്തിനുള്ള പണത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നത് വിവരക്കേടാണ്. കേന്ദ്ര നിയമം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. യുപിഎ സർക്കാരിന്റെ കാലത്തെ നിയമമാണ് ഇപ്പോഴുമുള്ളത്. കേരളത്തിൽ കെഎസ്ഇബി മറ്റ് സർക്കാർ സംവിധാനങ്ങൾക്ക് നൽകുന്ന വൈദ്യുതിക്ക് സർക്കാർ പണം നൽകുന്നുണ്ട്. എല്ലാ സർക്കാർ സംവിധാനങ്ങളും ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷം അവരുടെ ധർമ്മം മറക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാജിവെച്ച് ഭരണപക്ഷത്തിന്റെ ചീഫ് വിപ്പാകുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇണ്ടി മുന്നണിയുടെ ഭാഗമായതുകൊണ്ടാണ് ഞങ്ങൾ മിണ്ടാതിരിക്കുന്നതെന്ന് സതീശൻ പറയണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

മെക്ക് 7 നിരോധിത സംഘടന ബന്ധമെന്ന ആരോപണത്തിൽ നിന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പിൻമാറിയത് എന്തുകൊണ്ടാണ് ? സിപിഎം സംസ്ഥാന നേതൃത്വം എന്താണ് മിണ്ടാത്തത്? തീവ്രവാദികൾക്ക് മുമ്പിൽ സിപിഎം അടിയറവ് പറഞ്ഞുവെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

Tags: bjpP.K krishnadasDisasterRehabilationChooralmala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Thiruvananthapuram

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

പുതിയ വാര്‍ത്തകള്‍

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.