നരഭോജിയായ ഭരണാധികാരിയെന്നും കശാപ്പുകാരനെന്നും വിളിക്കപ്പെട്ട ഈദി അമീന്‍ ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്നു.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചാണ് 1971 മുതൽ 1979 വരെ ഈദി അമീൻ യുഗാണ്ട ഭരിച്ചത്. ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇയാളുടെ ദുർഭരണത്തിന് കീഴിൽ അക്കാലത്ത് െകാല്ലപ്പെട്ടു.. മനുഷ്യമാംസത്തിന്റെ ഉപ്പുനോക്കുന്ന നരഭോജി എന്നാണ് ലോകം അയാളെ വിളിച്ചത്.
തന്റെ ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ യുഗാണ്ടയിൽ താമസിക്കുന്ന ഏകദേശം 60000 ഏഷ്യക്കാരോട് രാജ്യം വിടാൻ ഈദി അമീൻ ഒരിക്കൽ ഉത്തരവിട്ടിരുന്നു. 1971 മുതൽ 1979 വരെ ഈദി അമീൻ യുഗാണ്ട ഭരിച്ചത്. ഈദി അമീൻ ഭാരമേറിയ ഒരു മനുഷ്യനായിരുന്നു. ആറടി നാലിഞ്ച് ഉയരവും 135 കിലോയോളം ഭാരവും ഉണ്ടായിരുന്നു. രക്തം കുടിക്കാൻ മനുഷ്യമാംസം കഴിച്ച ഭരണാധികാരിയായിരുന്നു ഈദി അമീൻ എന്നും പറയപ്പെടുന്നു . കക്വ ഗോത്രത്തിൽ പെട്ടയാളായിരുന്നു അമീൻ. സൈനിക അട്ടിമറിയിലൂടെ യുഗാണ്ടയുടെ പ്രസിഡന്റായ അദ്ദേഹം എട്ട് വർഷത്തോളം അധികാരത്തിൽ തുടർന്നു.
ഈദി അമീൻ യുഗാണ്ടയുടെ പ്രസിഡന്റായിരിക്കുമ്പോൾ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു മദൻജിത് സിംഗ്. തന്റെ ‘Culture of the Sepulchre’ എന്ന പുസ്തകത്തിൽ, അമീന്റെ മുൻ സേവകനായ മോസെസ് അലോഗയെ ഉദ്ധരിച്ച് വളരെ ഭയാനകമായ ഒരു കഥ അദ്ദേഹം എഴുതി.
ഉഗാണ്ടയിൽ നിന്ന് കെനിയയിലേക്ക് രക്ഷപ്പെട്ട ശേഷം ഈദി അമീന്റെ സേവകൻ മദൻജിത് സിങ്ങിനോട് പറഞ്ഞ ആ രഹസ്യം ഇതാണ് . അമീൻ തന്റെ പഴയ വീട്ടിൽ എപ്പോഴും ഒരു മുറി പൂട്ടിയിട്ടിരുന്നു . ആ മുറിയിൽ അമീനെക്കൂടാതെ അലോഗയെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. വൃത്തിയാക്കാൻ മാത്രമാണ് അലോഗ മുറിയിൽ പോയിരുന്നത്.
അമീന്റെ അഞ്ചാമത്തെ ഭാര്യ സാറാ ക്യോൾബയ്‌ക്ക് ആ മുറിയിൽ വലിയ താൽപ്പര്യമായിരുന്നു . ആ മുറി തുറന്ന് കാണാൻ അവൾ ആഗ്രഹിച്ചു. അവർ അമീന്റെ വേലക്കാരനോട് മുറി തുറക്കാൻ ആവശ്യപ്പെട്ടു. ആരും മുറിയിൽ കയറരുതെന്ന് അമീൻ ഉത്തരവിട്ടതിനാൽ വേലക്കാരൻ അലോഗ ആദ്യം വിസമ്മതിച്ചു.
എന്നാൽ, അലോഗ മടിച്ചുനിന്നിട്ടും ക്യോലബ സമ്മതിച്ചില്ല. അവർ അലോഗയ്‌ക്ക് കുറച്ചു പണം നൽകി സ്വാധീനിച്ചു. പിന്നാലെ അലോഗ മുറി തുറന്നു. രണ്ട് ഫ്രിഡ്ജുകളാണ് മുറിയിൽ സൂക്ഷിച്ചിരുന്നത്. ഒരു ഫ്രിഡ്ജിന്റെ വാതിൽ തുറന്നയുടൻ നിലവിളിച്ചുകൊണ്ട് ഈദി അമീന്റെ ഭാര്യ ബോധരഹിതയായി. ഫ്രിഡ്ജിനുള്ളിൽ സാറ ക്യോൾബയുടെ മുൻ കാമുകന്റെ തല വെട്ടി വച്ചിരുന്നു .
ഈദി അമിൻ കാമുകനെ കഴുത്തറുത്ത് കൊന്ന ആദ്യത്തെ സ്ത്രീയല്ല സാറാ ക്യോൾബ. നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഈദി അമിൻ ഏത് സ്ത്രീയെ പ്രണയിച്ചാലും അവളുടെ കാമുകനെ അല്ലെങ്കിൽ ഭർത്താവിനെ കൊല്ലുക പതിവായിരുന്നു .
ഭരണം തിരിച്ചടിച്ചതോടെ 1979-ല്‍ ഈദി അമീന്‍ ഭരണകൂടം വീണു. യുഗാണ്ട വിട്ടോടിപ്പോവാന്‍ അമീന്‍ നിര്‍ബന്ധിതനായി, കുടുംബത്തോടൊപ്പം ലിബിയയിലേക്കും തുടര്‍ന്ന് സൗദി അറേബ്യയിലേക്കും പലായനം ചെയ്തു. ശിഷ്ടകാലം ജിദ്ദയിലായിരുന്നു.2003-ല്‍ ജിദ്ദയില്‍ വെച്ചാണ് വൃക്കരോഗം ബാധിച്ച് ഈദി അമീന്‍ മരിച്ചത്.
















