Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാമണ്ഡലത്തിലെ പ്രതിസന്ധി അതിരൂക്ഷം; വാശിക്ക് നിയമിച്ച മല്ലികയെ തള്ളാനും കൊള്ളാനും വയ്യ

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Dec 4, 2024, 04:38 pm IST
in Kerala

തൃശ്ശൂര്‍: കേരള കലാമണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരള കലാമണ്ഡലം 28 യുജിസി പ്രൊഫസര്‍മാരെ നിയമിക്കാന്‍ നീക്കം നടത്തുന്നുന്നത് ദുരൂഹതയുണര്‍ത്തുന്നു. ശമ്പളം നല്കാന്‍ കഴിയാതെ താത്കാലിക അദ്ധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതിനിടെയാണ് ഈ നീക്കവും.

കലാമണ്ഡലം വെബ്സൈറ്റില്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിനടുത്തും കൂടുതലും ശമ്പളം കൊടുക്കേണ്ട തസ്തികകളാണിവ. നിയമനം നടന്നാല്‍ ഒരു വര്‍ഷം മൂന്നു കോടിയോളം അധികച്ചെലവ് വരും. സ്ഥിരനിയമനം നടത്തേണ്ടത് ആവശ്യമെങ്കിലും ഈ സാമ്പത്തികപ്രതിസന്ധിഘട്ടത്തില്‍ വേണോ എന്നചോദ്യമാണ് ഉയരുന്നത്.

തത്ക്കാലം ഇരുപതിനായിരം വാങ്ങുന്ന താത്ക്കാലികക്കാരുമായി മുന്നോട്ടു പോകട്ടേയെന്നു വയ്‌ക്കണം. അല്ലെങ്കില്‍ സാമ്പത്തികപ്രതിസന്ധി ഇതിനേക്കാള്‍ കൂടുതല്‍ രൂക്ഷമാകാനാണു സാധ്യത. കലാമണ്ഡലം മുന്‍ രജിസ്ട്രാറായ ഡോ.എന്‍.ആര്‍. ഗ്രാമപ്രകാശ് അഭിപ്രായപ്പെടുന്നു. അല്ലെങ്കില്‍ സ്ഥിര നിയമനക്കാര്‍ക്കും ശമ്പളം മുടങ്ങും.

കലാമണ്ഡലം നേരിടുന്ന വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണവും പുനഃസംഘാടനവും അനിവാര്യമെന്നാണ് ഇടത് സഹയാത്രികനായ ഗ്രാമപ്രകാശിന്റെ അഭിപ്രായം. സ്ഥാപനത്തിന്റെ തനതു വരുമാനം കലാപരിപാടികളാണ്. അതിനു ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതി ജീവനക്കാര്‍ക്കു വീതിക്കുന്നതാണു പതിവ്. ശമ്പളം കുറവായിരുന്ന മൂന്നു പതിറ്റാണ്ടു മുന്‍പത്തെ സമ്പ്രദായമാണിത്. അനധികൃത നിയമനങ്ങളും ഇഷ്ടക്കാരെ തിരുകിക്കയറ്റലും നിര്‍ത്തണം. ക്ലാസുകളും കളരികളും ആശാന്മാര്‍ നിയന്ത്രിക്കുമെന്നിരിക്കെ ഓഫീസിലെ പത്തിരുപതു ജീവനക്കാരെ നിയന്ത്രിക്കാന്‍ വിസി,രജിസ്ട്രാര്‍ തുടങ്ങി ഒരു ഡസനോളം തസ്തികകള്‍.

കാലിക്കറ്റിലോ കേരള യൂണിവേഴ്‌സിറ്റിയിലോ നിറയെ സ്ഥാപനങ്ങളും മൂവായിരത്തിലേറെ ഉദ്യോഗസ്ഥരുമുള്ളിടത്തെ വിസി, രജിസ്ട്രാര്‍ എന്നിവര്‍ വാങ്ങുന്ന അതേ ശമ്പളമാണ് ഇവരും വാങ്ങുന്നത്. ഇതുകൂടാതെയാണ് ചാന്‍സലറുടെ ശമ്പളമായ മൂന്ന് ലക്ഷം.

ഒ.എന്‍.വി. ചെയര്‍മാനായിരിക്കെ കലാമണ്ഡലം നടത്തിക്കൊണ്ടു പോകാന്‍ യുജിസി ഫണ്ടിങ് അടക്കം സ്വന്തമായ വരുമാനമുണ്ടാക്കല്‍ ലക്ഷ്യം വച്ചിരുന്നു. 18 കൊല്ലമായി ഒന്നും സംഭവിച്ചിട്ടില്ല. പത്തു പൈസ പുറം വരുമാനമില്ല. വിദേശത്തും ഉത്തരേന്ത്യയിലും ധാരാളം പരിപാടികള്‍ തന്റെ മേല്‍വിലാസത്തില്‍ കിട്ടുമെന്ന് ധരിപ്പിച്ചാണ് ചാന്‍സലര്‍ മല്ലിക സാരാഭായ് ലക്ഷങ്ങള്‍ പ്രതിഫലം ആവശ്യപ്പെട്ടത്. ഗവര്‍ണറോടുള്ള ഈഗോ തീര്‍ക്കാനാണ് മല്ലികയെ സര്‍ക്കാര്‍ ചാന്‍സലറാക്കിയത്.

ഗവര്‍ണര്‍ക്ക് ഒരു രൂപ പോലും കലാമണ്ഡലം നല്‌കേണ്ടതില്ലായിരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം 36 ലക്ഷമാണ് മല്ലികയ്‌ക്ക് നല്കുന്നത്. ഇതിനു പുറമേ അവരുടെ യാത്ര,താമസച്ചെലവുകളും. വാശിക്ക് നിയമിച്ച മല്ലികയെ തള്ളാനും കൊള്ളാനും വയ്യാതെ ശ്വാസംമുട്ടുകയാണ് കലാമണ്ഡലം.

Tags: Kerala KalamandalamMallika SarabhaicrisisSalaryUGC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Kerala

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

Kerala

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

Kerala

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കും, കരട് വിജ്ഞാപനം ശനിയാഴ്ച, അംഗീകരിക്കില്ലെന്ന് നഴ്‌സുമാര്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.