Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയില്‍ കൂണ്‍കൃഷിയിലേക്ക് ആകൃഷ്ടരായി കൂടുതല്‍ പേര്‍; ചില്ലറ ലാഭമല്ല, മെഹ്റോത്ര സഹോദരങ്ങള്‍ ആദ്യ വര്‍ഷം നേടിയത് 76 ലക്ഷം രൂപ

ഇന്ത്യയില്‍ കൂണ്‍കൃഷി ബിസിനസിലേക്ക് കൂടുതല്‍ പേര്‍ അനുദിനം കടന്നുവരികയാണ്. മുടക്കുന്ന അധ്വാനത്തിന് നല്ല വരുമാനം ലഭിക്കുന്നു എന്നതാണ് ഇതിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരാന്‍ കാരണം.

Janmabhumi Online by Janmabhumi Online
Nov 26, 2024, 04:58 pm IST
in Business
സഹോദരങ്ങളായ സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ മീനാക്ഷി തിവാരിയ്ക്കൊപ്പം

സഹോദരങ്ങളായ സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ മീനാക്ഷി തിവാരിയ്ക്കൊപ്പം

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഇന്ത്യയില്‍ കൂണ്‍കൃഷി ബിസിനസിലേക്ക് കൂടുതല്‍ പേര്‍ അനുദിനം കടന്നുവരികയാണ്. മുടക്കുന്ന അധ്വാനത്തിന് നല്ല വരുമാനം ലഭിക്കുന്നു എന്നതാണ് ഇതിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരാന്‍ കാരണം.

രാംനഗറിലെ മെഹ്റോത്ര സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന സിദ്ധാന്തും സാര്‍ത്ഥകും കൂണ്‍കൃഷിയിലൂടെ ആദ്യവര്‍ഷം തന്നെ നേടിയെടുത്തത് 76 ലക്ഷം രൂപയാണ്. ഉത്തരാഖണ്ഡിലെ കോര്‍ബെറ്റ് ദേശീയ പാര്‍ക്കിന് അടുത്താണ് സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും കൂണ്‍കൃഷി ആരംഭിച്ചത്. പൊതുവേ ബിസിനസില്‍ പുതുമകള്‍ തേടുന്നവരാണ് ഇരുവരും. അവരുടെ അച്ഛനില്‍ നിന്നും പൈതൃകമായി ലഭിച്ച കൃഷിഭൂമിയിലാണ് ഇരുവരും കൂണ്‍കൃഷി ആരംഭിച്ചത്.

ഭാഗ്യം ഇരുവരെയും കടാക്ഷിച്ചു എന്ന് വേണം കരുതാന്‍. ആദ്യ വര്‍ഷം തന്നെ നല്ല വിളവെടുപ്പ് നടന്നു. കൂണ്‍കൃഷിയില്‍ നിന്നുള്ള ലാഭം 76 ലക്ഷം രൂപ ലഭിച്ചു. കൃഷി അറിയുന്നതോടൊപ്പം തന്നെ നല്ല സാങ്കേതിക ജ്ഞാനമുള്ളവരാണ് ഇരുവരും. ഇത് രണ്ടും കൂട്ടിയിണക്കി കാര്‍ഷികമേഖലയില്‍ മികച്ച നേട്ടമുണ്ടാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. അത് കൂണ്‍കൃഷിയിലൂടെ സാധ്യമായി.

കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിനടുത്ത് ഹോട്ടല്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന കൂട്ടുകാരാണ് കൂണ്‍കൃഷി എന്ന ആശയം നല്‍കിയത്. അങ്ങിനെയാണ് കൂണ്‍ വളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചത്. നല്ല ഡിമാന്‍റുണ്ടെങ്കിലും വേണ്ടത്ര കൂണ്‍ ലഭ്യമാകാത്ത സാഹചര്യമുണ്ട് എന്ന കണ്ടെത്തലാണ് കൂണ്‍കൃഷിയിലേക്ക് കൂടുതല്‍ ആഴത്തില്‍ പോകാന്‍ പ്രചോദനമായത്. നാഷണല്‍ ഹോട്ടികള്‍ച്ചര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി മെഹ്റോത്ര സഹോദരങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തപ്പോള്‍ നവീനമായ പല ആശയങ്ങളും കൂണ്‍കൃഷിയെക്കുറിച്ച് ലഭിച്ചു. അങ്ങിനെയാണ് ഹൈ-ടെക് കൂണ്‍വളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചത്. 100 മെട്രിക് ടണ്ണോളം ശേഷിയുള്ള യൂണിറ്റ് തന്നെ ധൈര്യത്തോടെ തുടങ്ങി. പിന്നീട് അത് 180 മെട്രിക് ടണ്ണിലേക്ക് വികസിപ്പിച്ചു.

വര്‍ധ്മാന്‍ അഗ്രോ എന്ന പേരിട്ട യൂണിറ്റില്‍ കാലാവസ്ഥ നിയന്ത്രണശേഷിയുള്ള മുറികളും പരമാവധി വളര്‍ച്ച ലഭിക്കാനാവശ്യമായ സാഹചര്യങ്ങളും സൃഷ്ടിച്ചു. ഇത് ഫലം കണ്ടു. വിളവെടുപ്പ് മികച്ചതായിരുന്നു. അതാണ് ആദ്യവര്‍ഷം തന്നെ 76 ലക്ഷം വരുമാനം നേടാന്‍ സാധിച്ചത്. ഏകദേശം 190 മെട്രിക് ടണ്ണോളം ഉല്‍പാദനം നടന്നു. കിലോയ്‌ക്ക് 115 രൂപ വെച്ചാണ് കൂണ്‍ വിറ്റത്. ഇതുവഴി ആകെ ലഭിച്ചത് 2.18 കോടി രൂപ. ബാങ്കില്‍ അടയ്‌ക്കേണ്ട പ്രതിമാസ തിരിച്ചടവ്, ഉയര്‍ന്ന സാങ്കേതികവിദ്യയ്‌ക്ക് ആവശ്യമായ ചെലവ്, അസംസ്കൃത വസ്തുക്കള്‍, തൊഴിലാളികളുടെ കൂലിയും ശമ്പളവും- ഈ ചെലവുകളെല്ലാം കഴിച്ചാണ് 76 ലക്ഷം രൂപയുടെ ലാഭം ആദ്യ വര്‍ഷം നേടിയത്. വെറും സാമ്പത്തിക വിജയം മാത്രമല്ല സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും നേടിയത്. പകരം കൂണ്‍കൃഷിയ്‌ക്കുള്ള സുസ്ഥിരമായ സാധ്യതയും കണ്ടെത്താന്‍ അവര്‍ക്കായി.

 

 

Tags: Agriculture#Mushroombusiness#Mehrotrabrothers#Mushroomfarming#NationalHorticultureboard
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

Kerala

തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാള്‍ മരിച്ചു

Vicharam

അരിയാഹാരം കഴിക്കുന്ന മലയാളി അറിയാന്‍

Kerala

വിലക്കയറ്റത്തില്‍ നമ്പര്‍ വണ്‍ കേരളം; ഇന്ത്യയില്‍ ഭക്ഷ്യവിലക്കയറ്റം 3.6 ശതമാനം മാത്രം;ആര്‍ബിഐ നെല്ലിപ്പടിയും കടന്ന് കേരളത്തില്‍ അത് 7.3 ശതമാനം

Kerala

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 6 വയസുകാരിക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

റാങ്കിങ്ങില്‍ ഗുകേഷിനെ മറികടന്ന് പ്രജ്ഞാനന്ദ; പ്രജ്ഞാനന്ദയ്‌ക്ക് മുതല്‍ക്കൂട്ടായത് ഊസ് ചെസിലെ പ്രകടനം

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

കൊച്ചി മെട്രോയും റിഫൈനറിയും ഉള്‍പ്പെടെ പ്രമുഖ സഥാപനങ്ങളില്‍ അപ്രന്റീസ് ട്രെയിനിംഗിന് അവസരം

ബി2 സ്റ്റെല്‍ത്ത് ജെറ്റ് (ഇടത്ത്) ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ബങ്കര്‍ ബസ്റ്റര്‍ ബോംബുമായി അമേരിക്കയുടെ സ്റ്റെല്‍ത്ത് യുദ്ധജെറ്റുകള്‍ പുറപ്പെട്ടു; ലക്ഷ്യം ഇറാനോ? ആശങ്കയുടെ മുള്‍മുനയില്‍ ലോകം

സ്‌കൂള്‍ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരത്ത് യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു

ഇറാനില്‍ നിന്ന് 310 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ന്യൂദല്‍ഹിയില്‍, ഇതുവരെ ഒഴിപ്പിച്ചത് 827 പേരെ

കര്‍ണ്ണാടക ഹൈക്കോടതി (ഇടത്ത്) മംഗളൂരു എസ് പി (വലത്ത്)

കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെ റെയ്ഡിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നു; എസ് പിയോട് വിശദീകരണം തേടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies