Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തെരഞ്ഞെടുപ്പ് പറയുന്നതും പറയാതെ വെച്ചതും

അടിസ്ഥാന നിലപാടുകളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ ജനം കൂടെയുണ്ടാവില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് ഉദ്ധവ് താക്കറേയുടെ വീഴ്ചയില്‍ പ്രതിഫലിച്ചത്. അവസരത്തിനനുസരിച്ച് ചുവട് മാറ്റിക്കളിക്കുന്നതിന് കിട്ടിയ ശിക്ഷയാണ് ശരത് പവാര്‍ അനുഭവിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2024, 10:15 am IST
in Editorial, Vicharam

മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും കേരളത്തിലടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളും പല ചോദ്യങ്ങള്‍ ഉയര്‍ത്തുകയും പല ഉത്തരങ്ങളും മുന്നറിയിപ്പുകളും നല്‍കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പോക്ക് നിലവില്‍ ഏതു ദിശയിലാണെന്നും ഏതു ദിശയിലാകരുതെന്നും കൃത്യമായ സൂചന അതിലുണ്ട്. ദേശീയ രംഗത്ത് ബിജെപിയും എന്‍ഡിഎയും ആര്‍ജിക്കുന്ന അംഗീകാരവും തകര്‍ന്നടിയുന്ന കോണ്‍ഗ്രസ്, സഖ്യകക്ഷികള്‍ക്ക് ബാധ്യതയായി മാറുന്നതും ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരത് പവാറിന്റെ എന്‍സിപിയും അപ്രസക്തമാകുന്നതും മറ്റുമാണ് പ്രത്യക്ഷത്തില്‍ കാണുന്ന പാഠങ്ങള്‍. അടിസ്ഥാന നിലപാടുകളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചാല്‍ ജനം കൂടെയുണ്ടാവില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് ഉദ്ധവ് താക്കറേയുടെ വീഴ്ചയില്‍ പ്രതിഫലിച്ചത്. അവസരത്തിനനുസരിച്ച് ചുവട് മാറ്റിക്കളിക്കുന്നതിന് കിട്ടിയ ശിക്ഷയാണ് ശരത് പവാര്‍ അനുഭവിക്കുന്നത്. ഈ രണ്ടു കക്ഷികളും പ്രധാനമായും പ്രാദേശിക തലത്തില്‍ ഒതുങ്ങുന്നവയാകയാല്‍ പ്രഹരവും അവിടെ ഒതുങ്ങും. ദേശീയ തലത്തില്‍ അടിയേറ്റതാണ് കോണ്‍ഗ്രസിന്റെ പതനത്തിനു വൈപുല്യം നല്‍കുന്നത്. മഹാരാഷ്‌ട്രയിലും മറ്റിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കടപുഴകി വീണു. ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മിന്റെ വാലായി മാറി.

ഈ സാഹചര്യത്തിലാണ് ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രകടനം ശ്രദ്ധേയമാകുന്നത്. മഹാരാഷ്‌ട്രയില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മേല്‍ക്കൈ പതിന്മടങ്ങു ശോഭയോടെ തിരിച്ചു പിടിച്ചതിന് പുറമെ, ഉപതെരഞ്ഞെടുപ്പുകളില്‍ ബംഗാളിലും കേരളത്തിലും ഒഴികെ വന്‍ വിജയം കൈവരിക്കുകയും ചെയ്തല്ലോ. ഝാര്‍ഖണ്ഡില്‍ പരാജയപ്പെട്ടെങ്കിലും വോട്ടു വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാനും പല മേഖലകളിലേയ്‌ക്കും കടന്നുചെല്ലാനും ബിജെപിക്ക് കഴിഞ്ഞു. അടിത്തറ ഉറപ്പിക്കുമ്പോഴാണല്ലോ പ്രസ്ഥാനം വളരുന്നത്.

ഝാര്‍ഖണ്ഡിലും ബംഗാളിലുമൊക്കെ അവിടുത്തെ ഭരണ കക്ഷികള്‍ എങ്ങനെ വിജയം നേടി എന്നത് വിശകലനം ചെയ്യുമ്പോഴാണ്, പ്രതിപക്ഷം ഏറെ വിവാദമാക്കിയ പൗരത്വ ഭേദഗതി നിയമം എത്ര പ്രസക്തമാണെന്ന് ബോധ്യമാകുന്നത്. എന്തുകൊണ്ട് അവര്‍ അതിനെ എതിര്‍ക്കുന്നു എന്നതിനുള്ള ഉത്തരവും അതിലുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ വന്‍ സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കി അവരുടെ വോട്ടിന്റെ ബലത്തിലാണ് അവിടുത്തെ സര്‍ക്കാരുകള്‍ പിടിച്ചു നില്‍ക്കുന്നത്. തദ്ദേശീയരെ ഭരിക്കാന്‍ വിദേശ കുടിയേറ്റക്കാരെ ഏല്‍പിക്കുന്ന നടപടിയാണ് അവിടെ നടന്നുവരുന്നത്. ബിജെപി അവിടെയൊക്കെ നടത്തുന്നത് ഭരണം പിടിക്കാനുള്ള പോരാട്ടം എന്നതിനപ്പുറം ദേശീയത സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഭാരതീയരുടെ സ്വന്തം മണ്ണും വീടും സംസ്‌കാരവും ഭാഷയും ആചാരങ്ങളും സംരക്ഷിക്കാനുള്ള, ജീവന്മരണപ്പോരാട്ടമാണത്. അതിന്റെ തന്നെ വേറൊരു രൂപമാണ് കേരളത്തില്‍ നടക്കുന്നതും. കോണ്‍ഗ്രസ് ജയിച്ചാല്‍ ഭീകരവാദികള്‍ വിജയാഹ്ലാദം നടത്തുന്നതിന് ആഴത്തിലുള്ള അര്‍ഥമുണ്ട്. അവരുടെ മുദ്രാവാക്യങ്ങളില്‍ നിറഞ്ഞു നിന്നത് വിജയത്തിന്റെ ആഹ്ലാദം എന്നതിനേക്കാള്‍, ബിജെപിയുടെ തോല്‍വിയിലുള്ള ആഹ്ലാദമായിരുന്നു. അതിനര്‍ത്ഥം ബിജെപിയാണ് അവരുടെ ശത്രു എന്നാണ്. ബിജെപി പ്രതിനിധീകരിക്കുന്ന ദേശീയ വീക്ഷണമാണ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത്. ഇവിടെ നടക്കുന്ന ആചാര ലംഘനങ്ങളും ഹിന്ദു വിരുദ്ധ നടപടികളും ഇതിനോട് ചേര്‍ത്തു വായിക്കണം. അതിനൊപ്പം അണിചേരാന്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനോട് കൈകോര്‍ക്കാന്‍ മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കും ഒരു മനസ്സാക്ഷിക്കുത്തുമില്ല. എന്ത് സംഭവിച്ചാലും ബിജെപി തോല്‍ക്കണം എന്ന ചിന്ത ഇതില്‍നിന്നുണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ, നിലവിലെ കേന്ദ്ര ഭരണ സംവിധാനം നീങ്ങുന്നത് ശരിയായ ദിശയിലാണ് എന്ന വ്യക്തമായ സൂചന ഈ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. ഏതു വഴിക്കു പാടില്ല എന്ന മുന്നറിയിപ്പും അതില്‍ കാണാം.

Tags: bjpelectionJarkhandmaharashtrakeralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

India

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

Kerala

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

പുതിയ വാര്‍ത്തകള്‍

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.