Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബട്ടേംഗെ തോ കട്ടേംഗെ…വിഘടിച്ച് നിന്നാല്‍ ഹിന്ദുക്കള്‍ തുണ്ടം തുണ്ടമായി ചിതറും…മഹാരാഷ്‌ട്ര വോട്ടര്‍മാര്‍ ഏറ്റെടുത്തത് യോഗിയുടെ ഈ മുദ്രാവാക്യം

ഹിന്ദുക്കളെ സംവരണത്തിന്റെ പേരില്‍ പല വിഭാഗങ്ങളായി പിരിച്ച് ദുര്‍ബലമാക്കി അധികാരം നേടാനുള്ള കോണ്‍ഗ്രിന്റെ ശ്രമങ്ങള്‍ക്ക് മറുപടി കൊടുക്കുകയായിരുന്നു മോദി. പിന്നീട് യോഗിയുടെ ഈ മുദ്രാവാക്യം മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുദ്രാവാക്യമായി മാറി. പലര്‍ക്കും ഈ മുദ്രാവാക്യം മഹാരാഷ്‌ട്രയില്‍ ഏശുമോ എന്ന സംശയമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 05:54 pm IST
in India

ലഖ്നൗ: യോഗി ആദിത്യനാഥ് ആഗ്രയില്‍ ആഗസ്ത് മാസത്തില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ താക്കീതായിരുന്നു ‘ബട്ടേംഗെ തോ കട്ടേംഗെ’ എന്നത്. ബംഗ്ലാദേശിന്റെ ഉദാഹരണമെടുത്താണ് അദ്ദേഹം ഈ പ്രസംഗം നടത്തിയത്. വിഘടിച്ച് നിന്നാല്‍ , സാമൂഹ്യ വിരുദ്ധശക്തികള്‍ രാജ്യത്തെ പല കഷണങ്ങളാക്കി മുറിക്കും എന്ന അര്‍ത്ഥം വരുന്ന രീതിയിലായിരുന്നു ബട്ടേംഗെ തോ കട്ടേംഗെ എന്ന് യോഗി പറഞ്ഞത്. പ്രധാനമന്ത്രി മോദി മഹാരാഷ്‌ട്ര, ഛത്തീസ് ഗഢ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ മുദ്രാവാക്യത്തെ ഒന്ന് വ്യാഖ്യാനിച്ചു. ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നായിരുന്നു പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ ബട്ടേംഗെ തോ കട്ടേംഗെ എന്ന മുദ്രാവാക്യത്തെ എക് ഹെ തോ സേഫ് ഹൈ (ഒറ്റക്കെട്ടായി നിന്നാല്‍ സുരക്ഷിതരാകാം) എന്ന് മനോഹരമായി വ്യാഖ്യാനിച്ചതിന് പ്രധാനമന്ത്രി മോദിയെ യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. ഒബിസി, എസ് സി, എസ് ടി വിഭാഗത്തെ വിഭജിച്ച് ദുര‍്ബലമാക്കാനാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയും ശ്രമിക്കുന്നതെന്നായിരുന്നു മോദിയുടെ വ്യാഖ്യാനം. ഹിന്ദു വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ സുരക്ഷിതരായി നില്‍ക്കാന്‍ സാധിക്കൂ എന്ന് മോദി മഹാരാഷ്‌ട്രയില്‍ പ്രഖ്യാപിച്ചതിനും വലിയ ഇംപാക്ട് വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായി.

യോഗിയുടെ മുദ്രാവാക്യം മോദി മാറ്റിപ്പിടിക്കാന്‍ കാരണമുണ്ടായിരുന്നു. ബിജെപിയുടെ പഴയ നേതാവ് ഗോപിനാഥ് മുണ്ഡെയുടെ മകള്‍ പങ്കജ മുണ്ടെയും ഈയിടെ കോണ്‍ഗ്രിസില്‍ നിന്നും ബിജെപിയിലേക്ക് കുടിയേറിയ അശോക് ചവാനും ബട്ടേംഗെ തോ കട്ടേംഗെ എന്ന മുദ്രാവാക്യത്തെ തള്ളിപ്പറഞ്ഞിരുന്നു. അജിത് പവാറും ഈ മുദ്രാവാക്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപ്പോഴാണ് മോദി ഈ മുദ്രാവാക്യം അല്‍പം മാറ്റി ഏക് ഹെ തോ സേഫ് ഹെ എന്ന മുദ്രാവാക്യത്തിലേക്ക് മാറ്റി ചിട്ടപ്പെടുത്തിയത്. അതോടെ ഇന്ത്യാമുണന്നി പൊട്ടിത്തെറിക്കുകയായിരുന്നു.യോഗി ഒരു മുദ്രാവാക്യം പറയുന്നു, പിന്നീട് മോദി അതിനെ മാറ്റിപ്പറയുന്നു, ഇതില്‍ ആരാണ് ബിജെപിയുടെ നേതാവ്? എന്നിങ്ങനെ ബിജെപിയ്‌ക്കുള്ളില്‍ വിള്ളലുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വിലപ്പോയില്ല. ബട്ടേംഗെ തോ കട്ടേംഗെയും ഏക് ഹെ തോ സേഫ് ഹെയും മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ മുഖ്യമുദ്രാവാക്യമായി മാറിക്കഴിഞ്ഞിരുന്നു.

ഹിന്ദുക്കളെ സംവരണത്തിന്റെ പേരില്‍ പല വിഭാഗങ്ങളായി പിരിച്ച് ദുര്‍ബലമാക്കി അധികാരം നേടാനുള്ള കോണ്‍ഗ്രിന്റെ ശ്രമങ്ങള്‍ക്ക് മറുപടി കൊടുക്കുകയായിരുന്നു മോദി. പിന്നീട് യോഗിയുടെ ഈ മുദ്രാവാക്യം മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുദ്രാവാക്യമായി മാറി. പലര്‍ക്കും ഈ മുദ്രാവാക്യം മഹാരാഷ്‌ട്രയില്‍ ഏശുമോ എന്ന സംശയമുണ്ടായിരുന്നു.

ജാതി സംവരണത്തിന് വേണ്ടി വാദിച്ച് ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷറങ്ങളുടെ കൂടി പിന്തുണയോടെ അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ തകര്‍ക്കാന്‍ ഈ മുദ്രാവാക്യമേ പോംവഴിയുള്ളൂ എന്ന് മോദിക്കും ബിജെപി നേതാക്കള്‍ക്കും ശിവസേന (ഷിന്‍ഡെ) നേതാക്കള്‍ക്കും അറിയാമായിരുന്നു.

മഹാരാഷ്‌ട്രയിലെ ഉയര്‍ന്ന പോളിംഗ് പോലും ഈ മുദ്രാവാക്യത്തിന്റെ പ്രതിഫലനമായി ചിലര്‍ വ്യാഖ്യാനിക്കുന്നു. ഈ മുദ്രാവാക്യം ഉള്ളിലേന്തിയാണ് മഹാരാഷ്ടയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ ചെന്ന് മഹായുതിയ്‌ക്ക് അവര്‍ വോട്ട് നല്‍കിയതെന്നും പറയപ്പെടുന്നു. മഹാരാഷ്‌ട്രയില്‍ 288ല്‍ 230 സീറ്റുകളും നേടി ബിജെപി നേതൃത്വത്തിലുള്ള മഹായുതിയുടെ വിജയം യോഗിയുടെ ബട്ടേംഗെ തോ കട്ടേംഗെ എന്ന മുദ്രാവാക്യത്തിന്റെ വിജയമായി കാണുകയാണ് എല്ലാവരും.

Tags: YogiadityanathDevendrafadnavisMaharashtraElectionResultsBatengetohkatengeMahayutiwins
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

Kerala

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.