Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി;ആഞ്ഞടിച്ച് നയന്‍താര

Janmabhumi Online by Janmabhumi Online
Nov 16, 2024, 06:43 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ ;ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്ന് നയന്‍താര. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ ട്രെയ്‌ലറില്‍ ‘നാനും റൗഡി താന്‍’ സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാട്ടി ധനുഷ് നയന്‍താരയ്‌ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നടി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ധനുഷിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് നയന്‍താര തന്റെ സോഷ്യല്‍ മീഡിയ പേജില്‍ മൂന്ന് പേജ് ദൈര്‍ഘ്യമുള്ള കുറിപ്പ് പങ്കിട്ടിരിക്കുന്നത്

നയന്‍താരയെ നായികയാക്കി വിഘ്‌നേശ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ സിനിമയെ കുറിച്ചും ഇതിലെ ഗാനത്തിന്റെ രംഗവും ട്രെയ്‌ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാനങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍, ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തു വന്നപ്പോള്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ട്രെയ്‌ലറില്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്‌ക്ക് നോട്ടീസ് അയയ്‌ക്കുകയായിരുന്നു.

വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളത് എന്നാണ് നയന്‍താര വെളിപ്പെടുത്തുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചിത്രം വന്‍വിജയമായെങ്കിലും ധനുഷിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതില്‍ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല എന്നാണ് നയന്‍താര പറയുന്നത്.

നയന്‍താരയുടെ കത്ത്:

പ്രിയപ്പെട്ട ധനുഷ് കെ രാജ,

S/o കസ്തൂരി രാജ, B/o സെല്‍വരാഘവന്‍

നിരവധി തെറ്റായ കാര്യങ്ങള്‍ ശരിയാക്കാന്‍ വേണ്ടിയുള്ള തുറന്ന കത്താണിത്.

നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടന്‍, ഇത് വായിച്ച് മനസിലാക്കേണ്ടതുണ്ട്. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന സിനിമ എന്നെ പോലുള്ളവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തില്‍ യാതൊരു ബന്ധവുമില്ലാത്ത സെല്‍ഫ് മെയ്ഡായ സ്ത്രീയാണ് ഞാന്‍, ഇന്ന് ഞാന്‍ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താന്‍ ഏറെ പാടുപെടേണ്ടി വന്ന ഒരാള്‍. എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല. എന്റെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ റിലീസ് ഞാന്‍ മാത്രമല്ല, എന്റെ നിരവധി ആരാധകരും അഭ്യുദയകാംക്ഷികളും ഏറെ കാത്തിരുന്നു. ഞങ്ങള്‍ക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്റ്റ് കൊണ്ടുപോവാന്‍ സിനിമാ സുഹൃത്തുക്കളും മുഴുവന്‍ ടീമും വേണ്ടി വന്നു.

സിനിമയ്‌ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങള്‍ തീര്‍ക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്റ്റിനായി അവരുടെ പരിശ്രമവും സമയവും നല്‍കിയ ആളുകളെയും ബാധിക്കുന്നു. എന്നെയും എന്റെ ജീവിതത്തെയും എന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ഇന്‍ഡസ്ട്രിയിലെ അഭ്യുദയകാംക്ഷികളില്‍ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളില്‍ നിന്നുള്ള ഓര്‍മ്മകളും ഉള്‍പ്പെടുന്നു, എന്നാല്‍ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താന്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഞങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി റിലീസിന് നിങ്ങളുടെ എന്‍ഒസി കിട്ടാനായി കാത്തിരുന്ന നീണ്ട രണ്ട് വര്‍ഷത്തിന് ശേഷം, നിങ്ങളത് അനുവദിക്കാന്‍ വിസമ്മതിച്ചതിനാല്‍, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പരിഹരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വല്‍ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാന്‍ ഒന്നിലധികം തവണ അഭ്യര്‍ത്ഥിച്ചിട്ടും നിങ്ങള്‍ അനുവദിച്ചില്ല. നാനും റൗഡി താനിലെ ഗാനങ്ങള്‍ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികള്‍ വന്നത് യഥാര്‍ത്ഥ വികാരങ്ങളില്‍ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെന്ററിയില്‍ ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇതിലും മികച്ച പാട്ടുകള്‍ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിന് വിസമ്മതിച്ചപ്പോള്‍ എന്റെ ഹൃദയം തകര്‍ത്തു.

ബിസിനസ് നിര്‍ബന്ധങ്ങളാലോ പണസംബന്ധമായോ പ്രശ്‌നങ്ങളോ ആണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അതു മനസിലാക്കാവുന്നതാണ്. എന്നാല്‍ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങള്‍ ഇത്രയും കാലം മനപ്പൂര്‍വ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീല്‍ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളില്‍ ചിത്രീകരിച്ച ചില വീഡിയോകളുടെ (വെറും 3 സെക്കന്‍ഡ്) ഉപയോഗത്തെ നിങ്ങള്‍ ചോദ്യം ചെയ്തതു കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. അതും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതിനകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് ദൃശ്യങ്ങള്‍ക്കും മറ്റും 10 കോടി രൂപ നിങ്ങള്‍ ക്ലെയിം ചെയ്തു! കേവലം 3 സെക്കന്‍ഡിനുള്ള നഷ്ടപരിഹാരമായി കോടികള്‍. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെ കുറിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളില്‍ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങള്‍ പ്രസംഗിക്കുന്നത് നിങ്ങള്‍ ചെയ്യുന്നില്ല, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തില്‍!

ഒരു നിര്‍മ്മാതാവ് സെറ്റിലെ എല്ലാ വ്യക്തികളുടെയും ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഒരു ചക്രവര്‍ത്തിയാകുമോ? ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശത്തില്‍ നിന്നുള്ള എന്തെങ്കിലും വ്യതിയാനം നിയമപരമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമോ? നിങ്ങളുടെ നിയമപരമായ അറിയിപ്പ് എനിക്ക് ലഭിച്ചു, നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ അതിനോട് ഉചിതമായി പ്രതികരിക്കും. ഞങ്ങളുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് വേണ്ടി നാനും റൗഡി താനുമായി ബന്ധപ്പെട്ട എലമെന്റുകള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാനുള്ള നിങ്ങളുടെ വിസമ്മതം പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടു നിങ്ങള്‍ക്ക് കോടതിയില്‍ ന്യായീകരിക്കാനായേക്കാം. എന്നാല്‍ അതിലൊരു ധാര്‍മ്മിക വശമുണ്ടെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അത് ദൈവത്തിന്റെ കോടതിയില്‍ പ്രതിരോധിക്കേണ്ടപ്പെടും.

സിനിമ പുറത്തിറങ്ങി ഏകദേശം 10 വര്‍ഷമായി, ലോകത്തിന് മുന്നില്‍ മുഖംമൂടി ധരിച്ച് ഒരാള്‍ ഇപ്പോഴും നീചമായി തുടരാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ആ ചിത്രം മാറിയിട്ടും, ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയായി മാറിയിട്ടും നിങ്ങള്‍ ആ സിനിമയെ കുറിച്ചു പറഞ്ഞ ഭയാനകമായ കാര്യങ്ങള്‍ ഞാന്‍ മറന്നിട്ടില്ല. റിലീസിന് മുമ്പായി നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഇതിനകം ഞങ്ങള്‍ക്ക് ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആയത് നിങ്ങളുടെ ഈഗോയെ വല്ലാതെ വേദനിപ്പിച്ചതായി ഫിലിം സര്‍ക്കിളുകളില്‍ നിന്ന് ഞാന്‍ മനസിലാക്കി. ഈ സിനിമയുമായി ബന്ധപ്പെട്ട അവാര്‍ഡ് ഫങ്ഷനുകളില്‍ (ഫിലിംഫെയര്‍ 2016) അതിന്റെ വിജയത്തെ കുറിച്ചുള്ള നിങ്ങളുടെ അതൃപ്തി സാധാരണക്കാര്‍ക്ക് പോലും വ്യക്തമായി മനസിലാക്കാനാവും.

Tags: tamil movieNayantharaDhanushNetflixLATEST
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ‘ജോറ കയ്യെ തട്ട്ങ്കെ’എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു.

Entertainment

“കലയ്‌ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം”: തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്‌ക്കുന്നതായി കമൽ ഹാസൻ

Entertainment

ലോകേഷ് കനകരാജിന്റെ എൽ സി യുവിലെ അടുത്ത ചിത്രം “ബെൻസ്” ചിത്രീകരണം ആരംഭിച്ചു

Entertainment

ഹിറ്റ്‌ സംവിധായകൻ എഴിൽ ചിത്രം ‘ ദേസിംഗ് രാജാ 2 ‘ – ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.

New Release

വിജയ് സേതുപതി- അറുമുഗകുമാർ ചിത്രം ‘എയ്‌സ്‌’ റിലീസ് 2025 മെയ് 23 ന്

പുതിയ വാര്‍ത്തകള്‍

മാധവി ബുച്ചിന് ക്‌ളീന്‍ ചിറ്റ്, ആരോപണങ്ങള്‍ അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലെന്ന് ലോക്പാല്‍

മണ്‍സൂണ്‍ മഴയുടെ മാറുന്ന സ്വഭാവം

കരുതലേറെ വേണം കാലവര്‍ഷത്തില്‍

31 ന് പടിയിറങ്ങും പന്തീരായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ സര്‍ക്കാര്‍

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

മഴക്കാല രോഗങ്ങളും പ്രതിരോധവും

ഭരണസമിതി അംഗത്വം തുടര്‍ച്ചയായി മൂന്നുതവണ മാത്രം : സഹകരണ നിയമ ഭേദഗതി ശരിവച്ച് ഡിവിഷന്‍ ബഞ്ച്

പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടു; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies