Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈനീസ് അതിര്‍ത്തിയിലെ അയയുന്ന സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 08:04 am IST
in Editorial

ഭാരതവും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. യുദ്ധത്തിലേയ്‌ക്കു വരെ വഴിതെളിച്ച വിഷയത്തില്‍, ഒടുവിലത്തേതായിരുന്നു നാലര വര്‍ഷം മുന്‍പ് ഗാല്‍വന്‍ താഴ്വരയില്‍ ഇരുരാജ്യങ്ങളിലെയും പട്ടാളക്കാര്‍ ഏറ്റുമുട്ടിയ സംഭവം. ഭാരതത്തിന്റെ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ചൈനീസ് പക്ഷത്തു നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയ്യാറായിട്ടില്ല. ഈ പ്രശ്നത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. രക്തം മരവിപ്പിക്കുന്ന തണുപ്പില്‍ ഇരു ഭാഗത്തും 50,000 വരുന്ന സൈനികര്‍ പൂര്‍ണ്ണസജ്ജരായി മുഖാമുഖം നില്‍ക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഭാരതവുമായി ഒത്തുതീര്‍പ്പിന് ഇപ്പോള്‍ ചൈന തയ്യാറായിരിക്കുകയാണ്. ഒരു വിട്ടു വീഴ്ചയുമില്ലെന്ന ഭാരതത്തിന്റെ ഉറച്ച നിലപാടിനു മുന്നില്‍ ചൈന അടിയറവ് പറഞ്ഞിരിക്കുന്നു എന്ന് അര്‍ഥം. അതിര്‍ത്തിയില്‍ തര്‍ക്കം ബാക്കി നിന്ന ഡെംചോക്ക്, ഡെപ്‌സാങ് സമതലം എന്നിവിടങ്ങളില്‍ പട്രോളിങ് പുനരാരംഭിക്കാനുള്ള തീരുമാനം നയതന്ത്രരംഗത്തെ ഭാ്രതത്തിന്റെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ്. 2020നു മുമ്പുള്ള സ്ഥാനങ്ങളിലേക്ക് ഇരു രാജ്യങ്ങളിലെയും സൈനികര്‍ മടങ്ങിപ്പോകും. അതിര്‍ത്തികളില്‍ നിന്നു പരസ്പരം സൈന്യത്തെ പിന്‍വലിക്കുന്നതിനും പിന്നീട് പൂര്‍ണമായ അതിര്‍ത്തിത്തര്‍ക്ക പരിഹാരത്തിനും ഇതു വഴിവക്കും.

അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയെ വളഞ്ഞിട്ടു പിടിക്കുന്നതില്‍ നാം വിജയിച്ചു എന്നതിന്റെ സൂചന കൂടിയാണ് ചൈനയുടെ പിന്മാറ്റം. ഇരുരാജ്യങ്ങളും തമ്മില്‍ 21 വട്ടം സൈനികതല ചര്‍ച്ചകളും 17 വട്ടം നയതന്ത്ര ചര്‍ച്ചകളും നടത്തിയ ശേഷമാണ് ഇപ്പോഴത്തെ ധാരണയിലെത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങളും രാഷ്‌ട്രീയമായ ഇച്ഛാശക്തിയും കാണിച്ചു. കഴിഞ്ഞ ജൂലൈയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ചൈനയുടെ വിദേശമന്ത്രി വാങ് യീയെ എസ്.സി.ഒ സമ്മേളനത്തിനിടയ്‌ക്കു വച്ചും പിന്നീട് ലാവോസില്‍ വച്ചും കണ്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ മാസം റഷ്യയില്‍ വച്ചും വാങ് യീയെ കണ്ടു സംസാരിച്ചു. ചൈനയില്‍ നിന്നു നേരിട്ടുള്ള വിദേശനിക്ഷേപത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പിന്തുണച്ചു. ഇതെല്ലാം പരിഹാരത്തിനുള്ള പടികളായിരുന്നു.

വ്യാപാര മാന്ദ്യവും കടുത്ത തൊഴിലില്ലായ്‌മയും നേരിടുന്ന ചൈനയ്‌ക്ക് അതിര്‍ത്തിയില്‍ സമാധാനം പുലരുന്നതിനേക്കാള്‍ പ്രധാനം ഭാരതവുമായുള്ള വ്യാപാരം തന്നെയാണ്. ചൈനയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി നാമാണ്. രണ്ടാമതാണ് അമേരിക്ക. അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ വ്യാപാര ചര്‍ച്ച പുനരാരംഭിക്കുകയുള്ളൂ എന്ന ഭാരതത്തിന്റെ ഇളക്കമില്ലാത്ത നിലപാടിനുമുന്നില്‍ അടിയറവ് പറയുകയല്ലാതെ ചൈനയ്‌ക്ക് രക്ഷയില്ലാതായി. വളരെ ക്ഷമാപൂര്‍വ്വം സ്ഥിരോത്സാഹത്തോടെ നടത്തിയ നയതന്ത്രത്തിലൂടെയാണ് ഇതു സാധിച്ചത്. നിയന്ത്രണ രേഖയ്‌ക്കടുത്ത് ഭാരതം അതിവേഗം റോഡും പാലവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചെടുത്തത് സ്വാഭാവികമായും ചൈനയെ ആശങ്കപ്പെടുത്തി. അന്താരാഷ്‌ട്രവേദികളില്‍ ചൈനീസ് നിലപാടുകളെ തുറന്നു കാട്ടാനും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി ജയശങ്കറും ശ്രമിച്ചതും വിജയിച്ചതും, ഭാരതവുമായി സൗഹാര്‍ദ്ദമാണ് നല്ലത് എന്ന ബോധ്യത്തിലെത്താന്‍ ചൈനയെ പ്രേരിപ്പിച്ചു.

ഇക്കാര്യങ്ങളൊക്കെ ശരിയാണെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ വിശ്വസിച്ചുകൂടാ എന്നതാണ് അനുഭവ പാഠം. ഭായി ഭായി മുദ്രാവാക്യം മുഴങ്ങിയതിനു തൊട്ടുപിന്നാലെ നടന്ന 1962 ലെ ചൈനീസ് ആക്രമണം മറക്കാനാവില്ല. അതുകൊണ്ടുതന്നെ കരുതല്‍ അത്യാവശ്യവുമാണ്. എങ്കിലും സംഘര്‍ഷാവസ്ഥയ്‌ക്ക് അയവു വരുന്നത് എന്തുകൊണ്ടും നല്ലതു തന്നെ.

Tags: BRICS Summit 2024Chinese President Xi JinpingIndia Prime Minister Narendra ModiindiaChinese border
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.