Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സത്യസരണി മതംമാറ്റ കേന്ദ്രമെന്ന് ഇ ഡിയും; പിഎഫ്‌ഐയുടെ വിദേശത്തെ ഫണ്ട് ശേഖരണത്തിന്റെ മാര്‍ഗങ്ങള്‍ കണ്ടെത്തി

Janmabhumi Online by Janmabhumi Online
Oct 20, 2024, 10:43 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പിഎഫ്ഐ) വിദേശ രാജ്യങ്ങളില്‍ നിന്നു ഫണ്ട് വന്നതിന്റെ മാര്‍ഗങ്ങള്‍ ഇ ഡി കണ്ടെത്തി. സിംഗപ്പൂര്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ 13,000ല്‍ അധികം അംഗങ്ങളെ വിദേശത്തു നിന്നുള്ള ഫണ്ട് ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.

മുസ്ലിം പ്രവാസികള്‍ക്കെന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പിഎഫ്ഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റികള്‍ രൂപീകരിച്ചു. സമാഹരിച്ച തുക സര്‍ക്യൂട്ട് ബാങ്കിങ് വഴികളിലൂടെയും ഹവാല ഇടപാടുകളിലൂടെയും കുഴല്‍പ്പണമായും ഭാരതത്തിലെത്തിച്ചു. ഇങ്ങനെയെത്തുന്ന പണം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്ന് ഇ ഡി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

സമാധാനാന്തരീക്ഷം തകര്‍ക്കാനും വര്‍ഗീയ കലാപമുണ്ടാക്കാനും പിഎഫ്ഐ ഇടപെട്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകര്‍ക്കാനും സാമുദായിക സൗഹാര്‍ദമില്ലാതാക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനപ്പെട്ടതും വൈകാരികമായി പ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരേ ആക്രമണം നടത്താന്‍ മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ചെന്നും ഇ ഡി പറയുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടുകയും പൂട്ടി മുദ്രവയ്‌ക്കുകയും ചെയ്ത മലപ്പുറത്തെ സത്യസരണി മതം മാറ്റത്തിന്റെയും ഭീകരവാദ പ്രവര്‍ത്തനത്തിന്റെയും കേന്ദ്രം. സത്യസരണിയില്‍ റെയ്ഡ് നടത്തി മുദ്ര വച്ചത് നേരത്തെയായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുന്നത്. നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രമാണ് സത്യസരണി.

ഹവാല അടക്കം രാജ്യവിരുദ്ധ പ്രവര്‍ത്തങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ ഡി സത്യസരണിക്ക് പൂട്ടിട്ടത്. മഞ്ചേരിയിലെ ഭീകര കേന്ദ്രങ്ങളാണ് സത്യസരണിയും ഗ്രീന്‍വാലിയും. ഗ്രീന്‍വാലിയില്‍ ആയുധപരിശീലനങ്ങള്‍ അടക്കം നടന്നിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ കുടുക്കി മതപരിവര്‍ത്തനം നടത്തുന്ന സത്യസരണിയില്‍ നടക്കുന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങളാണെന്നത് പുറത്ത് വന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സത്യ സരണി മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇ ഡി  വ്യക്തമാക്കുന്നു.

2016ല്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സത്യസരണി പൂട്ടണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയിരുന്നു. നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ ആണ് സത്യസരണിയിലൂടെ മതംമാറ്റത്തിന് വിധേയമായിട്ടുള്ളത്. സ്വധര്‍മത്തിലെക്ക് തിരിച്ച് വന്ന നിരവധി യുവതികള്‍ സത്യസരണിയെക്കുറിച്ചും അവിടെ നടക്കുന്ന മതപരിവര്‍ത്തന ശ്രമങ്ങളെ പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി ആയി വിരമിച്ച ബി. സന്ധ്യ സത്യസരണിയില്‍ കയറി അന്വേഷം നടത്തിയെങ്കിലും രാഷ്‌ട്രീയ ഇടപെടല്‍ മൂലം തുടര്‍നടപടികള്‍ ഉണ്ടായില്ല.

അഖിലയെ ഹാദിയയും നിമിഷയെ ഫാത്തിമയുമാക്കി മതമാറ്റിയത് സത്യസരണിയിലാണ്. വൈക്കം സ്വദേശി അഖിലയെ ലൗജിഹാദിലൂടെ മതം മാറ്റി ഹാദിയ ആക്കിയതില്‍ സത്യസരണിയുടെ പങ്ക് നിര്‍ണായകമായിരുന്നെന്ന് പിതാവ് അശോകന്‍ പോലീസിന് മൊഴി നല്കിയിരുന്നു. സത്യസരണി ജീവനക്കാരിയായി സൈനബയ്‌ക്കായിരുന്നു നിര്‍ണായക റോള്‍. അഖില കേസ് നടത്തിപ്പിന് പോപ്പുലര്‍ ഫ്രണ്ട് മണിക്കൂറുകള്‍കൊണ്ട് കോടികള്‍ ശേഖരിക്കുകയും ചെലവാക്കുകയും ചെയ്തു. സുപ്രീം കോടതി വിധിക്ക് ശേഷം അഖിലയും, ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സംരക്ഷണം നല്കിയിരുന്നു. ഷെഫിന്‍ ജഹാനുമായി വിവാഹ ബന്ധം വേര്‍പ്പെട്ടെന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്തുവന്നത്.
കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെയാണ് നിമിഷയെ കാണാതായത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി.

അന്വേഷണത്തിനൊടുവില്‍ നിമിഷ മതപരിവര്‍ത്തനം നടത്തിയെന്ന റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ദന്തല്‍ കോളജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. തുടര്‍ന്ന് സത്യസരണിയില്‍ എത്തി മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ചു. ബന്ധുക്കള്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യം പറഞ്ഞു. പിന്നീട് അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി 2016 ജൂണ്‍ നാലിന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ എത്തിയെന്നും ഭര്‍ത്താവ് ഭീകരപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടെന്നും സന്ദേശം വീട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു. നിലവില്‍ അഫ്ഗാന്‍ തടവിലാണ് നിമിഷ.

സത്യസരണിയിലേതുള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ പിഎഫ്ഐ കീഴിലുണ്ടായിരുന്ന 56.56 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു.

Tags: popular frontSatyasaraniconversion centerEnforcement Directorate(ED)
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്ക് വിദേശങ്ങളില്‍ നിന്നെത്തിയത് 262 കോടി

Kerala

പോലീസ് തൊടാതെ ഭീകര സംഘടനയുടെ പേരിൽ വെയിറ്റിങ് ഷെഡ്; പോപ്പുലർ ഫ്രണ്ട് കൊട്ടുവള്ളി പഞ്ചായത്തിൽ ഷെഡ് സ്ഥാപിച്ചത് 2018ൽ

Kerala

നിരോധനം ഒഴിവാക്കാന്‍ കുതന്ത്രം; സ്ലീപ്പര്‍ സെല്ലുകള്‍ ഉണര്‍ന്നു; പേരില്ല, നേതാക്കള്‍ അജ്ഞാതര്‍

Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

അർജന്റീനയുമായിട്ടുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി :  പ്രസിഡന്റ് മിലേയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies