Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ നടന്ന തീവണ്ടിയപകടം അട്ടിമറിയാണോ എന്ന് സംശയം; റെയില്‍പ്പാളത്തില്‍ ചുറ്റികയുപയോഗിച്ച് കേടുവരുത്തിയതായി സംശയമെന്ന് എന്‍ഐഎ

തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നില്‍ മനപൂര്‍വ്വമുള്ള അട്ടിമറിയാണോ എന്ന് സംശയം. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായി എന്‍ഐഎ സംശയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 06:06 pm IST
in India
തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ കഴിഞ്ഞ ദിവസം നടന്ന തീവണ്ടിയപകടത്തില്‍ അട്ടിമറി നടന്നുവെന്ന് സംശയിക്കും വിധം പാളം ചുറ്റികകൊണ്ടടിച്ച് കേടുവരുത്തിയ നിലയില്‍

തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ കഴിഞ്ഞ ദിവസം നടന്ന തീവണ്ടിയപകടത്തില്‍ അട്ടിമറി നടന്നുവെന്ന് സംശയിക്കും വിധം പാളം ചുറ്റികകൊണ്ടടിച്ച് കേടുവരുത്തിയ നിലയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നില്‍ മനപൂര്‍വ്വമുള്ള അട്ടിമറിയാണോ എന്ന് സംശയം. റെയില്‍പ്പാളത്തില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ച് കേടുവരുത്തിയതായി എന്‍ഐഎ സംശയിക്കുന്നു. കേടുവരുത്തിയ റെയില്‍പ്പാളത്തിന്റെ ഫോട്ടോ എന്‍ഐഎ പുറത്തുവിട്ടു.

തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളും ജിഹാദി സംഘങ്ങളും ശ്രമങ്ങള്‍ നടത്തുന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ഐഎയും അപകടം നടന്നയുടന്‍ സ്ഥലം സന്ദര്‍ശിച്ചത്.

മൈസൂരു-ധര്‍ഭംഗ ഭാഗ്മതി എക്സ്പ്രസാണ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ കൂട്ടിയിടിച്ചത്. അപകടം നടന്ന സ്ഥലത്തെ പാളത്തില്‍ ബോള്‍ട്ടുകളും ചില ഭാഗങ്ങളും കാണാതായിട്ടുണ്ട് എന്നും എന്‍ഐഎ പറയുന്നു. പാളത്തില്‍ കൂടം കൊണ്ട് ശക്തമായി അടിച്ചതിന്റെ ഫലമായി കേടും വന്നിട്ടുണ്ട്.

തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം:

तमिलनाडु में हुआ ट्रेन हादसा कितना भयानक है. ट्रेन के डिब्बे यहां-वहां बिखरे हुए हैं.
शायद "रेल मंत्री" की नजरों में ये भी एक छोटी घटना हो। #TRAIN #TrainAccident

A.S pic.twitter.com/ivilF21gDV

— Abiha Sayyad 💝 (@sayyedAbiha) October 12, 2024

സെപ്തംബര്‍ 22ന് പൊന്നേരി എന്ന സ്ഥലത്തും ഇതേ രീതിയിലുള്ള അട്ടിമറിശ്രമം നടന്നതായി പൊലീസ് പറയുന്നു. ഇപ്പോള്‍ അപകടം നടന്ന കവരൈപ്പേട്ടൈയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് പൊന്നേരി. അവിടുത്തെ സിഗ്നല്‍ ബോക്സ് അടക്കം അട്ടിമറിക്കാന്‍ എടുത്തുമാറ്റിയിരുന്നു.

കവരൈപ്പേട്ടൈയില്‍ യാത്രാതീവണ്ടി പാളം മാറിയോടി ചരക്ക് തീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. 19 യാത്രക്കാര്‍ക്ക് പരിക്കേറ്റു. 13 കോച്ചുകള്‍ ഇടിയുടെ ആഘാതത്തില്‍ പാളം തെറ്റി. രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ഉന്നതതല അന്വേഷണത്തില്‍ റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 16 മണിക്കൂറുകള്‍ എടുത്താണ് പാളം നേരെയാക്കിയത്.

ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായ അതേ രീതിയിലുള്ള അപകടമാണ് കവരൈപ്പേട്ടൈയിലും ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ യാത്രാതീവണ്ടി വന്നിടിച്ചാണ്അവിടെയും അപകടം ഉണ്ടായത്. ബാലസോറില്‍ അന്ന് 293 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഇവിടെ യാത്രാ തീവണ്ടി വേഗം കുറവായിരുന്നതിനാല്‍ അപകടം ഗൗരവമായില്ല.

ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് വരുത്തിതീര്‍ക്കല്‍  ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിനെതിരെ അഴിമതി ഒന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ സംവിധാനങ്ങള്‍ പരാജയമാണെന്ന പ്രതീതി വരുത്തിതീര്‍ക്കലാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചിരുന്നു. നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ ആസൂത്രിത ശക്തികളാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുപോലെ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നിലും ചില ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് എന്‍ടിഎ എന്ന മത്സരപ്പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം, ഇന്ത്യന്‍ റെയില്‍വേ എന്നിവയ്‌ക്ക് പുറമെ, സുപ്രീംകോടതിയെയും അടിക്കടി പ്രതിപക്ഷം അവര്‍ക്ക് ചേരാത്ത വിധി വരുമ്പോള്‍ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ ആഴ്ചയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കിയ മുന്നറിയിപ്പ്

ട്രെയിനപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഗൂഢാലോചന നടക്കുന്നതായി തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ കൂടെക്കൂടെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി ഭയാനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പബ്ലിക് ടിവി ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമി കഴിഞ്ഞ ആഴ്ചയിലാണ് മുന്നറിയിപ്പ് നല്‍കിയത്.. ജനങ്ങള്‍ തന്നെ പാളങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നവരെ കണ്ടെത്തി പിടികൂടണമെന്നായിരുന്നു അര്‍ണാബ് ഗോസ്വാമി മുന്നോട്ട് വെച്ച നിര്‍ദേശം.

ഒരു ദിവസം തീവണ്ടിയെ ആശ്രയിക്കുന്നത് 2.4 കോടി ജനങ്ങള്‍

ഇന്ത്യയില്‍ ഓരോ ദിവസവും ഏകദേശം 2.4 കോടി ജനങ്ങളും റെയില്‍വേയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഒരു മാസം 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ തന്നെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ട്രെയിനപടകങ്ങള്‍ വരുത്തിവെയ്‌ക്കുന്ന ദുരന്തം വ്യാപകമാണ്. അതുകൊണ്ടാണ് ജനങ്ങള്‍ തന്നെ പാളങ്ങളിലും ശ്രദ്ധവെയ്‌ക്കണമെന്ന് അര്‍ണാബ് ഗോസ്വാമി പറയുന്നത്.
കാളിന്ദി എക്സ്പ്രസ് പാളം തെറ്റേണ്ടതായിരുന്നു
കഴിഞ്ഞ ദിവസം കാളിന്ദി എക്സ്പ്രസ് പാളം തെറ്റലിന്റെ വക്കിലായിരുന്നുവെന്നും നേരിയ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അര്‍ണാബ് ഗോസ്വാമി പറയുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വലിയൊരു ദുരന്തം ഒഴിവായി. കാണ്‍പൂരില്‍ വെച്ചാണ് കാളിന്ദി എക്സ് പ്രസ് പാളം തെറ്റി വലിയൊരു അപകടം സംഭവിക്കേണ്ടിയിരുന്നത്. 1500 പേരോളം തീവണ്ടിയില്‍ ഉണ്ടായിരുന്നു. അപകടം സംഭവിച്ചിരുന്നെങ്കില്‍ അത് വലിയൊരു ദുരന്തമാകുമെന്ന് മാത്രമല്ല, യോഗി സര്‍ക്കാരിനും മോദി സര്‍ക്കാരിനും ഇന്ത്യന്‍ റെയില്‍വേ മന്ത്രിയ്‌ക്കും തീരാക്കളങ്കമായി മാറുമായിരുന്നു.

പാളത്തില്‍ പെട്രോള്‍ നിറച്ച കുപ്പി, ഗ്യാസ് സിലിണ്ടര്‍

ട്രെയിനപകടം എന്നത് അറിയാതെ സംഭവിക്കുന്ന ഒന്നാണെന്നും ഇത് അറിഞ്ഞുകൊണ്ടുള്ള അപകടം വരുത്തിവെയ്‌ക്കലാണെന്നും അര്‍ണാബ് പറയുന്നു. കാളിന്ദി എക്സ് പ്രസിനെ പാളം തെറ്റിച്ച് വന്‍ അപകടമുണ്ടാക്കാനായി പാളത്തില്‍ പെട്രോള്‍ നിറച്ച കുപ്പി സ്ഥാപിച്ചിരുന്നു. ട്രെയിന്‍ സിലിണ്ടറിലൂടെ കയറിയിറങ്ങുമ്പോള്‍ കുപ്പിപൊട്ടിത്തെറിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ട്രെയിന്‍ പാളം തെറ്റിക്കുന്നതോടൊപ്പം തീപ്പിടിത്തം ഉണ്ടാക്കുകയും ലക്ഷ്യമായിരുന്നു.
ഇതുപോലെ റെയില്‍പാളത്തില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയെന്നും മറ്റൊരു കേസില്‍ സ്ഫോടനകവസ്തുക്കള്‍ നിറച്ച പലഹാരബോക്സ് കണ്ടെത്തിയെന്നും അര്‍ണാബ് ഉദാഹരണങ്ങള്‍ നിരത്തുന്നു.
യുപിയിലെ റെയില്‍ട്രാക്കില്‍ 30 കിലോ ഭാരമുള്ള മരത്തടി
30 കിലോ ഭാരമുള്ള മരത്തടി റെയില്‍വേ ട്രാക്കില്‍ കൊണ്ടുവച്ച രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ആഴ്ചകളേ ആകുന്നുള്ളൂ. ട്രെയിന്‍ പാളം തെറ്റിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. റെയില്‍ പാളങ്ങളില്‍ നിന്നും ട്രെയിനുകള്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന സാധനങ്ങള്‍ അടിക്കടി കണ്ടെത്തുകയാണ്. കഴിഞ്ഞ ദിവസം ഒരു കൂട്ടിയെക്കൊണ്ട് മുതിര്‍ന്ന ഒരാള്‍ കല്ലുകള്‍ പാളത്തില്‍ നിരത്തുന്ന വീഡിയോ വൈറലായിരുന്നു. ഇതും ട്രെയിനപകടം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്. ഇതോടെ ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദ് നടത്തുന്നതിന് ആസൂത്രിത നീക്കം നടക്കുന്നതായി സംശയം ഉണരുകയാണ്.
ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദോ?
ഇതിനിടെ, ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യയില്‍ അതിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ( സ്ലീപ്പര്‍ സെല്ലുകള്‍ ) ഇന്ത്യയില്‍ തീവണ്ടിയപകടങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ശ്രമിക്കുന്നു. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും കൊടുംഭീകരനായ ഫര്‍ഹത്തുള്ള ഘോരി ആണ്. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് ഉണ്ടെന്ന സംശയം ബലപ്പെടുന്നത്.

 

Tags: MysoreDarbhangaTrainIndainrailwaysTamilnadusabotageTrainaccidentAshwiniVaishnawIndianrailwaykavaraipettaitrainaccidentBalasoretrainaccident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

News

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

India

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.