Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ തൊട്ടാല്‍ പൊള്ളും. ഭക്തരുടെ രോദനത്തില്‍ ആനന്ദിക്കുന്ന ഇടതു സര്‍ക്കാര്‍ ദര്‍ശന സംവിധാനത്തിലെ പരിഷ്‌കാരം പിന്‍വലിക്കണം; എന്‍. ഹരി

ഓണ്‍ലൈന്‍ ദര്‍ശനത്തിനൊപ്പം സ്‌പോട്ട് ബുക്കിംഗ് കൂടി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ള പ്രതിസന്ധി മാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 05:20 pm IST
inKerala, Kottayam

കോട്ടയം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രം ദര്‍ശനം എന്ന ഇടതു സര്‍ക്കാര്‍ തീരുമാനം സ്ത്രീപ്രവേശനത്തിലൂടെ തീര്‍ഥാടനം അട്ടിമറിച്ച നിരീശ്വരവാദികളായ ഇടതുസര്‍ക്കാര്‍ അയ്യഭക്തര്‍ക്കും ഹൈന്ദവ വിശ്വാസികള്‍ക്കും നേരെ നടത്തുന്ന പുതിയ കടന്നാക്രമണവും വെല്ലുവളിയുമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി . മാലയിട്ട് വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തലക്ഷങ്ങളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച് വീണ്ടും ശബരിമലയില്‍ അശാന്തി പടര്‍ത്താനുളള രഹസ്യ അജണ്ടയാണ് ഇത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എടുത്ത ഈ തീരുമാനം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രി വി.എന്‍ വാസവന്‍ ഇത് തീക്കളിയാണെന്ന് മനസിലാക്കണം. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങളോളം കാല്‍നടയായി സഞ്ചരിച്ച് വ്രണിത പാദങ്ങളോടെ സമര്‍പ്പിത മനസുമായി എത്തുന്ന ഭക്തരുടെ വികാരം ആരാധനാലയങ്ങളെ അവജ്ഞയോടെ കാണുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അറിയില്ല. ശബരിമലയിലെ ഭക്തരുടെ രോദനത്തിലും കഷ്ടതയിലുമാണ് ഇടതുസര്‍ക്കാര്‍ ആനന്ദിക്കുന്നത്.

ഓണ്‍ലൈന്‍ ദര്‍ശനത്തിനൊപ്പം സ്‌പോട്ട് ബുക്കിംഗ് കൂടി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ള പ്രതിസന്ധി മാറും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കും വാണിജ്യ അജണ്ടയും പിടിവാശിമാണുള്ളതെന്ന് സംശയിക്കുന്നു. ഈ പിടിവാശി ലക്ഷക്കണക്കിന് അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണ്. തിരുപ്പതി മാതൃകയില്‍ ദര്‍ശനം എന്നു കൊട്ടിഘോഷിക്കുന്ന നേതാക്കള്‍ ഒന്നു മനസിലാക്കണം. അവിടെ വരി നിന്നു തൊഴാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്കും കഴിയും. കഴിഞ്ഞവര്‍ഷം ഇതേ ദര്‍ശന പരിഷ്‌കാരം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പമ്പ മുതല്‍ സന്നിധാനം വരെ ദിവസങ്ങളോളം വെര്‍ച്ച്വല്‍ ക്യൂ നിന്ന് തളര്‍ന്നവശരായി വീഴുന്ന ഭക്തരെയും മാളികപ്പുറങ്ങളെയും നേരിട്ട് കണ്ടിട്ടുണ്ട്. ഒരു അയ്യപ്പഭക്തനും കാണാന്‍ കഴിയാത്ത അതീവസങ്കടകരമായ അവസ്ഥയായിരുന്നു അത്.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലുള്ള സാധാരണക്കാരായ ഭക്തര്‍ക്ക് ഓണ്‍ലൈന്‍ പോലെയുള്ള ദര്‍ശന സംവിധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ കഴിയുകയില്ല. വ്രതം നോറ്റു മാലയിട്ട് നടന്നു അയ്യപ്പസ്വാമിയെ ഒന്നു കാണാനെത്തുന്ന ഈ ഭക്തരെ ഇത്തരം നവസാങ്കേതിക സംവിധാനങ്ങളുടെ ഇരയാക്കുന്നത് കഷ്ടമാണ്. ഓണ്‍ലൈന്‍ ക്യൂ അവരെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രായോഗികമല്ല. ഇത് മനസിലാക്കി തന്നെയാണ് വെര്‍ച്വല്‍ക്യൂവിലൂടെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തിയത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കും പിടിവാശിയുണ്ട്. ശബരിമലയെ കച്ചവടവല്‍ക്കരിക്കാനുളള ഗൂഢ അജണ്ടയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി വി.എന്‍ വാസവന്‍ നടപ്പാക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്. എരുമേലി ക്ഷേത്രത്തില്‍ കുറിതൊടുന്നതിനു പോലും പണം ഈടാക്കി ലേലം ചെയ്ത ആദ്യ നീക്കം തന്നെ ഇതിന് ഉദാഹരണമാണ്. ഭക്തരുടെ പ്രതിഷേധ വേലിയേറ്റത്തില്‍ തല്‍ക്കാലം പിന്നോട്ടുപോയിരിക്കുകയാണ്. ശബരിമലയെ തൊട്ടാല്‍ പൊള്ളുമെന്ന മുന്‍ അനുഭവം ഇടതുസര്‍ക്കാര്‍ മറന്നുപോയെന്ന് തോന്നുന്നു.

പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ ശബരിമലയിലെ ദര്‍ശന ക്യൂ സംവിധാനത്തിലുളള പാളിച്ച പരിഹരിക്കാനാവും. അയ്യപ്പസ്വാമിയെ തൊഴാനെത്തുന്ന എല്ലാ ഭക്തര്‍ക്കും അതിനു കഴിയണം. പ്രതിദിനം നാലുലക്ഷം ഭക്തരെ വരെ സ്വീകരിച്ച ചരിത്രമാണ് ശബരിമലയ്‌ക്കുളളത്. കുറ്റമറ്റ സംവിധാനത്തിലൂടെ അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അയ്യപ്പഭക്തര്‍ക്ക് എല്ലാം ദര്‍ശനം സാധിക്കുന്ന തരത്തില്‍ ദര്‍ശന സമ്പ്രദായ ക്രമീകരിക്കണം. അതിനുളള നടപടിയാണ് എടുക്കേണ്ടത്. എന്‍.ഹരി ആവശ്യപ്പെട്ടു

Tags: devouteeSport BookingbjpAyyappaSABARIMALAN.HariVirtual queuegovernment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

India

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.