Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനാമി വായ്‌പകള്‍ നല്കിയ ഭൂമികളുടെ വില പുനര്‍നിര്‍ണയിക്കുന്നു; സഹകരണ സംഘങ്ങളില്‍ ഭൂമാഫിയ-സര്‍ക്കാര്‍ ഒത്തുകളി, കോടികളുടെ നഷ്ടം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Oct 10, 2024, 09:28 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ ഉള്‍പ്പെടെ കോടികളുടെ വായ്‌പക്കുടിശികയുള്ള സഹകരണ സംഘങ്ങളില്‍ ഭൂമാഫിയയും സര്‍ക്കാരും ഒത്തുകളിക്കുന്നു. ബിനാമി വായ്‌പകള്‍ അനുവദിച്ച കേസുകളില്‍ സംഘത്തിനു കിട്ടാനുള്ള തുക ഈടുവസ്തുവിനില്ലാത്തതിനാല്‍ ഇതിന്റെ നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്നു ഭരണ സമിതി അംഗങ്ങളെയും മാഫിയകളെയും രക്ഷിക്കുന്നതിനാണ് പുതിയ നീക്കം.

നടപടി നേരിടുന്ന ഈടുവസ്തുവിന്റെ ലേലത്തിനു മുമ്പായി വാല്യുവേറ്റര്‍മാരെ നിയോഗിച്ച് വില പുനര്‍ നിര്‍ണയിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍മാരുടെ യോഗം വിളിച്ച്, സഹകരണ രജിസ്ട്രാറുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്കിയിരിക്കുകയാണ്. സഹകരണ നിയമങ്ങളിലില്ലാത്ത ഈ നടപടി വാക്കാലാണ്.

വാല്യുവേറ്റര്‍മാരെ നിയോഗിച്ച് വില നിര്‍ണയിക്കുമ്പോള്‍ വായ്‌പ നല്കിയതിനെക്കാള്‍ വളരെ ചെറിയ തുകയാണ് ഈടുവസ്തുവിന് കണക്കാക്കുന്നത്. ഇതുവഴി സംഘങ്ങള്‍ക്കു നഷ്ടം കോടികളാണ്. വാല്യുവേറ്റര്‍മാരുടെ യോഗ്യതയോ മാനദണ്ഡങ്ങളോ വ്യക്തമാക്കിയിട്ടുമില്ല. ഇക്കാര്യം രേഖാമൂലം ഉത്തരവായി നല്കാനും തയാറായിട്ടില്ല.

യഥാര്‍ത്ഥത്തില്‍ സംഘങ്ങള്‍ക്കു കിട്ടേണ്ട തുകയ്‌ക്ക് ലേലംവിളിക്കേണ്ട സെയില്‍ ഓഫീസര്‍മാര്‍ക്ക്, വാല്യുവേറ്റര്‍മാര്‍ നിശ്ചയിച്ച കുറഞ്ഞ തുകയ്‌ക്ക് ലേലം അവസാനിപ്പിക്കേണ്ടി വരുന്നു. ഇത്തരം ഇടപാടുകളിലുണ്ടാകുന്ന നഷ്ടം ഭരണ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ എഴുതിത്തള്ളുന്നതോടെ ഉത്തരവാദികളായ ഭരണ സമിതി അംഗങ്ങളും മാഫിയയും നടപടികളില്‍ നിന്നു രക്ഷപ്പെടും.

നിയമവിരുദ്ധമായി ലേലം നടത്തിയതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരില്‍ കെട്ടിവയ്‌ക്കുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധമുയരുന്നുണ്ട്. കുറഞ്ഞ വിലയ്‌ക്കു ലേലം നടക്കുമ്പോള്‍ വായ്‌പത്തട്ടിപ്പുകാരും ഭൂമാഫിയയും തന്നെ പലയിടത്തും ഈ ഭൂമി സ്വന്തമാക്കുന്നു. ഫലത്തില്‍ വില കൂട്ടിക്കാണിച്ച് ബിനാമി വായ്‌പകളിലൂടെയും അനധികൃത വായ്‌പകളിലൂടെയും കോടികള്‍ നല്കിയതിന് ഈടായി സ്വീകരിച്ച ഭൂമിയാണ് ചുളുവിലയ്‌ക്ക് വായ്‌പത്തട്ടിപ്പുകാരുടെയും ഭൂമാഫിയയുടെയും കൈകളിലേക്ക് വീണ്ടുമെത്തുന്നത്.

ലേലത്തില്‍ പങ്കെടുക്കാനാളില്ലാതെ വരുന്ന ഈടുവസ്തുക്കള്‍ സംഘങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു. ഏഴു വര്‍ഷത്തിനുള്ളില്‍ വീണ്ടും വില പുനര്‍ നിര്‍ണയിച്ച് ഇത് ലേലം ചെയ്യാവുന്നതാണ്. ഇതും ഭൂമാഫിയയ്‌ക്കും തട്ടിപ്പുകാര്‍ക്കും സൗകര്യമൊരുക്കുകയാണ്.

അതേസമയം പൊതുജനങ്ങളുടെ താത്പര്യക്കുറവ് മുതലെടുക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നത്. ലേല നടപടിക്രമങ്ങളിലെ താമസം, വസ്തു ഇടപാടുകളിലെ മാന്ദ്യം, പുതിയ നിയമ ഭേദഗതി പ്രകാരം ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനുള്ള അധികാരം എന്നിവ ഭയന്ന് പൊതുജനങ്ങള്‍ ഈടുവസ്തുവിന്റെ ലേലത്തില്‍ താത്പര്യം കാണിക്കാറില്ല.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ ബിനാമി വായ്‌പ ക്രമക്കേടുകളുടെ തുടര്‍ച്ചയായി തൃശ്ശൂര്‍ ജില്ലയില്‍ സിപിഎം ഭരിക്കുന്ന പല സഹകരണ സംഘങ്ങളിലും വ്യാപകമായി ഇത്തരം വായ്‌പകളുണ്ടെന്നത് പുറത്തുവന്നിരുന്നു. പലേടത്തും ഇ ഡി അന്വേഷണം നടക്കുകയാണ്. നേതൃത്വത്തിന്റെ പിന്തുണയോടെ, പല സഹകരണ സംഘങ്ങളിലും വസ്തുക്കച്ചവടത്തില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ച റിയല്‍ എസ്റ്റേറ്റ് ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തന പരിധിക്കു പുറത്തുനിന്നുള്ള ഇത്തരക്കാര്‍ക്ക് സി. ക്ലാസ്/ എ. ക്ലാസ് അംഗത്വം നല്കിയാണ് കോടികള്‍ വായ്‌പ നല്കിയിട്ടുള്ളത്. ഭൂരിഭാഗം ഈടുവസ്തുക്കളും സംഘങ്ങളുടെ പ്രവര്‍ത്തന പരിധിക്കു പുറത്താണ്. സംഘത്തിനു കിട്ടാനുള്ള തുക ഈടുവസ്തുവിനില്ലാത്തതിനാല്‍ ആദ്യഘട്ടത്തില്‍ ലേലം വിളിക്കാന്‍ ആളില്ലാതെ വരുമെന്നുറപ്പാണ്. ഇതോടെയാണ് പുതിയ തട്ടിപ്പു അരങ്ങേറുന്നത്.

Tags: re-valuation of landsCooperative Banksbenami loansLand mafia-government collusion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിമാനത്താവളത്തിന്റെ പേരില്‍ ഭൂമികൊള്ളയ്‌ക്ക് സര്‍ക്കാര്‍ശ്രമം: ഹിന്ദു ഐക്യവേദി

Kerala

സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ കയ്യിട്ടു വാരരുതെന്ന് നിര്‍ദേശം, തുക വീടുകളിലെത്തിക്കേണ്ടത് സഹകരണ ബാങ്കുകള്‍

Kerala

സഹകരണ ബാങ്കുകളിലെ അഴിമതി സമ്മതിച്ച് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

News

12 സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം; രഹസ്യ അക്കൗണ്ടുകള്‍ മരവിപ്പിക്കും

Kerala

സഹകരണ നിക്ഷേപസമാഹരണത്തിലൂടെ ലക്ഷ്യം 9,000 കോടി: ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട്

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ പിടിയിൽ; തെരുവിലിറങ്ങാന്‍ എസ് എഫ് ഐ

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.