Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിസെപ് പദ്ധതി: ഇനിയും ക്ലെയിം ലഭിക്കാതെ ഏഴു ലക്ഷം അപേക്ഷകര്‍

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Oct 7, 2024, 08:57 am IST
inKerala

പത്തനംതിട്ട : ആരോഗ്യ പരിരക്ഷാ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ അഭിമാനമായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതി വന്‍ പരാജയമെന്ന് കണക്കുകള്‍. 2022 ജൂലൈയില്‍ ആരംഭിച്ച പദ്ധതി രണ്ടു വര്‍ഷം പിന്നിട്ടപ്പോഴേക്കും ക്ലെയിം ലഭിക്കാനുള്ളത് ഏഴു ലക്ഷം പേര്‍ക്ക്. ധനകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 11 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ 30 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്.

ഇതില്‍ 3,36,359 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 3,63,641 പെന്‍ഷന്‍കാര്‍ക്കും ആണ് ക്ലെയിം ലഭിക്കാനുള്ളത്. എംപാനല്‍ഡ് ആശുപത്രികളില്‍ പ്രായപരിധി ഇല്ലാതെ പണമടയ്‌ക്കാതെ ചികിത്സ, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങള്‍ക്കും കവറേജ്, അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കും 12 മാരക രോഗങ്ങള്‍ക്കും കൂടി 35 കോടിയുടെ കരുതല്‍ ധനം, മെഡിക്കല്‍ ശാസ്ത്രക്രിയ ഡേ കെയര്‍ ചികിത്സകള്‍ (ഡയാലിസിസ്, കീമോതെറാപ്പി, തിമിര ശാസ്ത്രക്രിയ) എന്നിവ ഉള്‍ക്കൊള്ളുന്ന 1,920 വ്യത്യസ്ത പാക്കേജുകള്‍, അവയവ മാറ്റത്തിന് മൂന്ന് ലക്ഷം മുതല്‍ 20 ലക്ഷം വരെ കവറേജ് എന്നിങ്ങനെ വന്‍ വാഗ്ദാനങ്ങള്‍ ആണ് പദ്ധതിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ക്ലെയിം ചെയ്യുന്നവര്‍ക്ക് ആശുപത്രികളില്‍ ചെലവായ തുക ലഭിക്കുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്. സര്‍ക്കാരിന് ഒരു രൂപ പോലും മുടക്ക് ഇല്ലാത്തതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനനേട്ടമായി കൊട്ടിഗ്‌ഘോഷിക്കുന്നതുമായ പദ്ധതിയില്‍ അംഗങ്ങളില്‍ നിന്നും 500 രൂപ വീതം നിര്‍ബന്ധമായി പ്രതിമാസം ഈടാക്കുന്നുണ്ട്. വര്‍ഷം 6,000 രൂപ പിടിക്കുമ്പോള്‍ പദ്ധതി ഏറ്റെടുത്ത ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് 5,664 രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നിന്ന് ഓറിയന്റല്‍ കമ്പനി ജിഎസ്ടിയും അടയ്‌ക്കണം.

ബാക്കി വരുന്ന 35 കോടിയില്‍പരം തുക കോര്‍പ്പസ് ഫണ്ടായി പ്രത്യേകം സൂക്ഷിക്കുകയും 12ല്‍ പരം മാരകരോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും നല്‍കുമെന്നണ് പറഞ്ഞിരുന്നത്. സര്‍വീസിലുള്ളവര്‍ക്കും തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഒരേ തുകയാണ് പ്രീമിയം ആയി ഈടാക്കുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്കും 25 വയസ്സ് വരെ പ്രായമുള്ള മക്കള്‍ക്കും ചികിത്സ ആനുകൂല്യം നല്‍കുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് ഭാര്യക്കോ ഭര്‍ത്താവിനോ മാത്രമാണ് ചികിത്സയ്‌ക്ക് അര്‍ഹത. കൂടാതെ ഭാര്യയും ഭര്‍ത്താവും പെന്‍ഷനായാല്‍ രണ്ടുപേര്‍ക്കും പ്രീമിയം അടയ്‌ക്കണം. ഒരാള്‍ക്കുള്ള മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ് വിരമിച്ച ദമ്പതികള്‍ രണ്ടുപേര്‍ക്കും കൂടി ലഭിക്കുക എന്നതുംപദ്ധതിയുടെ പോരായ്‌മയാണ്.

മെഡിസെപ് അംഗീകരിച്ച ആശുപത്രികളില്‍ രോഗിയുടെ എല്ലാ അസുഖത്തിനും ഉള്ള ചികിത്സ ലഭ്യമല്ല. പല രോഗങ്ങള്‍ക്കായി ഇവര്‍ പല ആശുപത്രികളില്‍ എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊക്കെ പുറമേ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികള്‍ എല്ലാം പദ്ധതിയോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ചില ആശുപത്രികള്‍ മെഡിസെപ്പ് സൗകര്യം ലഭ്യമല്ല എന്ന് ബോര്‍ഡ് വെച്ചിട്ടുമുണ്ട്. അതാത് കളക്ടറേറ്റുകളിലെ ഫിനാന്‍സ് ഓഫീസര്‍ കണ്‍വീനറായും ജില്ലാ കളക്ടര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഇന്‍ഷുറന്‍സ് പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന പരാതി പരിഹാര സെല്‍ ആരംഭിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. ഫിനാന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ സംസ്ഥാന സമിതിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അപ്പലേറ്റ് അതോററ്റിയായും നിയമിക്കുമെന്നും വ്യക്തമാക്കിയിരുന്നെങ്കിലും ഇവയൊന്നും രൂപീകൃതമായിട്ടില്ല. ടോള്‍ഫ്രീ നമ്പര്‍ ആയ 18004251857 ല്‍ വിളിച്ചാല്‍ യാതൊരു പ്രതികരണവും ഇല്ലെന്നും ഗുണഭോക്താക്കള്‍ പറയുന്നു.

Tags: Kerala GovernmentKerala Health DepartmentHealth insuranceMedisep scheme
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.