Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീരിനെ തകര്‍ത്തത് മൂന്ന് കുടുംബങ്ങള്‍: പ്രധാനമന്ത്രി

കശ്മീരിനെ ഇരുണ്ടയുഗത്തിലേക്ക് നയിക്കാനാണ് കോണ്‍ഗ്രസ് ശ്രമം, പട്ടികജാതി സംവരണം കശ്മീരില്‍ അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2024, 08:15 am IST
in India
കശ്മീരിലെ ദോഡയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കശ്മീരിലെ ദോഡയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ജമ്മു: കുടുംബ രാഷ്‌ട്രീയം മനോഹരമായ കശ്മീരിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു കുടുംബങ്ങളാണ് കശ്മീരിനെ തകര്‍ത്തത്. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികളുടെ കുടുംബ രാഷ്‌ട്രീയമാണ് അരങ്ങേറിയത്. ഇതിനെതിരേ പുതുനേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍.

ഭീകരവാദം അതിന്റെ അന്ത്യനാളുകളിലാണ്. ഊര്‍ദ്ധശ്വാസം വലിക്കുകയാണ് ഭീകരത. ജമ്മുകശ്മീരിലെ ദോഡയില്‍ ബിജെപി തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 42 വര്‍ഷങ്ങള്‍ക്കു ശേഷം ദോഡ സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയായ മോദിയെ വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

പത്തു വര്‍ഷമായി ജമ്മുകശ്മീര്‍ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നു. ആ സ്വപ്‌നം യാഥാര്‍ഥ്യമാകുകയാണ്. പോലീസിനും സൈന്യത്തിനും നേരേ കല്ലെറിയുന്നത് ഇല്ലാതായി. ഇതു യാഥാര്‍ഥ്യമാക്കിയത് കശ്മീരിലെ ജനങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷം കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമാകുകയും കുടുംബ രാഷ്‌ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍ നിന്നു പൊള്ളയാക്കുകയും ചെയ്തു. കുടുംബ രാഷ്‌ട്രീയക്കാര്‍ തങ്ങളുടെ മക്കളെ രാഷ്‌ട്രീയത്തിലേക്കു കൊണ്ടുവന്നു. സാധാരണക്കാരില്‍ നിന്നു യുവജനങ്ങളെ ഉയര്‍ത്തിക്കാട്ടിയില്ല, മോദി പറഞ്ഞു.

കശ്മീരിനെ വീണ്ടും ഇരുണ്ട കാലത്തിലേക്കു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ ശ്രമം. ജമ്മുകശ്മീരില്‍ വിഘടനവാദത്തിനും ഭീകരവാദത്തിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് ‘രാഷ്‌ട്രീയ രാജവംശങ്ങള്‍’ ചെയ്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കശ്മീരിലെ യുവാക്കളും മൂന്നു കുടുംബങ്ങളും തമ്മിലാണ്. പ്രതിപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ സ്‌കൂളുകള്‍ക്കു തീയിടുകയും കല്ലെറിയുകയും ചെയ്യുന്ന ദിവസങ്ങളിലേക്ക് താഴ്‌വര വീണ്ടും മടങ്ങും. രാഹുലും സഖ്യവും വിദ്വേഷത്തിന്റെ കടയ്‌ക്കു സ്‌നേഹത്തിന്റെ കടയെന്ന ബോര്‍ഡ് വച്ച് ആളുകളെ പറ്റിക്കുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.

ലാല്‍ ചൗക്കിലേക്കു പോകാന്‍ തനിക്കു ഭയമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത്. ഇന്നാര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാവുന്ന അവസ്ഥയാണ്. ജമ്മുകശ്മീരിനു സംസ്ഥാന പദവി ഉറപ്പിക്കാന്‍ ബിജെപിക്കേ സാധിക്കൂയെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഭാരതത്തിന്റെ ഭരണഘടന പോക്കറ്റിലാക്കി നടന്നവര്‍ 75 വര്‍ഷമായി കശ്മീരിലെ ജനങ്ങള്‍ക്കു വോട്ടു ചെയ്യാനുളള അവകാശം പോലും കവര്‍ന്നെടുകയായിരുന്നു. ഭാരതത്തിന്റെ ഭരണഘടന എല്ലാവര്‍ക്കും വോട്ട് ചെയ്യാനുളള അവകാശം നല്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ആദ്യമായി വോട്ട് ചെയ്യുന്ന നിരവധി സുഹൃത്തുക്കള്‍ കശ്മീരിലുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ അവകാശം പോലും കശ്മീരികള്‍ക്ക് അട്ടിമറിക്കപ്പെട്ടു. ഭരണത്തിലിരുന്നവരുടെ ദുഷ് പ്രവണതകള്‍ മറച്ചയ്‌ക്കാനുളള കപടതയായിരുന്നു അത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുളളവര്‍ക്കു ലഭിച്ചിരുന്ന അവകാശം കശ്മീരിലെ ജനങ്ങള്‍ക്ക് എന്തുകൊണ്ടു നല്കിയില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. ബാബാ സാഹേബ് അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ ആത്മാവ് പോലും ഈ ആളുകള്‍ തകര്‍ത്തു. കശ്മീരില്‍ രണ്ടു ഭരണഘടന നടപ്പാക്കുന്നതിനു പിന്നില്‍ മറ്റെന്താണ് കാരണമെന്നും മോദി ചോദിച്ചു.

ഇപ്പോള്‍ കശ്മീരിലെ കുട്ടികള്‍ക്കു പോലും യാഥാര്‍ഥ്യമറിയാം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ഒബിസി വിഭാഗങ്ങളുടെയും സംവരണം പോലും കശ്മീരില്‍ അട്ടിമറിക്കപ്പെട്ടു. മതവും മേഖലയും കണക്കിലെടുക്കാതെ കശ്മീരിലെ എല്ലാ പൗരന്മാര്‍ക്കും ബിജെപി സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നുണ്ട്. 20ലധികം സീറ്റുകള്‍ കോണ്‍ഗ്രസിനു ലഭിച്ചാല്‍ മോദി ഉള്‍പ്പെടെയുളള ബിജെപി നേതാക്കളെ ജയിലില്‍ അയയ്‌ക്കുമെന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ അജണ്ട ഇതിലൂടെ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Narendra ModiJammu and Kashmir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഭാരതത്തിന്റെ ആത്മവിശ്വാസം ആകാശത്തോളം

India

ഭാരതത്തിന്റെ യുവശക്തിയെ ലോകം ആദരിക്കുന്നു: പ്രധാനമന്ത്രി

Main Article

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

പുതിയ വാര്‍ത്തകള്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.