Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി യുഎസിലേക്കെന്ന് ‘ഹിന്ദു ദിനപത്രം’; രാഹുല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയോ എന്ന് സമൂഹമാധ്യമം

മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് പോകുന്ന രാഹുല്‍ ഗാന്ധി ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനാണ് പോകുന്നതെന്ന് ഹിന്ദു ദിനപത്രം. അതിന് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 10:27 pm IST
in India
അമേരിക്കയില്‍ എത്തിയ രാഹുല്‍ ഗാന്ധി സ്വീകരണത്തില്‍ (ഇടത്ത്) ഹിന്ദു ദിനപത്രത്തിന്‍റെ എഡിറ്റര്‍ എന്‍.റാം (വലത്ത്)

അമേരിക്കയില്‍ എത്തിയ രാഹുല്‍ ഗാന്ധി സ്വീകരണത്തില്‍ (ഇടത്ത്) ഹിന്ദു ദിനപത്രത്തിന്‍റെ എഡിറ്റര്‍ എന്‍.റാം (വലത്ത്)

ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് പോകുന്ന രാഹുല്‍ ഗാന്ധി ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനാണ് പോകുന്നതെന്ന് ഹിന്ദു ദിനപത്രം. അതിന് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നത്. രാഷ്ടീയവിദ്വേഷം ഹിന്ദുവിനെ അന്ധരാക്കിയോ എന്നും സമൂഹമാധ്യമങ്ങളില്‍ മറ്റുചിലര്‍ ചോദിക്കുന്നു.

സാധാരണ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രതിപക്ഷനേതാവ് ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. അതാണ് ദ ഹിന്ദു എന്ന ഏറെ മാധ്യമപ്രവര്‍ത്തനത്തില്‍ ഏറെ പാരമ്പര്യമുള്ള ദിനപത്രം അവകാശപ്പെടുന്നത്. മോദിയെ താഴെയിറക്കാന്‍ പഠിച്ച പണി പതിനെട്ടും പരാജയപ്പെട്ടതിന്റെ വിദ്വേഷമാണ് ഹിന്ദു പത്രത്തെ ഇപ്പോള്‍ നയിക്കുന്നത്.

രാഹുലിന്റെ ലക്ഷ്യം മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തല്‍

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യുഎസില്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം മോദിയെയും ബിജെപി സര്‍ക്കാരിനെയും കുറ്റവാളികളായി ചിത്രീകരിക്കലാണ്. “അര്‍ത്ഥവത്തായ സംവാദത്തിനും ഉള്‍ക്കാഴ്ച പകരുന്ന സംഭാഷണങ്ങള്‍ക്കുമാണ് യുഎസില്‍ എത്തിയിരിക്കുന്നത്” എന്നാണ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. പക്ഷെ യുഎസില്‍ നിന്ന് പ്രചരിപ്പിക്കാന്‍ പോകുന്നത് ഇന്ത്യയുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല എന്നായിരിക്കും. ഇക്കുറി ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ പോകുന്നത് സെബി, നീറ്റ് എൻട്രന്‍സ് നടത്തുന്ന എന്‍ടിഎ എന്നീ സംവിധാനങ്ങളെയാണ്. ചിലപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ആര്‍ബിഐയെയും വരെ ക്രൂശിച്ചേക്കാം. യുഎസിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് നിരവധി ജേണലിസ്റ്റുകള്‍ക്കും എന്‍ജിഒകള്‍ക്കും വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നതിനുള്ല അജണ്ടകള്‍ തയ്യാറാക്കാന്‍ പണം നല്‍കുന്നുണ്ട്. ഇന്ത്യയിലെ അവര്‍ അതിന് ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് അദാനിയ്‌ക്കെതിരെയും ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെയും ഇപ്പോള്‍ നടക്കുന്ന പ്രചാരണം. അതിന്റെ ഇന്ത്യയിലെ പ്രധാന ദല്ലാളാണ് രാഹുല്‍ ഗാന്ധി. മോദിയെ അട്ടിമറിച്ച് പകരം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ള വലിയൊരു ശൃംഖലയുടെ രഹസ്യ അജണ്ട. ചൈനയും യുഎസും എല്ലാം ഇതില്‍ പങ്കാളികളാണ്. ദുര്‍ബലരായ നേതാക്കളെ പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തില്‍ വാഴിച്ചാല്‍ ആ ഭരണത്തെ സ്വാധീനിച്ച് ഇഷ്ടമുള്ള കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസിനെപ്പോലുള്ളവരുടെ നേട്ടം.

ഹിന്ദു ദിനപത്രത്തിന്റെ മോദിയ്‌ക്കെതിരായ സ്കൂപ്പ് സ്റ്റോറികള്‍ നനഞ്ഞ പടക്കങ്ങള്‍

സാധാരണ ലോക്സഭാ തെരഞ്ഞെടുപ്പ് കാലമായാല്‍ എന്തെങ്കിലും സ്കൂപ്പ് സ്റ്റോറികള്‍ കൊണ്ട് വന്ന് ഭരണകൂടങ്ങളെ അട്ടിമറിക്കാമെന്ന് കരുതുന്ന ഹിന്ദു ദിനപത്രം 2019ലും 2024ലും മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്തുന്നതില്‍ പരാജയപ്പെട്ടു. അവരുടെ സ്കൂപ്പ് സ്റ്റോറികള്‍ എല്ലാം തലകുത്തിവീണിരുന്നു. 2019ല്‍ ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ മോദി സര്‍ക്കാര്‍ അഴിമതി നടത്തി എന്ന അവരുടെ സ്റ്റോറി വന്‍പരാജയമായി. സുപ്രീംകോടതി തന്നെ ഈ വാദം തള്ളിയിരുന്നു. മോദി സര്‍ക്കാര്‍ തീരുമാനിച്ചതുപോലെ 36 റഫാല്‍ ജെറ്റുകളും ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു. മറ്റൊരു ഹിന്ദു സ്റ്റോറി ഇസ്രയേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടേത് ഉള്‍പ്പെടെ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ ഫോണ്‍ മോദി ചോര്‍ത്തുന്നു എന്നതായിരുന്നു. ഇതും വിലപ്പോയില്ല. 2024ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നതുള്‍പ്പെടെ മോദി സര്‍ക്കാരിനെതിരെ ചെളി ഏറെ വാരിയെറിഞ്ഞു. പക്ഷെ എല്ലാ ആരോപണങ്ങളെയും തള്ളി പൊതുജനം മോദിയില്‍ വിശ്വാസമര്‍പ്പിച്ചു. മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ ബുദ്ധിമാനും രാഷ്‌ട്രതന്ത്രജ്ഞനും ഭാവിരാഷ്‌ട്രീയവാഗ്ദാനമായും അവതരിപ്പിച്ച് വീണ്ടും ഹിന്ദു ദിനപത്രം കോമാളിയായി മാറുകയാണ്. മാത്രമല്ല, ഈയിടെ ബ്ലിറ്റ് സ് മാസിക രാഹുല്‍ ഗാന്ധിയ്‌ക്ക് വിദേശ ഭാര്യമാരില്‍ രണ്ട് മക്കളുള്ള കാര്യം വെളിപ്പെടുത്തിയിരുന്നു. ഒരു സ്പാനിഷ് മയക്കമരുന്ന് മാഫിയ തലവന്റെ മകളുമായി രാഹുല്‍ ഗാന്ധിയ്‌ക്ക് അവിഹിത ബന്ധം ഉണ്ടായെന്നും ഇതില്‍ രണ്ട് മക്കളുണ്ടെന്നും ആയിരുന്നു ഒരു വാര്‍ത്ത. ഇത് ഹിന്ദു ദിനപത്രമോ, കോണ്‍ഗ്രസ് നേതാക്കളോ ഇതുവരെയും നിഷേധിച്ചിട്ടില്ല.

 

Tags: RahulGandhiSampitrodaNRamTheHinduRahulinUSOxfordUniversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

India

പ്രസിദ്ധീകരിക്കാത്ത പുസ്തകം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ഗാന്ധി ചെയ്തത് പകര്‍പ്പാവകാശലംഘനം എന്ന കുറ്റം; മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.