Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സാമൂഹ്യമാറ്റത്തിന്റെ ശക്തിയായി ‘ലഖ്പതി ദീദി’മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 04:55 am IST
inMain Article

ശിവരാജ് സിങ് ചൗഹാന്‍
കേന്ദ്ര ഗ്രാമവികസന-കൃഷി, കര്‍ഷകക്ഷേമ മന്ത്രി

രാജ്യത്തെ സ്ത്രീകളുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കുന്നതിന് വേണ്ടിയാണ് ‘ലഖ്പതി ദീദി’ യജ്ഞം ആരംഭിച്ചത്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഒരുകോടിയിലധികം സഹോദരിമാരുണ്ട്. കഴിഞ്ഞ 100 ദിവസത്തിനിടെ അത്തരം 11 ലക്ഷം സ്ത്രീകള്‍ ‘ലഖ്പതി ദീദി’കളായി. കേന്ദ്ര സര്‍ക്കാര്‍ ഈ യജ്ഞത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. സ്ത്രീകള്‍ തുടര്‍ച്ചയായി ഇതില്‍ പങ്കുചേരുന്നു. വിശേഷിച്ചും ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും. മാത്രമല്ല, സ്വയംസഹായ സംഘങ്ങളിലൂടെ രാഷ്‌ട്രനിര്‍മാണ പ്രക്രിയയില്‍ അവര്‍ പങ്കാളികളാകുന്നു. മൂന്നു കോടി സ്ത്രീകള്‍ കൂടി ഉടന്‍ ‘ലഖ്പതി ദീദികളാ’കുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തെ സ്ത്രീകള്‍ പുരോഗതി പ്രാപിക്കണം, അഭിവൃദ്ധിപ്പെടണം, വിജയിക്കണം. വിജയത്തിന്റെ പുതിയ മാനങ്ങള്‍ സ്ഥാപിക്കണം. കഴിഞ്ഞ 10 വര്‍ഷമായി വനിതാ ക്ഷേമത്തിനായി സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. പുരോഗതി കൈവരിക്കുന്നു. നമ്മുടെ രാജ്യം സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ ശാക്തീകരണം ഉറപ്പാക്കിയിട്ടുണ്ട്.

സമൂഹത്തിന്റെയും രാജ്യത്തിന്റെയും കേന്ദ്രബിന്ദുവാണ് വനിതകള്‍. അവരാണ് ശ്രേഷ്ഠവും സമൃദ്ധവുമായ ഭാവിയുടെ അടിത്തറ. സ്ത്രീശാക്തീകരണവും അവരുടെ ഉന്നമനവും രാജ്യം ലക്ഷ്യമിട്ടതിന്റെ ഫലമാണ് ‘ലഖ്പതി ദീദി’. സ്ത്രീ ശാക്തീകരിക്കപ്പെട്ടാല്‍ കുടുംബവും സമൂഹവും സംസ്ഥാനങ്ങളും രാജ്യവും ശാക്തീകരിക്കപ്പെടും. ‘ലഖ്പതി ദീദി’ യജ്ഞത്തിലൂടെ തലമുറകള്‍ അഭിവൃദ്ധി പ്രാപിക്കും. അതിനാലാണ് സ്ത്രീശാക്തീകരണത്തിനായി 2500 കോടി രൂപ റിവോള്‍വിങ് ഫണ്ടായി സ്വയം സഹായ സംഘങ്ങളുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചത്. വനിതകള്‍ക്ക് വേഗത്തില്‍ ‘ലഖ്പതി ദീദികളാ’കാന്‍ 5000 കോടി രൂപയുടെ ബാങ്ക് വായ്‌പ നല്‍കിയത്.

”ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാന്‍, ഓരോ സ്ത്രീയും സാമ്പത്തികമായി അഭിവൃദ്ധിപ്പെടണം. അതുകൊണ്ടാണ് സര്‍ക്കാര്‍ സ്ത്രീകളുടെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ സാധ്യമായ എല്ലാ ദിശകളിലും പ്രവര്‍ത്തിക്കുന്നത്. ബാങ്ക് സഖി, കൃഷിസഖി, പശുസഖി, നമോ ഡ്രോണ്‍ ദീദി എന്നിവ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കു തൊഴിലവസരങ്ങള്‍ നല്‍കുന്നു. സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളില്‍ സ്വയംതൊഴിലിനും ശാക്തീകരണത്തിനു പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതും ആ ദിശയില്‍ സ്വീകരിച്ച ചില സുപ്രധാന നടപടികളാണ്. ആ ദിശയില്‍ പുരോഗതി കൈവരിക്കാനുള്ള സര്‍ക്കാരിന്റെ ആശയവും അവ പ്രതിഫലിപ്പിക്കുന്നു. ഇന്ന്, നമ്മുടെ ‘ലഖ്പതി ദീദി’ കൃഷിയിലും കാര്‍ഷികേതര തൊഴിലുകളിലും കുടില്‍ വ്യവസായങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. കൂടാതെ പോഷകാഹാരം, ശുചിത്വയജ്ഞങ്ങള്‍, ഗതാഗതം, വ്യവസായം എന്നിവയുമായി സഹകരിച്ച് അവര്‍ ശാക്തീകരിക്കപ്പെടുന്നു”-നമ്മുടെ പ്രധാനമന്ത്രി പറയുന്നത് ഇങ്ങനെയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദി സമഗ്രവികസനത്തിനായി ‘നാരി ഗൗരവ് നീതി’ എന്ന പദ്ധതി കൊണ്ടുവന്നിരുന്നു. സ്ത്രീകള്‍ സ്വതന്ത്രരും സ്വയംപര്യാപ്തരും ശക്തരും സാമ്പത്തികമായി മെച്ചപ്പെട്ടവരുമായി മാറുന്നുവെന്ന് ഉറപ്പാക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. ദുര്‍ബലരല്ല ശക്തരാണെന്നു തെളിയിക്കുന്ന സ്ത്രീകള്‍ രാജ്യത്തിന്റെ അനുഗ്രഹമാണ്. ഏകദേശം 10 കോടി സഹോദരിമാര്‍ രാജ്യത്തുടനീളമുള്ള 92 ലക്ഷം സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇതിലൂടെ സ്വന്തം ജീവിതത്തെ ക്രിയാത്മകമായി പരിവര്‍ത്തനം ചെയ്യുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പങ്കും വഹിക്കുന്നു.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’, ‘സുകന്യ സമൃദ്ധി’ തുടങ്ങിയ യജ്ഞങ്ങളിലൂടെ രാജ്യത്തെ സ്ത്രീ-പുരുഷ അനുപാതത്തില്‍ കാര്യമായ പുരോഗതിയും വിപ്ലവകരമായ മാറ്റവും ഉണ്ടായി. ‘ഉജ്വല യോജന’യിലൂടെ 10 കോടിയിലധികം സഹോദരിമാരെ പുകകൊണ്ടു നിറഞ്ഞ അടുക്കളകളില്‍നിന്ന് മോചിപ്പിച്ചു. ഇന്ന്, പിഎം മുദ്രാ യോജനയിലൂടെയും ജന്‍ ധന്‍ യോജനയിലൂടെയും ഈ സന്തോഷം കോടിക്കണക്കിനു സഹോദരിമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടെത്തുകയാണ്. ജല്‍ ജീവന്‍ യോജന പ്രകാരം ടാപ്പുകളിലൂടെ സുരക്ഷിതവും ശുദ്ധവുമായ ജലം അവര്‍ക്കു സുഗമമായി ലഭിക്കുന്നു. പ്രസവാവധി കാലയളവു നീട്ടിയതിലൂടെ അമ്മമാര്‍ക്ക് അതിന്റെ ഗുണം നേരിട്ടു ലഭിക്കുന്നു.

പെണ്‍കുട്ടികള്‍ക്കായി സൈനിക വിദ്യാലയങ്ങളുടെ വാതിലുകള്‍ തുറന്നിട്ടതിനാല്‍, സൈന്യത്തില്‍ വനിതാപ്രാതിനിധ്യവും വര്‍ധിക്കുന്നു. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിലൂടെ മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ വിധി മാറ്റിമറിച്ച പുതിയ അവകാശങ്ങള്‍ ലഭിച്ചു. കായികരംഗത്തും സ്ത്രീകള്‍ മുന്നേറി; ‘ഖേലോ ഇന്ത്യ’ പോലുള്ള പരിപാടികളിലൂടെ പുതിയ പ്രതിഭകള്‍ ഉദയം ചെയ്തു. ഒളിമ്പിക്സ് പോലുള്ള ആഗോളവേദികളില്‍ വനിതാ കായികതാരങ്ങള്‍ രാഷ്‌ട്രത്തിന്റെ അഭിമാനമായി. സ്ത്രീകളുടെ രാഷ്‌ട്രീയ ശാക്തീകരണം ഉറപ്പാക്കുന്നതിനും രാഷ്‌ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ തെളിവാണു ‘നാരീശക്തി വന്ദന്‍ അധിനിയം’.

കുടുംബം മുതല്‍ പഞ്ചായത്തുവരെ, വിദ്യാഭ്യാസം മുതല്‍ സമ്പദ് വ്യവസ്ഥയും സംരംഭവും വരെ, എല്ലാ മേഖലകളിലും ‘നാരീശക്തി’ വികസനത്തിനു പുതിയ മാനങ്ങള്‍ നല്‍കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ബഹിരാകാശം വരെ ഭാരതത്തിലെ സ്ത്രീകള്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും അഭിമാനത്തോടെ ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തു.

ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാന്‍ മൂന്നിരട്ടി ആവേശത്തോടെയും ഊര്‍ജത്തോടെയും പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പറഞ്ഞിരുന്നു. രാജ്യത്തെ ദാരിദ്ര്യമുക്തമാക്കുക എന്നതാണു പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം, ഈ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നാം നടത്തും.

നമ്മുടെ പുരാതനഗ്രന്ഥങ്ങളില്‍ ”സ്ത്രീയില്ലാതെ ഏതൊരു യജ്ഞവും അപൂര്‍ണമാണ്” എന്നു വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, വികസിത ഭാരതമെന്ന ലക്ഷ്യം സ്ത്രീകളുടെ മൊത്തത്തിലുള്ള ക്ഷേമം, ഉന്നമനം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ക്ഷേമത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ‘വികസിത-സ്വയംപര്യാപ്ത’ ഭാരതത്തിന് ദിവ്യപരിവേഷം നല്‍കുന്നു. ഇന്ന്, നമ്മുടെ അമ്മമാരും സഹോദരിമാരും സാമ്പത്തികമായും സാമൂഹ്യമായും രാഷ്‌ട്രീയമായും വിദ്യാഭ്യാസപരമായും ശക്തരും സ്വയംപര്യാപ്തരുമായി മാറുന്നു. ലോകമെമ്പാടും ഇപ്പോള്‍ പറയുന്നത്, ഇത് ഉദിച്ചുയരുന്ന ഭാരതത്തിന്റേയും ഇവിടുത്തെ’നാരീശക്തി’യുടെയും സമയമാണെന്നാണ്.

Tags: Narendra ModiCentral Government SchemesLakhpati Didissocial change
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.