Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ ആദ്യയോഗം പ്രഹസനം; ആക്ഷേപങ്ങളും വിമര്‍ശനങ്ങളും മാത്രം

Janmabhumi Online by Janmabhumi Online
Sep 4, 2024, 01:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: വൈദ്യുതി നിരക്ക് വര്‍ധനയുള്‍പ്പെടെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് മുന്നോടിയായി, കേരള വൈദ്യുതി റഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളില്‍ നിന്ന് തെളിവെടുക്കാന്‍ വിളിച്ച ആദ്യ യോഗംതന്നെ പ്രഹസനമായി.

ഒരുക്കമൊട്ടുമില്ലാതെ നടത്തിയ യോഗത്തില്‍ പൊതുജന സാന്നിധ്യം ഏറെയായതിനാല്‍ വേദി മാറ്റി. പങ്കെടുത്തവര്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടിയില്ല. കമ്മിഷന്‍ ചെയര്‍മാന്‍ ഇടയ്‌ക്ക് അഭിപ്രായക്കാരെ തടസപ്പെടുത്തി. അതോറിറ്റി കെഎസ്ഇബിയുടെ പക്ഷത്താണെന്ന ആക്ഷേപങ്ങളുള്‍പ്പെടെ ഉയര്‍ത്തി പൊതുജനം അക്ഷരാര്‍ത്ഥത്തില്‍ കമ്മിഷനെ ‘ഇരുത്തിപ്പൊരി’ച്ചു. നളന്ദ ടൂറിസ്റ്റ് ഹോമിലായിരുന്നു പരിപാടി. നൂറുപേര്‍ക്കായിരുന്നു കമ്മിഷന്റെ ഒരുക്കങ്ങള്‍. പക്ഷേ, യോഗം തുടങ്ങിയപ്പോള്‍ അറുനൂറിലേറെപ്പേര്‍. മൈക്കില്ല, ഇരിപ്പിടമില്ല. യോഗം മറ്റൊരിടത്തേക്ക് മാറ്റി.

കെഎസ്ഇബി അധികൃതര്‍ നിരക്കുകൂടിയാലേ നഷ്ടം കുറയ്‌ക്കാനാകൂ എന്ന് വാദിച്ചു. ചര്‍ച്ചയില്‍ ബോര്‍ഡിന്റെ ധൂര്‍ത്ത്, അധികച്ചെലവ്, ഉപഭോക്താക്കളെ പിഴിയല്‍, നിരക്ക് നിശ്ചയിക്കുന്ന സ്ലാബ് സംവിധാനം, രണ്ടുമാസത്തെ ബില്ലിങ്, ബില്ലിലെ സുതാര്യതയില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പലരും ഉയര്‍ത്തി. അതോറിറ്റി ചെയര്‍മാന്‍ ടി.കെ. ജോസ്, അംഗങ്ങളായ അഡ്വ.എ.ജെ. വില്‍സണ്‍, ബി. പ്രദീപ് എന്നിവരായിരുന്നു സിറ്റിങ്ങില്‍. സംഘടനാ പ്രതിനിധികള്‍ക്കാണ് ആദ്യം സംസാരിക്കാന്‍ അനുമതി നല്കിയത്. പൊതു ആവശ്യങ്ങളും പരാതികളും ഉയര്‍ന്നപ്പോള്‍ പങ്കെടുത്തവര്‍ കൈയടിച്ച് പിന്തുണയറിയിച്ചു. ഇതോടെ അധികൃതരുടെ വിമര്‍ശനവും വന്നു. ഇത് ചെറിയ തര്‍ക്കവും സംഘര്‍ഷവുമുണ്ടാക്കി.

പ്രീപെയ്ഡ് മീറ്റര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയും സഹായങ്ങളുമായി വന്‍ തുകയുടെ പദ്ധതികള്‍ അനുവദിച്ചത് സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനമായിരുന്നു യോഗത്തില്‍. വീടുകളിലെ സോളാര്‍ വൈദ്യുതി ഉല്‍പ്പാദന പദ്ധതിയെ കേരളം എതിര്‍ക്കുന്നതിനെ സോളാര്‍ ഉപഭോക്താക്കളുടെ സംഘടനാ പ്രതിനിധി അഡ്വ. മോഹന്‍ദാസ് വിമര്‍ശിച്ചു. കേന്ദ്ര പദ്ധതി സ്വീകരിച്ച് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ നേട്ടമുണ്ടാക്കുമ്പോള്‍ കേരളം കമ്മിഷന്‍ തട്ടാന്‍ കേന്ദ്ര പദ്ധതികള്‍ തള്ളിക്കളയുന്നുവെന്നും ആരോപണമുയര്‍ന്നു. പലര്‍ക്കും പരാതി പറയാന്‍ അവസരം കിട്ടാഞ്ഞതിനാല്‍ എഴുതിക്കൊടുക്കുകയായിരുന്നു.

റഗുലേറ്ററി അതോറിറ്റി സ്വതന്ത്ര സംവിധാനമാണെന്നും സര്‍ക്കാരിനും ബോര്‍ഡിനും ഉപഭോക്താക്കള്‍ക്കും ഗുണകരമായ തീരുമാനമെടുക്കുകയാണ് ദൗത്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നാല്‍, ബോര്‍ഡിനും സര്‍ക്കാരിനുമൊപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ശരിവയ്‌ക്കുന്നതായിരുന്നു ഇന്നലത്തെ തെളിവെടുപ്പും. പരാതി ഉയര്‍ത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തടസവും വിശദീകരണവും കമ്മിഷനില്‍ നിന്നുണ്ടായി.

പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമാണിപ്പോള്‍ സിറ്റിങ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും വേണമെന്ന് ഉപഭോക്താക്കളുടെ വേദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വടക്കന്‍ കേരളത്തിനു വേണ്ടി നടത്തിയ ഇന്നലത്തെ യോഗത്തില്‍ നൂറു പേരെയേ കമ്മിഷന്‍ പ്രതീക്ഷിച്ചുള്ളുവെന്നു പറയുമ്പോള്‍ ഈ നടപടി പ്രഹസനമാണെന്ന് തെളിയുകയാണ്. അത് കൂടുതല്‍ ശരി വയ്‌ക്കുന്നതായിരുന്നു യോഗനടപടികളും.

Tags: Kerala GovernmentKSEBElectricity Regulatory Authorityobjections and criticismsFirst meeting
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറന്റ് പോയത് ചോദ്യം ചെയ്‌തെത്തിയവര്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ചു

Kerala

വനഭേദഗതി നിയമം പരിഗണിക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണം: കെ. സുരേന്ദ്രന്‍

Kerala

വഴിക്കടവ് ദുരന്തം: സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാതെ കെഎസ്ഇബി

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയിലെ അനന്തുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു. നിലമ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സമീപം
Kerala

വിങ്ങലായി അനന്തു: വകുപ്പുകളുടെ അനാസ്ഥയുടെ ഇര; തലയൂരാന്‍ കെഎസ്ഇബി പ്രസ്താവനയുമായി രംഗത്ത്‌

Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

പുതിയ വാര്‍ത്തകള്‍

തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഡിവിആർ കണ്ടെടുത്തു : അന്വേഷണത്തിന് ഇത് ഏറെ സഹായകമാകും

ഒരു ചെറിയ മുറിയിൽ തന്റെ സ്വപ്ന വിമാനയാത്ര ആരംഭിച്ച പെൺകുട്ടി എയർ ഹോസ്റ്റസായി ; ഒടുവിൽ കുടുംബത്തെ കണ്ട് തിരികെ മടങ്ങിയത് മരണത്തിലേക്ക്

ഇസ്രായേലിനെതിരെ ഡ്രോൺ ആക്രമണങ്ങൾക്ക് തുടക്കമിട്ട് ഇറാൻ , അതിർത്തിയിൽ വെടിവച്ചിട്ട് ജോർദാൻ വ്യോമസേന :  അമ്മാനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നു

ഇരു രാജ്യങ്ങളുമായും അടുത്ത ബന്ധം , സമാധാനത്തിന് സാധ്യമായ എല്ലാ സഹകരണത്തിനും തയ്യാർ : ഓപ്പറേഷൻ റൈസിംഗ് ലയണിൽ പ്രതികരിച്ച് ഇന്ത്യ

ഇസ്രായേൽ പണ്ടേ ലോകതെമ്മാടി രാഷ്‌ട്രം : ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നാണ് വിചാരം ; ഇസ്രായേലിനെതിരെ പൊട്ടിത്തെറിച്ച് പിണറായി വിജയൻ

ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയുടെ മകളാണ്.. അഭിനയിക്കാനുള്ള ആഗ്രഹം ഉര്‍വശിയെ അറിയിക്കാനാണ് ഞാന്‍ പറഞ്ഞത്; വേദിയില്‍ കണ്ണുനിറഞ്ഞ് മനോജ് കെ ജയന്‍

ഷെയിൻ നിഗത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഓണത്തിന് ‘ബൾട്ടി’ ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്!

സ്തനാർബുദ ബോധവത്കരണ ക്യാമ്പയിനുമായി ഫ്യൂജിഫിലിം ഇന്ത്യ; ബ്രാൻഡ് അംബാസഡർ ആയി ഉപാസന കാമിനേനി കൊനിഡെല

വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ചു ; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

തീരാനോവിലും അശ്ലീല പരാമർശം : വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽദാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies