Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

ജിജേഷ് ആര്‍. ബി. by ജിജേഷ് ആര്‍. ബി.
Apr 5, 2026, 09:57 am IST
in Kerala

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട പണം നല്‍കാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക്. ഇതോടെ പൊതു, വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കാനാകാതെ ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും വലയുകയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ട വികസനഫണ്ടിന്റെ മൂന്നാം ഗഡു ലഭിക്കാത്തതാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.

ജനുവരിയില്‍ നല്‍കേണ്ട അവസാന വിഹിതമാണ് മുടങ്ങിയത്. ജനുവരിയില്‍ അനുവദിക്കേണ്ട വിഹിതം സാധാരണ മാര്‍ച്ചിലെങ്കിലും കിട്ടാറുണ്ടായിരുന്നു. ഇക്കുറി ഇതു മുടങ്ങി. ഇത്തരമൊരു പ്രതിസന്ധി ആദ്യമായിട്ടാണെന്ന് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും പറയുന്നു. ഇതോടെ കാര്‍ഷികമേഖലയിലെ സബ്സിഡി, വീട് നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം, വീട് അറ്റകുറ്റപ്പണി, ലൈഫ് പദ്ധതി എന്നിങ്ങനെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കുന്നതും അങ്കണവാടി ജീവനക്കാരുടെയും പാലിയേറ്റീവ് നഴ്സുമാരുടെയും ഉള്‍പ്പെടെ വിവിധ മേഖലകളിലെ ഓണറേറിയം, പട്ടിക വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നിവയുടെ വിതരണവും താളംതെറ്റി.

പൊതുആവശ്യ ഫണ്ടില്‍ 12 ഗഡു കിട്ടേണ്ടിടത്ത് ഈ സാമ്പത്തികവര്‍ഷം ആകെ പത്തെണ്ണമേ കിട്ടിയിട്ടുള്ളൂ. രണ്ട് ഗഡു മുടങ്ങിയതിനാല്‍ തനത് ഫണ്ട് ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ ഓണറേറിയവും നല്‍കാനാകാത്ത സാഹചര്യവുമുണ്ട്. ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ് വികസന ഫണ്ടിന്റെ ആദ്യ രണ്ട് ഗഡു അനുവദിച്ചത്. ട്രഷറിയില്‍ ബില്ലുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ മാര്‍ച്ച് 24ന് നിര്‍ത്തിവെച്ചിരുന്നു. വികസന ഫണ്ടിലെ അവസാന ഗഡുവും പൊതുആവശ്യ ഫണ്ടിലെ രണ്ട് ഗഡുവും ഇനി കിട്ടാനിടയില്ല. അത് അടുത്ത സാമ്പത്തികവര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളെയും ബാധിക്കും.

ജീവനക്കാര്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിലായതിനാല്‍ നികുതി പിരിവും നടക്കുന്നില്ല. അതിനാല്‍ അതുവഴിയുള്ള വരുമാനവും പലയിടത്തും നിലച്ച അവസ്ഥയിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല, നിലവിലുള്ള പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കാനാകുന്നില്ല. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഒട്ടേറെ ആനുകൂല്യങ്ങളാണ് ഇതോടെ മുടങ്ങുന്നത്.

Tags: Kerala Governmentgovernment employeesPinaryi government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എന്‍ഡിപിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം

Kerala

സ്ഥാനങ്ങള്‍ക്കായി ലീഗ് സമ്മര്‍ദം; ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ഉറപ്പിക്കാന്‍ മുസ്ലിം ലീഗ്

Kerala

പുറം ചട്ടയ്‌ക്ക് പോലും പേപ്പര്‍ നല്‍കാതെ പടിയിറങ്ങി പിണറായി സര്‍ക്കാര്‍; സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച മാത്രം, പുസ്തകം അച്ചടി മുടങ്ങി

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

പുതിയ വാര്‍ത്തകള്‍

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.