Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ ആദ്യയോഗം പ്രഹസനം; ആക്ഷേപങ്ങളും വിമര്‍ശനങ്ങളും മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 01:00 am IST
in Kerala

കോഴിക്കോട്: വൈദ്യുതി നിരക്ക് വര്‍ധനയുള്‍പ്പെടെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് മുന്നോടിയായി, കേരള വൈദ്യുതി റഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളില്‍ നിന്ന് തെളിവെടുക്കാന്‍ വിളിച്ച ആദ്യ യോഗംതന്നെ പ്രഹസനമായി.

ഒരുക്കമൊട്ടുമില്ലാതെ നടത്തിയ യോഗത്തില്‍ പൊതുജന സാന്നിധ്യം ഏറെയായതിനാല്‍ വേദി മാറ്റി. പങ്കെടുത്തവര്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടിയില്ല. കമ്മിഷന്‍ ചെയര്‍മാന്‍ ഇടയ്‌ക്ക് അഭിപ്രായക്കാരെ തടസപ്പെടുത്തി. അതോറിറ്റി കെഎസ്ഇബിയുടെ പക്ഷത്താണെന്ന ആക്ഷേപങ്ങളുള്‍പ്പെടെ ഉയര്‍ത്തി പൊതുജനം അക്ഷരാര്‍ത്ഥത്തില്‍ കമ്മിഷനെ ‘ഇരുത്തിപ്പൊരി’ച്ചു. നളന്ദ ടൂറിസ്റ്റ് ഹോമിലായിരുന്നു പരിപാടി. നൂറുപേര്‍ക്കായിരുന്നു കമ്മിഷന്റെ ഒരുക്കങ്ങള്‍. പക്ഷേ, യോഗം തുടങ്ങിയപ്പോള്‍ അറുനൂറിലേറെപ്പേര്‍. മൈക്കില്ല, ഇരിപ്പിടമില്ല. യോഗം മറ്റൊരിടത്തേക്ക് മാറ്റി.

കെഎസ്ഇബി അധികൃതര്‍ നിരക്കുകൂടിയാലേ നഷ്ടം കുറയ്‌ക്കാനാകൂ എന്ന് വാദിച്ചു. ചര്‍ച്ചയില്‍ ബോര്‍ഡിന്റെ ധൂര്‍ത്ത്, അധികച്ചെലവ്, ഉപഭോക്താക്കളെ പിഴിയല്‍, നിരക്ക് നിശ്ചയിക്കുന്ന സ്ലാബ് സംവിധാനം, രണ്ടുമാസത്തെ ബില്ലിങ്, ബില്ലിലെ സുതാര്യതയില്ലായ്‌മ തുടങ്ങിയ വിഷയങ്ങള്‍ പലരും ഉയര്‍ത്തി. അതോറിറ്റി ചെയര്‍മാന്‍ ടി.കെ. ജോസ്, അംഗങ്ങളായ അഡ്വ.എ.ജെ. വില്‍സണ്‍, ബി. പ്രദീപ് എന്നിവരായിരുന്നു സിറ്റിങ്ങില്‍. സംഘടനാ പ്രതിനിധികള്‍ക്കാണ് ആദ്യം സംസാരിക്കാന്‍ അനുമതി നല്കിയത്. പൊതു ആവശ്യങ്ങളും പരാതികളും ഉയര്‍ന്നപ്പോള്‍ പങ്കെടുത്തവര്‍ കൈയടിച്ച് പിന്തുണയറിയിച്ചു. ഇതോടെ അധികൃതരുടെ വിമര്‍ശനവും വന്നു. ഇത് ചെറിയ തര്‍ക്കവും സംഘര്‍ഷവുമുണ്ടാക്കി.

പ്രീപെയ്ഡ് മീറ്റര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയും സഹായങ്ങളുമായി വന്‍ തുകയുടെ പദ്ധതികള്‍ അനുവദിച്ചത് സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനമായിരുന്നു യോഗത്തില്‍. വീടുകളിലെ സോളാര്‍ വൈദ്യുതി ഉല്‍പ്പാദന പദ്ധതിയെ കേരളം എതിര്‍ക്കുന്നതിനെ സോളാര്‍ ഉപഭോക്താക്കളുടെ സംഘടനാ പ്രതിനിധി അഡ്വ. മോഹന്‍ദാസ് വിമര്‍ശിച്ചു. കേന്ദ്ര പദ്ധതി സ്വീകരിച്ച് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ നേട്ടമുണ്ടാക്കുമ്പോള്‍ കേരളം കമ്മിഷന്‍ തട്ടാന്‍ കേന്ദ്ര പദ്ധതികള്‍ തള്ളിക്കളയുന്നുവെന്നും ആരോപണമുയര്‍ന്നു. പലര്‍ക്കും പരാതി പറയാന്‍ അവസരം കിട്ടാഞ്ഞതിനാല്‍ എഴുതിക്കൊടുക്കുകയായിരുന്നു.

റഗുലേറ്ററി അതോറിറ്റി സ്വതന്ത്ര സംവിധാനമാണെന്നും സര്‍ക്കാരിനും ബോര്‍ഡിനും ഉപഭോക്താക്കള്‍ക്കും ഗുണകരമായ തീരുമാനമെടുക്കുകയാണ് ദൗത്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നാല്‍, ബോര്‍ഡിനും സര്‍ക്കാരിനുമൊപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ശരിവയ്‌ക്കുന്നതായിരുന്നു ഇന്നലത്തെ തെളിവെടുപ്പും. പരാതി ഉയര്‍ത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തടസവും വിശദീകരണവും കമ്മിഷനില്‍ നിന്നുണ്ടായി.

പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമാണിപ്പോള്‍ സിറ്റിങ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും വേണമെന്ന് ഉപഭോക്താക്കളുടെ വേദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വടക്കന്‍ കേരളത്തിനു വേണ്ടി നടത്തിയ ഇന്നലത്തെ യോഗത്തില്‍ നൂറു പേരെയേ കമ്മിഷന്‍ പ്രതീക്ഷിച്ചുള്ളുവെന്നു പറയുമ്പോള്‍ ഈ നടപടി പ്രഹസനമാണെന്ന് തെളിയുകയാണ്. അത് കൂടുതല്‍ ശരി വയ്‌ക്കുന്നതായിരുന്നു യോഗനടപടികളും.

Tags: Kerala GovernmentKSEBElectricity Regulatory Authorityobjections and criticismsFirst meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

Kerala

“ഇത് പവർ കട്ടല്ല…വെറും , പവർ ഫെയിലിയർ” : വൈദ്യുതി മുടങ്ങുന്നതിനെ കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.