Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് പിണറായിയുടെ സര്‍വസൈന്യാധിപന്‍, ഇന്ന് വെറുക്കപ്പെട്ടവന്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 1, 2024, 11:06 am IST
in Kerala

തൃശ്ശൂര്‍: 2002ലെ സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം. പിണറായി-വിഎസ് വിഭാഗീയത കത്തി നില്‍ക്കുന്ന കാലം. ജില്ലാ സമ്മേളനത്തില്‍ വിഎസ് വിഭാഗം ജില്ലാ കമ്മിറ്റി പിടിച്ചു. കെ.പി. അരവിന്ദാക്ഷന്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ തൃശ്ശൂരിലെ മത്സരം ചര്‍ച്ചയായി. പാര്‍ട്ടിക്ക് ചേരാത്ത നടപടികള്‍ തൃശ്ശൂരില്‍ ഉണ്ടായെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനം വന്നു. അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ചുമതല ഇ.പി. ജയരാജന് നല്കി. വിഎസിന്റെ കോട്ടയായിരുന്ന തൃശ്ശൂര്‍ പിടിച്ചെടുക്കാന്‍ പിണറായിക്ക് മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അതായിരുന്നു ഇ.പി.

സിപിഎമ്മിന്റെ ചരിത്രത്തില്‍ വിഭാഗീയത ഏറ്റവും രൂക്ഷമായ വി.എസ്-പിണറാ യിക്കാലത്ത് പിണറായിയുടെ സര്‍വസൈന്യാധിപനായിരുന്നു ഇ.പി. ജയരാജന്‍. എന്നും പിണറായിക്കൊപ്പം നിന്ന ഒരാള്‍. തൃശ്ശൂരിലെത്തിയ ജയരാജന്‍ മാസങ്ങള്‍ കൊണ്ട് ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയും പാര്‍ട്ടിയെ പിണറായിക്ക് കാല്‍ക്കീഴിലെത്തിച്ചു. തൃശ്ശൂരില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം പിണറായിക്ക് വേണ്ടി പണിയെടുത്തു ഇ.പി. ഒരുഭാഗത്ത് എസ്. ശര്‍മയും എം. ചന്ദ്രനും കെ. ചന്ദ്രന്‍പിള്ളയും അടക്കമുള്ളവര്‍ വിഎസിന് വേണ്ടി കരുക്കള്‍ നീക്കിയപ്പോള്‍ പിണറായിക്ക് വേണ്ടി യുദ്ധം നയിച്ചത് ഇ.പി. തന്നെയായിരുന്നു.

പിണറായിക്ക് തിരിച്ചങ്ങോട്ടും ഈ കൂറുണ്ടായിരുന്നു. പാര്‍ട്ടിയിലെ പല നേതാക്കളെയും മറികടന്ന് പിണറായിക്കാലത്ത് ഇ.പി. പാര്‍ട്ടിയിലെ രണ്ടാമനായി. പിണറായി വിജയന് ശേഷം ഇ.പി. ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി ആകുമെന്ന നില വന്നു. ഇതിനിടയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഏറെ മാറ്റം വന്നു. പിണറായി-ഇപി ലൈനിനെതിരെ എം.എ. ബേബി, തോമസ് ഐസക്, കോടിയേരി തുടങ്ങിയവര്‍ ഇടക്കാലത്ത് കുറുമുന്നണിയായി നീങ്ങി. കോടിയേരിയും തോമസ്‌ഐസക്കുമായി ഇപി നിരന്തരം കലഹിച്ചു.

വ്യാപാരി വ്യവസായി സമിതിയുടെ ഭാരവാഹിയായിരിക്കെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി ഇപി പലവട്ടം കൊമ്പുകോര്‍ത്തു. പി. ജയരാജനും ഇപിക്കെതിരെ പാര്‍ട്ടി വേദികളില്‍ യുദ്ധമുഖം തുറന്നു. എന്നാല്‍ പിണറായി തന്ത്രപരമായി ഈ കുറുമുന്നണിയെ പിണക്കാതെ മുന്നോട്ട് പോയി.

2015 ല്‍ പിണറായി മുഖ്യമന്ത്രിയാവാനുള്ള തയാറെടുപ്പോടെ സെക്രട്ടറി പദം ഒഴിഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടറിക്കായുള്ള ചര്‍ച്ച തുടങ്ങി. സീനിയോറിറ്റി പരിഗണിച്ച് പലരും കോടിയേരി ബാലകൃഷ്ണന്റെ പേര് നിര്‍ദേശിച്ചു. എന്നാല്‍ പിണറായി നിര്‍ദേശിച്ച പേര് ഇപി ജയരാജന്റേതായിരുന്നു. അന്ന് കോടിയേരി പിബി അംഗവും ജയരാജന്‍ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഒരു പിബി അംഗം സംസ്ഥാന സെക്രട്ടറി ആകുന്നത് ശരിയല്ലെന്നും കേന്ദ്രകമ്മിറ്റി അംഗമായ ഇപി സെക്രട്ടറി ആവട്ടെ എന്നുമാണ് പിണറായി പറഞ്ഞത്. എന്നാല്‍ ഭൂരിപക്ഷം കോടിയേരിക്കൊപ്പം ആയിരുന്നു. ഇപിക്കുവേണ്ടി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വിനയാകുമെന്ന് ഭയന്ന പിണറായി കോടിയേരിക്ക് പച്ചക്കൊടി കാണിച്ചു.

അവിടുന്ന് അങ്ങോട്ട് പിണറായി- ഇപി ബന്ധത്തിന് ഉലച്ചില്‍ തട്ടുന്നതാണ് കേരളം കാണുന്നത്. കോടിയേരി പാര്‍ട്ടി സെക്രട്ടറി ആയതോടെ ഇപിക്ക് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന അപ്രമാദിത്വം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്കസേര സ്വന്തമാക്കിയ പിണറായി ഇപിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തതുമില്ല. പിണറായി-കോടിയേരി അച്ചുതണ്ടില്‍ തളയ്‌ക്കപ്പെട്ട പാര്‍ട്ടിയില്‍ പിന്നീട് ഇപിക്ക് റോളൊന്നുമുണ്ടായിരുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടുവെങ്കിലും പി.കെ. ശ്രീമതിയുടെ മകന് വഴിവിട്ട് നിയമനം നല്കിയെന്ന ആരോപണത്തില്‍പെട്ട് മന്ത്രിസ്ഥാനം നഷ്ടമായി. ആരോപണമുയര്‍ന്നപ്പോള്‍ ഒരു മനസാക്ഷിക്കുത്തും കൂടാതെ പിണറായി രാജി ചോദിച്ചു വാങ്ങി. പിന്നീട് മന്ത്രിസഭയുടെ അവസാനകാലത്ത് തിരിച്ചെത്തിയെങ്കിലും 2021 ല്‍ സീറ്റുകൊടുത്തില്ല.

കോടിയേരിയുടെ അകാലനിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി പദത്തില്‍ എത്തുമെന്ന് ഇപിയും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. തനിക്കുവേണ്ടി പിണറായി ഒന്നും ചെയ്തില്ലെന്ന പരാതി ഇ.പി.ക്കുണ്ട്.
ഇപിയേക്കാള്‍ ജൂനിയര്‍ ആയ എം.വി. ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറി ആക്കിയതും പിണറായിയുടെ താത്പര്യമായിരുന്നു. പിണറായിയുടെ ആശീര്‍വാദത്തോടെ എം.വി. ജയരാജനും എം.വി. ഗോവിന്ദനും ഇപിയെ മറികടന്ന് പോളിറ്റ്ബ്യൂറോയിലുമെത്തി. അനുനയം എന്ന നിലയ്‌ക്കാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം കൊടുത്തത്.

വളരെ ജൂനിയറായിട്ടും മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍ എടുത്തതും മുഹമ്മദ് റിയാസിന്റെ അടുപ്പക്കാരനും ബന്ധുവുമായ ഫാരിസ് അബൂബക്കറുമായി പിണറായിക്കുള്ള ബന്ധങ്ങളും ഇപി എതിര്‍ത്തത് പിണറായിക്ക് ഈര്‍ഷ്യയായി. ചെറുതായി തുടങ്ങിയ നീരസം പിന്നീട് വലിയ അകല്‍ച്ചയിലേക്ക് എത്തിയതോടെ പിണറായി പൂര്‍ണമായും ഇപിയെ കൈവിട്ടു. ഒരുകാലത്ത് പിണറായിയുടെ പിന്‍ഗാമി എന്ന് കണക്കാക്കിയിരുന്ന ഇ.പി. ജയരാജന്‍ ഇന്ന് വെറും കൈയോടെയാണ് കണ്ണൂര്‍ക്ക് മടങ്ങുന്നത്.

Tags: cpmPinarayi VijayanE P JayarajanV.S Achuthanandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.