Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്‌ പരിശോധിക്കാന്‍ അധികാരമുള്ള പദവിയില്‍ വനിത ഐഎഎസ് ഓഫിസര്‍മാരോട് മോശമായ പെരുമാറിയ ആള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 11:40 am IST
in Kerala

തിരുവനന്തപുരം: ജൂനിയര്‍ വനിത ഐഎഎസ് ഓഫിസര്‍മാരോട് മോശമായ പെരുമാറിയ ഉന്നത ഉദ്യോഗസ്ഥന്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട്‌ പരിശോധിക്കാന്‍ അധികാരമുള്ള ആഭ്യന്തര സെക്രട്ടറി പദവിയില്‍ ഇരിക്കുന്നത് വിമര്‍ശിക്കപ്പെടുന്നു. ഹേമ കമ്മറ്റ് റിപ്പോര്‍ട്ടിന്റെ അടി്‌സഥാനത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയന്ന സുപ്രധാന പദവിയില്‍ ആഭ്യന്തര സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹ തുടരുന്നതാണ് പ്രധാന ആരോപണം. രണ്ട് ട്രെയിനികള്‍ ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് വനിതാ ഐഎഎസ് ഓഫീസര്‍മാരെങ്കിലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

2018 ലെ വെള്ളപ്പൊക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാത്രി വൈകി തന്നെ വിളിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു വനിതാ ഓഫീസര്‍ ബിശ്വനാഥ് സിന്‍ഹയെ പരസ്യമായി ശാസിച്ചിരുന്നു. സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി പരാതിപ്പെട്ട ഐഎഎസ് ഓഫിസറുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതിയും പറഞ്ഞിരുന്നു.

2019ല്‍ സംസ്ഥാന തലസ്ഥാനത്ത് ഒരു അത്താഴവിരുന്നിലും ഡച്ച് രാജാവിന്റെ കൊച്ചി സന്ദര്‍ശന വേളയിലും ബിശ്വനാഥ് സിന്‍ഹ രണ്ട് ഓഫീസര്‍ ട്രെയിനികള്‍ക്ക് നേരെ മോശമായി പെരുമാറി. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ ഇതെക്കുറിച്ച് പരാതി നല്‍കി. ഈ പരാതി മസൂറിയില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി.
പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ബിശ്വനാഥ് സിന്‍ഹയുടെ പെരുമാറ്റത്തെക്കുറിച്ച് അന്നത്തെ ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സിന്‍ഹ അവധിക്ക് അപേക്ഷ നല്‍കി. തുടര്‍ന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും സൈനികക്ഷേമ വകുപ്പിലേക്ക്  തല്‍ക്കാലം മാറ്റി.പിന്നീട് ആഭ്യന്തര സെക്രട്ടറി എന്ന സുപ്രധാന പദവിയിലേക്ക് തിരിച്ചു കൊണ്ടുവരുകയായിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട പരിശോധിക്കാന്‍ അധികാരമുള്ള പദവിയാണി്ത്.

ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയല്‍ നിയമം നടപ്പിലാക്കിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാഷ്‌ട്രീയവും മറ്റ് പരിഗണനകളും കാരണം ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ നേരിടുന്നുണ്ട്. 2011 ല്‍ ലൈംഗിക പീഢനാരോപണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തിരികെ കൊണ്ടുവന്നു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശശിയാണ്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശിവശങ്കരും സ്വര്‍ണക്കടത്ത് പ്രതിയുമായ സ്വപ്ന സുരേഷും ഉള്‍പ്പെട്ട ലൈംഗികത പ്രകടമായ ചാറ്റുകള്‍ പുറത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു .
സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായിരുന്ന ഡിജിപിയായി വിരമിച്ച ആര്‍ ശ്രീലേഖ ഉന്നത ഉദ്യോഗസ്ഥന്മമാരില്‍ നിന്ന് വനിതാ ഉദ്യോഗസ്ഥര്‍ നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് പറഞ്ഞത്. വലിയ ചര്‍ച്ചയായി.
ലൈംഗികാതിക്രമം തടയല്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയാന്‍ തൊഴില്‍ദാതാവിന് നിയമപരമായ കടമയുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ ചെയ്യണം.’

Tags: Hema reportBishwanath Sinha IASAdditional Chief Secretary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

Kerala

ഹേമ റിപ്പോര്‍ട്ടില്‍ വെട്ടിലായി സര്‍ക്കാര്‍; പുറത്തുവിടേണ്ടത് പൂഴ്‌ത്തി, എന്നിട്ടും പ്രമുഖര്‍ക്ക് കുരുക്ക്

Kerala

മാലിന്യ സംസ്‌കരണത്തിന് പണമില്ലെന്ന് അഡീ. ചീഫ് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.