Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് പ്രതികാരം രാജ്യത്തിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2024, 04:53 am IST
inEditorial

തുടര്‍ച്ചയായി മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയങ്ങളോടെ അധികാരത്തില്‍ തിരിച്ചെത്താമെന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷയ്‌ക്ക് കൂടുതല്‍ മങ്ങലേറ്റിരിക്കുന്നു. ജനവിധി അംഗീകരിക്കുന്നതിനു പകരം, തീര്‍ത്തും ജനാധിപത്യപരമായി മൂന്നാമതും അധികാരത്തിലെത്തിയിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വേഷപ്രചാരണം തുടരുകയും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണ് കോണ്‍ഗ്രസ്സും അതിന്റെ നേതാവ് രാഹുലും. കുറച്ചുനാളായി ആളുകള്‍ വലിയതോതില്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുകയാണെന്നും, ഇതില്‍ വലിയ അപകടസാധ്യതയുണ്ടെന്നും ജനങ്ങളെ അറിയിക്കേണ്ടത് പ്രതിപക്ഷനേതാവെന്ന നിലയ്‌ക്ക് തന്റെ ഉത്തരവാദിത്വമാണെന്നുമുള്ള രാഹുലിന്റെ പ്രസ്താവന അങ്ങേയറ്റം നിരുത്തരവാദപരവും, രാജ്യത്തെ ഓഹരി വിപണിയെ തകര്‍ത്ത് സാമ്പത്തിക അരാജകത്വമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. രാജ്യസ്‌നേഹമുള്ള ഏതൊരു പൗരനും മടിക്കുന്ന കാര്യമാണ് യാതൊരു കൂസലുമില്ലാതെ രാഹുല്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. രാജ്യത്തെ വലിയ ബിസിനസ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന അദാനി ഓഹരികളില്‍ കൃത്രിമം കാണിച്ച് വന്‍ നേട്ടമുണ്ടാക്കുന്നുവെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ‘സെബി’ ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. വന്‍ അഴിമതിയെന്ന കോലാഹലമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കാമെന്ന മോഹം പൊലിയുകയും ചെയ്തു.

അമേരിക്കയിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അദാനിക്കെതിരെ ആരോപണമുന്നയിച്ചത്. അദാനിക്കെതിരായ ഈ നീക്കം പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു. രാജ്യത്ത് പല പദ്ധതികളും ഏറ്റെടുത്ത് നടത്തുന്ന അദാനിയെ മോദി വഴിവിട്ട് സഹായിക്കുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം കോണ്‍ഗ്രസ് വളരെക്കാലമായി ഉന്നയിക്കുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പ്പോലും അദാനി കരാര്‍ പ്രകാരം നിര്‍മാണ പദ്ധതികള്‍ നടത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെയും അശോക് ഗെഹ്‌ലോട്ടിനെയുംപോലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ അദാനിയെ ക്ഷണിച്ചിട്ടുള്ളതുമാണ്. ഇത് വിസ്മരിച്ചുകൊണ്ട് അദാനിയുടെ നിക്ഷേപത്തിന്റെ പേരില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചത്. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വസ്തുതാപരമായി ഒന്നുമില്ലായിരുന്നു. പൊതുവായ വിവരങ്ങളില്‍ കൃത്രിമം കാണിച്ച് വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഇക്കാരണംകൊണ്ടാണ് സുപ്രീംകോടതി ഈ റിപ്പോര്‍ട്ട് തള്ളിയത്. ഇത് അംഗീകരിക്കാതെയാണ് ‘സെബി’ ചെയര്‍പേഴ്‌സനെതിരെ പുതിയ ആരോപണങ്ങളുമായി ഹിന്‍ഡെന്‍ബര്‍ഗ് വീണ്ടും രംഗത്തുവന്നിരിക്കുന്നത്. ഭാരതത്തില്‍ നടത്തിയ വിവിധ നിയമലംഘനങ്ങള്‍ക്ക് ഹിന്‍ഡെന്‍ബര്‍ഗിനോട് ‘സെബി’ വിശദീകരണം തേടിയിട്ടുണ്ട്. ഇതിന് മറുപടി നല്‍കാതെ പുതിയ ആരോപണമുന്നയിക്കുന്നത് ഒരേസമയം സമ്മര്‍ദ്ദ തന്ത്രവും പ്രതികാര നടപടിയുമാണ്.

വിരലിലെണ്ണാവുന്നവര്‍ മാത്രം ജോലിചെയ്യുന്ന ഹിന്‍ഡെന്‍ബര്‍ഗ് യാതൊരു വിശ്വാസ്യതയുമില്ലാത്ത കമ്പനിയാണ്. വിവാദം സൃഷ്ടിച്ച് ലാഭമുണ്ടാക്കുകയാണ് പരിപാടി. ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് പ്രഖ്യാപിത ഭാരതവിരുദ്ധനായ ജോര്‍ജ് സോറോസാണ്. സോറോസിന്റെ താല്‍പ്പര്യമാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. ഹിന്‍ഡെന്‍ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ച് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും രാഹുലും രാജ്യത്തിനകത്തും പുറത്തും ബഹളം വയ്‌ക്കുന്നതിനു പിന്നില്‍ സോറോസുമായുള്ള ബന്ധമാണ്. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങി നടക്കുന്നവരാണ് സോണിയയും രാഹുലും. ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ വിലപേശല്‍ നടത്തി ഈ കേസില്‍നിന്ന് രക്ഷപ്പെടാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കുന്നുണ്ടാവും. ഭാരതത്തിന്റെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സോറോസിന്റെ സംഘടനാ നേതാക്കളുമായി രാജ്യത്തിനകത്തും പുറത്തും രാഹുല്‍ നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സോറോസിന്റെ താല്‍പ്പര്യപ്രകാരം കെട്ടിച്ചമച്ച ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും രാഹുലും നടത്തുന്ന ശ്രമങ്ങളെ വച്ചുപൊറുപ്പിക്കാന്‍ പാടില്ല. ഓഹരിവിപണിയില്‍ സ്വന്തം നിലയ്‌ക്ക് പണം നിക്ഷേപിച്ച് വന്‍ ലാഭമുണ്ടാക്കിയിട്ടുള്ള നേതാവാണ് രാഹുല്‍. എന്നിട്ടാണ് രാഷ്‌ട്രീയപ്രേരിതമായി നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്നത്. ആത്മവഞ്ചനയും പരവഞ്ചനയുമാണിത്. രാജ്യത്തിന്റെ ഓഹരിവിപണിയെ തകര്‍ക്കാന്‍ വിദേശശക്തികളെ കൂട്ടുപിടിക്കുന്നവരുടെ തനിനിറം തിരിച്ചറിയണം. ഇക്കൂട്ടരെ രാഷ്‌ട്രീയമായി തുറന്നുകാട്ടുകയും നിയമപരമായി നേരിടുകയും വേണം.

 

Tags: Rahul GandhicongressHidenburghate propagandaCongress revenge against the country
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

പുതിയ വാര്‍ത്തകള്‍

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.